Thursday, January 16, 2020

മരണത്തെ കവർന്നവൻ rejishankar bodhi


നിയവൻ
ഒരവദൂതനേപ്പോലെ
മുളവടിയുമേന്തി മുന്നിലുണ്ടാവും.
മരണം.!
അതെ,ആത്മഹത്യ!
ഭീരുവിൻറെ,പിടികിട്ടാ മറവിലേക്കുള്ള
 ഒളിച്ചോട്ടമാണന്ന് പറഞ്ഞ വിഡ്ഢിയാര്?
അവനറിയില്ലല്ലോ,മരണം
ചിലതവസാനിപ്പിക്കാനുള്ളവരുടെ
തുടക്കമാണന്ന്!
നരഭോജികളായ നായ്ക്കൾ 
ഉറങ്ങാതെ ഓരിയിട്ട് നടക്കുന്ന
ഈ തെരുവുകളിൽ
ഇനിയവൻറെ നിഴലില്ലാത്ത
അനക്കങ്ങളുണ്ടാവും
ഭയമില്ലാത്ത ലോകത്തേക്കൊരു വാതിൽ 
ഈ തെരുവുകൾ
തുറന്ന് വെക്കും.
നീയിത്കേൾക്കുന്നുണ്ടോ?
മുഴുനിലാവ്
മലക്ക് പിന്നിൽ നിന്ന്
നിഴൽ വീഴ്ത്തുന്ന ഈ പാതിരാത്രിയിൽ
അടിവാരത്ത്,
പണ്ടെങ്ങോ വറ്റിപ്പോയ
മഹാനദിക്കരയിൽ,
അതേ ഉണക്കമരത്തിൽ ചാരിയിരുന്ന്
ചത്ത് കെട്ട്പോയവർ ജീവൻറെ
പാട്ട്പാടുന്നു.
പോയാണ്ടിലെ നൊമ്പരവും
വേദനയും ഇപ്പോഴതിനില്ല.!
ഇനി
നീയിതോർത്ത് വെക്കണം:
നിൻറെ ആരംഭങ്ങളിലൊക്കെയും
ഒരു മുളയൊച്ചയായ്
മുമ്പേ അവനുണ്ടാവും.
അവസാനമായി;
(ഇത് നീ അറിഞ്ഞില്ലെങ്കിൽ പോലും)
ശരികെടുമ്പോൾ,
നീയവനെ ധരിച്ച് എരിഞ്ഞ് നിൽക്കും.!!
അവൻ;
കടന്ന്ചെന്ന് മരണത്തെ
കവർന്നെടുത്തവൻ.
മരവിച്ച് കിടന്ന
യാത്രകളുടെ തുടക്കം!!

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...