Thursday, January 16, 2020

ഉന്മാദിയുടെ ഊട്ടുപുര - അരുന്ധതി മധുമേഘ







ത്, 
ഉന്മാദിയുടെ ഊട്ടുപുര
അവള്‍ വിശപ്പിനൊപ്പം നൃത്തം ചെയ്യുന്നു
പച്ചയിറച്ചി കടിച്ചുവലിച്ച് 
ഹൃദയതാളത്തിന്റെ ഗതിക്കൊപ്പമല്ലാതെ 
തെരുവിലൂടെ കുണുങ്ങി നടക്കുന്നു.
ചിലനേരം ഉള്ളിലിരിപ്പുകളോട് തര്‍ക്കിച്ച്, 

കലഹിച്ച്
കലിമൂത്ത് കുലുങ്ങിയോടുന്നു.

ഇവള്‍ മുഷിഞ്ഞവള്‍, വായത്തലപോലെ വെട്ടരിവാള്‍
മനസ്സിന്റെ വാതില്‍ മലര്‍ക്കെത്തുറന്ന് 
ചടച്ച മുടിയിഴകള്‍ വലിച്ചിഴച്ച് 
ജീവിതം കെട്ടിമുറുക്കുന്നു
പിടലി ക്ഷയിച്ച ഗതകാലത്തിലേക്ക് 
ഉറ്റുനോക്കിയിരുന്ന് വിലപിക്കാതെ
വിശപ്പ് വെന്ത വയറിന്റെ വേവറിയാതെ
വേനല്‍പ്പൂക്കളെയെല്ലാം പറിച്ചെടുത്ത്
മഴക്കെടുതിയിലേക്കെറിഞ്ഞു രസിക്കുന്നു.
തുറിപ്പിച്ച കണ്ണുകളില്‍ തീ നട്ട്
ഉച്ഛ്വാസത്തിന്റെ ഉലച്ചൂടില്‍ തീപിടിച്ചവള്‍
ചെതുക്കിച്ച വിറക് തിരുകിയെരിച്ച് 
പുകപ്പുരയില്‍ കിതക്കുന്നു
ഇവള്‍,
കഴുത്തുളുക്കി ചെരിഞ്ഞു നില്‍ക്കുന്ന

ശിഥില സ്വപ്നത്തിന്‍ നീളന്‍ നിഴല്‍.

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...