Friday, December 13, 2019

നമുക്ക് പോരാടാം ....ഒരുമിച്ച് :Afsal Anachal






ദ്റിൽ കേട്ടൊരു ശബ്ദമിതാ...
ഉഹ്ദിൽ കേട്ടൊരു ശബ്ദമിതാ.....
ലാഇലാഹ ഇല്ലള്ളാഹ്...
ഇരുപത്തൊന്നിൻ കാലത്ത് ..
അരയിൽ തിരുകിയ പിച്ചാത്തി
ഊരിയെടുക്കും ഊരിയെടുക്കും..
ബോലോ ബോലോ ബോലോ തക്ബീർ...
അല്ലാഹ് അല്ലാഹ് അല്ലാഹ് അക്ബർ

പൗരത്വ ഭേദഗതി ബിൽ വിഷയത്തിൽ ജുമുഅ നമസ്കാരനാന്തരം നടന്ന ഒരു പ്രകടനത്തിൽ മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളാണിത്...

പ്രിയപ്പെട്ട സമുദായ സ്നേഹികളേ,
സങ്ക പരിവാർ ഉദ്ദേശിച്ചിടത്തേക്ക് കാര്യങ്ങൾ എത്തിക്കാനുള്ള പണി ദയവ് ചെയ്ത് നിങ്ങളെടുക്കരുത് ...

കോമാളിക്കളികളും വേഷം കെട്ടലുകളുമല്ല വേണ്ടത്..

തക്ബീർ വിളികളും ആക്രോശങ്ങളുമല്ല വേണ്ടത്..

നാഥനില്ലാ ഹർത്താലുകളും ആക്രമങ്ങളും നടത്തി കിട്ടിക്കൊണ്ടിരിക്കുന്ന പിന്തുണ ഇല്ലാതാക്കുകയല്ല വേണ്ടത്..

ഇത് മുസ്ലിംകളുടെ മാത്രം പ്രശ്നമാണെന്നും  ഇത് പരിഹരിക്കാൻ മുസ്ലിംകൾ മാത്രം മതിയെന്നുമുള്ള ചില മൂഢന്മാരുടെ ധാരണകൾ തിരുത്തുകയാണ് ആദ്യം വേണ്ടത്...

പ്രതിഷേധ പ്രകടനങ്ങളിൽ ഭരണഘടന സംരക്ഷണ മുദ്രാവാക്യങ്ങൾ മുഴങ്ങട്ടെ..
ഭരണഘടന അട്ടിമറിക്കുന്നവർക്കെതിരായ മുദ്രാവാക്യങ്ങളും മാനവ ഐക്യ  മുദ്രാവാക്യങ്ങളും മുഴങ്ങട്ടെ..

ഭരണഘടനാ സംരക്ഷണവും ജനാധിപത്യ സംരക്ഷണവും തീവ്രമായി ആഗ്രഹിക്കുന്ന ഇന്നാട്ടിലെ മതനിരപേക്ഷ വാദികളായ മനുഷ്യരെ ചേർത്ത് നിർത്താൻ കഴിയണം..
പ്രതിഷേധങ്ങളിൽ അവരെ അണി നിരത്താൻ കഴിയണം..
അവർക്ക് പിറകിലായി അണി നിരക്കാൻ കഴിയണം..

അല്ലെങ്കിൽ ഇത് നാമജപ ഘോഷയാത്രയുടെ മറ്റൊരു പതിപ്പ് മാത്രമായിപ്പോവും..
നാമജപവും തക്ബീറുമെല്ലാം പവിത്രമായി തന്നെ നില നിൽക്കട്ടെ..

പരമാവധി മനുഷ്യരെ ചേർത്ത് പിടിച്ച് ഈ കെട്ട കാലത്തെ മറികടക്കാൻ ഈ നാടിന് സാധ്യമവണം..
കാരണം ഇതീ നാടിന്റെ നില നിൽപ്പിന്റെ പോരാട്ടമാണ്..
Crtcy

Wednesday, December 11, 2019

അംബേദ്ക്കർ വിദ്യാനികേതന്റെ കരുത്ത് : Arundhathi madhumegha






     Dr.രാജി.V.R കേരളത്തിൽ അത്ര സുപരിചിതമായ                          പേര്ആയിരിക്കില്ല,എന്നപരിചയങ്ങൾക്കിടയിൽ              ആഴമുള്ളവ്യക്തിത്വമാണ്.തിരുവനന്തപുരം                      ഞാറനീലി അംബേദ്കർ വിദ്യാനികേതൻ      പ്രിന്സിപ്പാളായ Dr രാജി തന്റെ ഔദ്യോഗിക സീമകൾക്കപ്പുറം അർപ്പണ മനോഭാവമുള്ള അധ്യാപികയും ഓരോ വിദ്യാർത്ഥികൾക്കും ഒരമ്മയുടെ സാമിപ്യവുമാണ്..



       ജീവിതത്തിലെ പ്രതികൂല സാഹഹചര്യങ്ങളിൽ നിന്നും എത്തിച്ചേർന്ന കുട്ടികളെ സമൂഹത്തിൽ എഴുന്നേറ്റു നിൽക്കാനുള്ള കരുത്താണ് ഈ വിദ്യാലയം പകർന്നു നൽകുന്നത്.രാജി ടീച്ചറിനെപ്പോലെ തന്നെ  തുറന്ന മനസ്സുള്ള അധ്യാപകരും ആദ്യാപീകമാരും  ടീച്ചറിന്റെ കാഴ്ചപ്പാടുകളെയും ലക്ഷ്യത്തെയും  സഫലീകരിക്കുന്നതിൽ സഹായകമാകുന്നു.
     
                   


  കുട്ടികളുടെ അഭിരുചികൾ തിരിച്ചറിഞ്ഞ് അതിലേക്കു തിരിച്ചു വിടുന്നതിൽ ടീച്ചർ ബദ്ധശ്രദ്ധയാണ്.നിരവധി ദേശീയ അന്തർ ദേശിയ നിലവാരമുള്ള കായിക - കലാ പ്രതിഭകളെ വളർത്തിയെടുക്കാൻ കഴിഞ്ഞെന്നതിൽ ടീച്ചറിന്റെ അധ്വാനം ചെറുതല്ല.
     "എന്റെ വിദ്യാർഥികൾ ഇത്തിരി മാർക്ക് കുറഞ്ഞാലും ജീവിതത്തിൽ അവർ തോൽക്കുകയോ ആത്മഹത്യ ചെയ്യുകയോ യില്ല " ന്ന് ടീച്ചർ ആത്മവിശ്വാസത്തോടെ പറയുന്നു.
      കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ച് കൗൺസിലിംഗ് നടത്തുകയും വഴിമുട്ടിയ പല ജീവിതങ്ങളെ തിരികെ കൊണ്ടുവരുകയും ചെയ്തിട്ടുണ്ട്.അധ്യാപനം ഒരു തൊഴിലായി മാറിയ ഈ കാലത്ത് ടീച്ചറിനെപ്പോലുള്ള ചിലരുള്ളതാണ് നാളെയുടെ പ്രതീക്ഷ.അതുപോലെ തന്നെ നിരവധി സന്നദ്ധ സംഘടനകളുമായി ചേർന്ന് സാമൂഹ്യ സേവനത്തിൽ തന്റെ ഭാഗവും നിർവഹിക്കുന്നു.

                           

                     
ഒരു സാധാരനാകുടുംബത്തിൽ നിന്നും വന്ന മൈഥിലി സായ്മീരയെന്ന വിദ്യാർത്ഥിനിയെ സംസ്ഥാന ചലചിത്രോത്സവത്തിൽ ജൂറിയായി എത്തിച്ചതിൽ നിന്നും  ടീച്ചറിന്റെ കരുതലും പിൻബലവും എത്രമാത്രം മഹനീയമാന്നാണ് മനസ്സിലാക്കാം.
                        
 പെരിങ്ങമ്മല ഞാരനീലി   അംബേദ്ക്കർ വിദ്യാനികേതൻ പ്രിൻസിപ്പാളായി സേവനമനുഷ്ഠിക്കുന്ന ടീച്ചർ നെടുമങ്ങാട് മേലാംകോട് പ്രശാന്തിയിൽ റിട്ട :എച്ച്. എം.രാജഗോപാൽ,ടി. വിജയമ്മ ദമ്പതികളുടെ മകളാണ്
             



             
 


Monday, December 9, 2019

അടിമാലിക്കാരി ഞാറനീലി അംബേദ്ക്കർ വിദ്യാ നികേതനിൽ നിന്നും തലസ്‌ഥാനത്തു നടക്കുന്ന ചലച്ചിത്രോത്സവത്തിന്റെ വിധി നിർണ്ണയിക്കാൻ പതിനൊന്നാം ക്ളാസ്സ്കാരിയായ മൈഥിലി സായ് മീര രജി





  Mythili saymeera reji

  ടിമാലിയിൽ നിന്നും  തലസ്‌ഥാനത്തു നടക്കുന്ന KIFF ചലച്ചിത്രോത്സവത്തിന്റെ വിധി നിർണ്ണയിക്കാൻ ഒരു 11ആം ക്ലാസ് കാരി.. തിരുവനന്തപുരം ഞാറനീലി ഡോ. അംബേദ്‌കര്‍ വിദ്യ നികേതന്‍ CBSE സ്കൂളില്‍ പഠിക്കുന്ന മൈഥിലി സായിമീരാ രജി. പാ. രഞ്ജിത്ത് നടത്തിയ ഫിലിം വര്‍ക്ക് ഷോപ്പ്, Shilpika Bordoloi നടത്തിയ ആക്ടിംഗ് വര്‍ക്ക്‌ ഷോപ്പ്, നാടക് അക്കാദമി നടത്തിയ ആക്ടിംഗ് വര്‍ക്ക്‌ ഷോപ്പ് എന്നിവയില്‍ പങ്കെടുത്തിട്ടുണ്ട്. രാജ്യത്തിന്‍റെ പല കോണുകളില്‍ നിന്നും വന്നിട്ടുള്ളതും വിവിധ വിഷയങ്ങളും സിനിമാ ശൈലികളും കൈകാര്യം ചെയ്യുന്നതുമായ കിഫില്‍ പ്രദര്‍ശിപ്പിക്കുന്ന 12 സിനിമകളോട് ഈ വിദ്യാര്‍ത്ഥിനി എങ്ങനെ പ്രതികരിക്കുന്നു എന്നും അവയെ എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നും അറിയാന്‍ ഞങ്ങള്‍ താല്പര്യപ്പെടുന്നു. മൈഥിലിയുടെ വിലയിരുത്തലുകള്‍ കൂടി പരിഗണിച്ചിട്ടാവും ജൂറി പാനല്‍ അന്തിമ വിധിയെഴുതുക.



   അടിമാലി സായ്‌ബോധിയിൽ എഴുത്തുകാരായ രജിഷങ്കർ അരുന്ധതി മധുമേഘ ദമ്പതികളുടെ മകളാണ്.ആന്ധ്രപ്രദേശ് പുട്ടപാർത്തിയിലാണ് ജനനം.രണ്ടാം ക്ലാസ് വരെ അവിടെ പഠിച്ചു.പിന്നെ ആരോഗ്യപരമായ കാരണങ്ങളാൽ സ്‌കൂളിൽ പോകാൻ കഴിഞ്ഞില്ല


.കേരളത്തിൽ  വന്നു മലയാളം പഠിച്ചതിന് ശേഷം ആറാം ക്ളാസിലേക്കുള്ള പരീക്ഷ എഴുതി ജയിച്ചിട്ടാണ് പഠനം തുടർന്നത്.
സര്വശിക്ഷ അഭിയാൻ നടത്തിയ കവിതാ രചന മത്സരത്തിൽ ദേവിയാറിനെക്കുറിച്ചു എഴുതിയ കവിത ഒന്നാം സ്ഥാനം നേടിയിരുന്നു.ചിത്രരചനയ്ക്കും ശിൽപ്പ നിർമ്മാണത്തിനും സ്‌കൂൾ തലത്തിലും അല്ലാതെയും സമ്മാനങ്ങൾ നേടി.ഫോട്ടോഷോപ്,അനിമേഷൻ ശിൽപ്പകല,സംഗീതം എന്നിവയിലും മികവ് കാണിച്ചിട്ടുണ്ട്.

                                                               Dr.Raji.V.R Principal

    അംബേദ്കർ വിദ്യാനികേതൻപ്രിൻസിപ്പാൾ രാജി vr ന്റ കരുതലും പ്രോത്സാഹനവുമാണ് ഇവിടം വരെ എത്തിച്ചത്.ടീച്ചറോട് നന്ദി പറഞ്ഞപ്പോൾ അര്ഹതപ്പെട്ടവർക്കു പ്രകൃതി ഒരുക്കിവെച്ചത് തീർച്ചയായും ലഭിക്കുമെന്നാണ്
തന്റെ വിദ്യാർഥികൾ ഇത്തിരി മാർക്ക് കുറഞ്ഞാലും ജീവിതത്തിൽ പരാജയപ്പെടുകയോ പകച്ചു നിൽക്കുകയോ ചെയ്യില്ലെന്ന് ടീച്ചർ ആത്മ വിശ്വാസത്തോടെ പറയുന്നത് സത്യമല്ലന്നു സ്‌കൂളിലെ വിദ്യാർഥികളെ കാണുന്നവർ ഒരികജാലും പറയില്ല.ഒട്ടേറെ പ്രതികൂലങ്ങളിലൂടെ കടന്നു വന്ന മൈഥിലി തന്നെയാണ് ടീച്ചറിന്റെ ആർപ്പണബോധത്തിന്റെ ഒന്നാമത്തെ ഉദാഹരണം..കൂടാതെ   ചലചിത്രോത്സവത്തിൽ മാതാപിതാക്കളുടെ കരുതലോടെ കൂടെ നിൽക്കുന്ന നിഷ ടീച്ചർ, പ്രചോദകരായി കൂടെയുള്ള ബിജീഷ് സാർ സീന ടീച്ചർ കൂടാതെ എല്ലാ ആദ്യാപകരും സഹപാഠികളും നല്ലപ്രോത്സാഹനാം നൽകിയിരുന്നു..

                                                         
                                                                with Dr.balachandran

നാടക സിനിമ പ്രവർത്തകനായ Dr. ബാലചന്ദ്രൻ സാറിന്റെ ഇടപെടലാണ് ചലചിത്രോത്സവത്തിൽ ജൂറിയായി എത്തുന്നതിലേക്ക്കരുത്തു നൽകിയതെന്നു മൈഥിലി പ്രത്യേകം സ്മരിക്കുന്നു.

kumaradas

അതുപോലെ പാരഞ്ജിത്തിന്റെ നാടക കളരി നൽകിയ ധൈര്യവും ഗൈഡൻസും വലുതായിരുന്നു മാസ്റ്റർ കുമാരദാസിന്റെ പരിശീലനം    നീലം കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ നടത്തിയ പരിശീലനക്കളരിയുടെ നേതൃത്വം നൽകിയ  ശ്യാമലാൽ, ജീവചൈതന്യൻ ശിവാനന്ദൻ,ആരതി മാധവ്, സൂജന എന്നിവരും വലിയ പ്രചോദനമായിരുന്നു .ഇതുപിന്നീട് നാടക ക്യാമ്പിൽ പങ്കെടുക്കാനുള്ള ധൈര്യം നൽകി.മാസ്റ്റർ തന്റെ ശിഷ്യക്ക് ലഭിച്ച അംഗീകാരത്തിലുള്ള സന്തോഷം ഫെയ്‌സ്ബുക്കിൽ പങ്കു വെച്ചു.





          ചലചിത്രോത്സവത്തിൽ ജൂറിയായി എത്തിയത്തിലൂടെ കേരളത്തിനും സ്വന്തം നാടായ അടിമാലിക്കും അഭിമാനമായ മൈഥിലി ചലച്ചിത്രോത്സവത്തിന് വേദിയൊരുക്കിയ 'കാഴ്ച'യുടെ അണിയറ പ്രവർത്തർക്കുള്ള നന്ദിയും അറിയിച്ചു.ഡിസംബർ18നു കോഴിക്കോട് വച്ചു നടക്കുന്ന 'സർഗ്ഗോത്സവത്തി'ൽ സ്‌കൂളിനെ പ്രതിധീകരിച്ചു പങ്കെടുക്കാനുള്ള ഒരുക്കത്തിലുമാണ്.

സഹോദരങ്ങൾമയൂരിമേഘചന്ദന,മധുരിമ സൂര്യവിസ്മയ,മിലൗൺസംഘമിത്ര

                                                                                                                                                                                                       
Image may contain: 3 people, people smiling, people sitting and people on stage








സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...