Saturday, April 28, 2018

തനിയാവര്ത്തവനം;rejishankar


1948’ല്‍ ഇസ്രായേലിന്റൊ ദേശീയ പതാക ഉയരുമ്പോള്‍ അത് ഫലസ്തീന്‍ ജനതയുടെ പലായനത്തിന്റെയും കഷ്ടനഷ്ടങ്ങളുടെയും നാന്ദി കുറിക്കല്‍ കൂടിയായിരുന്നു.പത്തുലക്ഷത്തിലധികം ഫലസ്തീനികള്‍ പ്രവാസികളായി. ആരാലും സ്വീകരിക്കപ്പെടാത്തവര്‍ പീഡനങ്ങള്ക്കുംവ മരണത്തിനുമിടയില്‍ ഒരാശയം മാത്രമായ ഫലസ്തീന്‍ നെഞ്ചിലേറ്റി അലഞ്ഞു.അരനൂറ്റാണ്ടിലെറെയായി തുടരുന്ന ഈ നരമേധം ലോകമനസ്സാക്ഷിക്കുമേല്‍ ഒരു പോറല്പോലും എല്പ്പിക്കാത്ത്ത്ത് എന്തുകൊണ്ടാനന്നു പര്ശോധിക്കുംപോള്‍ രാഷ്ട്രീയവും മതപരവുനായ ചില ലക്ഷ്യങ്ങളുടെ തിരുശേഷിപ്പുകള്‍ കാണാന്‍ കഴിയും .സാമ്പത്തിക രാഷ്ട്രീയ മേല്ക്കൊയ്മക്ക്മക്ക് വേണ്ടി നടന്ന നിരവധി മല്പ്പിടുത്തങ്ങളുടെ യഥാര്ത്ഥ ഇര ഫലസ്തീ നികള്‍ മാത്രമാണ്. ഒട്ടകത്തിനു അഭയംകൊടുത്ത് അറബിയുടെ സ്ഥിതിയിലേക്ക് അവരെ കൊണ്ടെത്തിച്ചതില്‍ പ്രധാന പങ്ക് അമേരിക്കക്കും ബ്രിട്ടനുമുണ്ട്.ലോകത്തെമ്പാടും ചിതറിപ്പോയിരുന്ന യഹൂദരെ ഫലസ്തീന്‍ കീറിമുറിച്ച് കുടിയിരുത്തിയതും അവര്‍ തന്നെയാണ്.
ലോക മനസാക്ഷിയെന്നത് അര്ദ്ധസത്യവും എന്നാല്‍ ആകര്ഷകവുമാണന്നു ചരിത്രം പലപ്പോഴും തെളിയിച്ചിട്ടുണ്ട്.ഏറെ പീഡിപ്പിക്കപ്പെട്ടവരെന്ന നിലയില്‍ യഹൂദരുടെ രാഷ്ട്രസ്ഥാപന ലക്ഷ്യത്തിനു ലോകാഭിപ്രായമുണ്ടാക്കാന്‍ കഴിഞ്ഞു.അങ്ങനെ വിവിധ രാജ്യങ്ങളിലായി കഴിഞ്ഞു വന്ന യഹൂദര്‍ ഫലസ്തീന്‍ മണ്ണിലേക്ക് പ്രവഹിച്ചു.തുടങ്ങി.കടന്നുകയറ്റത്തിന്റെ തനിയാവര്ത്തവനം .ആദ്യത്തെ പുറപ്പാടിന് മോശയുടെ ആത്മീയ ശക്തി ആയിരുന്നു പിന്ബലമെങ്കില്‍,രണ്ടാമത്തെതിന് ലോകശക്തികളുടെ അനുഗ്രഹാശിസ്സുകളായിരുന്നു.ചരിത്രപരമായും ഐതിഹ്യപരമായും തങ്ങള്ക്കിവകാശമില്ലാത്ത മണ്ണിലേക്ക് യാഹൂദന്റെ തിരിച്ചു വരവ് അങ്ങനെ യാഥാര്ത്യ്മാക്കി ദാരുണമായ രംഗങ്ങളിലൂടെ നടന്നുകയറിയ യഹൂദ ജനത അഭിമുഖീകരിച്ച ദുരന്തങ്ങള്ക്ക്ദ പ്രതിവിധിയായി ലോകരാഷ്ട്രങ്ങള്‍ നല്കിങയ പ്രതിഫലമാണ് ഇസ്രയേല്‍ എന്നാ സാമാന്യ ബോധത്തിനപ്പുറം അധികമാരും മുമ്പോട്ട്‌ പോയിട്ടില്ല.യഹൂദ രാഷ്ട്രത്തിനു ആഫ്രിക്കയില്‍ ഇടം നല്കാമമെന്ന സഖ്യ കക്ഷികളുടെ ശാട്യത്ത്തിനു ,ക്രിസ്തുവിനു1300 വര്ഷം മുമ്പ് ജോഷ്വയുടെ നേതൃത്വത്തില്‍ കാണാന്‍ ദേശം കീഴടക്കിയതിനേക്കാള്‍ ശക്ത്തിയുണ്ടായിരുന്നു.
കാല്വെതച്ച മണ്ണിനെ അവകാശമാക്കുകയും അഭയം നല്കു.ന്നവരെ തകര്ക്കു കയും ചെയ്യുന്ന യഹൂദ പാരമ്പര്യം തെറ്റല്ലന്നു തെളിയിക്കുന്നത് നിസ്സഹായരായ ജനതയുടെ നെഞ്ചില്‍ നിവര്ന്ന് നിന്നുകൊണ്ടാണ് ഇസ്രായേലിന്റെ ന്യായവാദങ്ങള്ക്ക്ന സമ്മതം മൂളുന്ന വന്ശക്തികള്ക്ക് രാഷ്ട്രീയ സാമ്പത്തിക ലക്‌ഷ്യം മാത്രമേ ഉള്ലോയെന്നു പരിശോധിക്കേണ്ടതുണ്ട് അമേരിക്കയെപ്പോലെ തന്നെ ശക്തന്മാരായ പാശ്ചാത്യ ശക്തികള്ക്കു ഗള്ഫുെ മേഖലയിലെ എണ്ണ നിക്ഷേപങ്ങള്ക്ക പ്പുറത്തു ചില താല്പ്പുര്യങ്ങളുണ്ട്.മാത്രമല്ല പൌരസ്ത്യ ദേശങ്ങളിലെ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഇസ്രായേലിനെ ന്യായീകരിക്കുന്നതാണ്. അതുകൊണ്ടായിരുന്നു ,ലബനോന്‍ തികഞ്ഞ ഒരു ക്രിസ്ത്യന്‍ രാജ്യമായിക്കാനാണ്‌ ഇസ്രയേല്‍ ആഗ്രഹിച്ചതും അവിടുത്തെ ക്രിസ്ത്യന്‍ തീവ്രവാദികള്ക്ക് സാമ്പത്തിക സഹായം ചെയ്തു വന്നതും.ചുരുക്കിപ്പറഞ്ഞാല്‍,ആത്മീയ വഴിയിലൂടെയുള്ള രാഷ്ട്രീയ ഐക്യം.
മതം ഇന്ന് നേരിട്ടും അല്ലാതെയും ഇടപെടുന്നുണ്ട് ഏതാണ്ടെല്ലാ രാജ്യങ്ങളിലും.പക്ഷെ മതത്തെ രാഷ്ട്രീയ ലക്ഷ്യത്തിനായി ആദ്യമുപയോഗിച്ചത് യഹൂദരുടെ പൂര്വ പിതാവായ മോശയയിരുന്നു.വെട്ടിപ്പിടുത്തം പൂര്ത്തിിയാക്കാന്‍ മോശക്ക് കഴിഞ്ഞില്ലെങ്കിലും പിന്ഗാിമികള്‍ ലക്‌ഷ്യം സാധിക്കുക തന്നെ ചെയ്തു. നഗരങ്ങളും സംസ്കാരങ്ങളും തകര്ത്തെ റിഞ്ഞുകൊണ്ടുള്ള മുന്നേറ്റത്തിലാണ് ഫലസ്തീന്‍ സ്വന്തമാക്കുന്നത് തേനും പാലും ഒഴുകുന്ന ആ കാണാന്‍ ദേശം പക്ഷെ മോശക്ക് കാണാന്‍ കഴിഞ്ഞില്ല.ഉളുപ്പും പതര്ച്ച യും കൂടാതെ കവര്ച്ചാ ചെയ്യുകയെന്ന മോശയുടെ ശൈലി യഹൂദര്‍ എക്കാലവും നില നിരത്തിയിട്ടുണ്ട്. ആക്രമണത്തിനുള്ള മോശയുടെ ഓരോ നിര്ദ്ദേ ശവും ദൈവ കല്പ്പനകലായാണ് അവതരിപ്പിച്ചത്.അതായത്,ഓരോ വെട്ടിപ്പിടുത്തവും തങ്ങള്ക്കു വേണ്ടിയല്ല,ദൈവമായ യാഹോവക്കുവേണ്ടിയത്രേ!അത്തരത്തില്‍ ദൈവത്തെയും മതത്തെയും,രാഷ്ട്രീയ ലക്ഷ്യ്ത്തിനുപയോഗിച്ച ബുദ്ധിതന്നെയാനു ഏരിയല്‍ ശാരോനിലും പ്രവര്ത്തിലച്ചത്,...പ്രവര്ത്തി ക്കുന്നതും.
ഇസ്ലാം ക്രിസ്ത്യന്‍ മത വിഭാഗങ്ങള്‍ മോശയും പൂര്വീകരെയും അന്ഗീകരിക്കുന്നുണ്ട്,പക്ഷെ ഇസ്രായേലിന്റെ അപ്രമാദിത്തം ഇസ്ലാം അന്ഗീകരിക്കുന്നില്ല.എന്നാല്‍, ക്രിസ്ത്യാനികള്‍ അതംഗീകരിക്കുന്നുണ്ട്.ആദരിക്കുന്നുമുണ്ട്.യേശുവിനെ അംഗീകരിക്കാത്തതിലുള്ള ചെറിയൊരു വിരോധം പക്ഷെ ഇല്ലാതില്ല.
എത്രമാത്രംയഹൂദവിരോധം ക്രിസ്ത്യാനിക്കുണ്ടായിരുന്നാലുംശരി,യഹൂദ വിരുദ്ധ നോലപാടെടുക്കാന്‍ ക്രിസ്ത്യാനിക്കാവില്ല.കാരണം അവര്‍ ഒരു ‘പുത്തനാം യരുശലേം’ കാത്തിരിക്കുന്നവരാണ്. സത്യത്തില്‍ അവര്ക്ക്് തെല്ലൊരു പരിഭവമെയുള്ളൂ.ഇരുവരുടെയും ഉത്പ്പത്തിയുടെയും വിശ്വാസത്തിന്റെയും ഉറവുടം ഒന്നായിരിക്കുവോളം ഈ വിരോധം തന്നെ വലിയ പ്രാധാന്യമര്ഹിുക്കുന്നില്ല.ഫലസ്തീനികള്‍ ഇത്രമാത്രം നരക യാതന അനുഭവിക്കുന്നത് കണ്ടിട്ടും,ലോകനീതിയെന്ന വ്യാജ നീതി തുലാസ് ചാലിക്കാതിരിക്കുന്നത്തിന്റെ അടിസ്ഥാന കാരണവും അത് തന്നെയാണ് അവരെ സംബന്ധിച്ച് ഇവയെല്ലാം തിരുവെഴുത്ത്തിന്റെ പൂര്ത്തീ കാരണമാണ്. അതിനെതിരെയുള്ള നിലപാട് ദൈവത്തിനും ന്യായപ്രമാനങ്ങള്ക്കും എതിരെ ഉള്ള വെല്ലുവിളിയും. ‘ഭൂമി യാഹോവക്കുള്ളതത്രേ!’ എന്ന വാക്യത്താല്‍ ഇസ്രയേല്‍ അധിനിവേശം ശരിതന്നെയാണന്നു ക്രിസ്ത്യാനികള്‍ ശരി വെക്കുംമ്പോള്‍ യാഹൂദന്റെ നിലപാട് എത്ര കടുത്തതായിരിക്കാം. ‘തങ്ങളുടെ അവകാശ ഭൂമിയെ കയ്യടക്കി.ജീവിതം ആരംഭിച്ചിരിക്കുന്ന ഇസ്രായേലിന്റെ ശേഷി ലോക ശക്തികള്‍ ഒറ്റക്കെട്ടായി എതിര്ത്താ ലും അവരുടെ യഥാസ്ഥാനം മാറുകയില്ല..[എം .ജി.ജോര്ജുംകുട്ടി,റോയല്‍ കോലിംഗ്,മേയ് 2002]’ഞാന്‍ അവരുടെ ദേശത്ത് നാടും,അവര്ക്ക് കൊടുത്തിരിക്കുന്ന ദേശത്ത് നിന്നുംഇണി ഇളക്കഉകയില്ല. എന്ന് നിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.[ആമോസ് ൯,15]ഇവ രണ്ടും ചേര്ത്ത്ച വായിക്കുമ്പോള്‍ കിട്ടുന്നത് ,ഫലസ്തീന്‍ വിഷയത്തില്‍ ലോക രാജ്യങ്ങളുടെ നിലപാടെന്തെന്ന ചോദ്യത്തിനുള്ള ഉത്തരമായിരിക്കും.പ്രാചീന ഇസ്രായേലിനും ആധുനിക ഇസ്രായേലിനുമിടയില്‍ നില നിന്ന ശൂന്യതയിലേക്കാണ് യഹൂദര്‍ കടന്നുവന്ന തെന്ന ധാരണ യാഹൂദര്ക്ക്ക് അനുകൂലമാകുന്നുണ്ട്.ബൈബിളിന്റെ അമിത പ്രചാരമാനിതിന്റെ അടിസ്ഥാനം.സങ്കീര്ത്തനങ്ങളിലെ ഗൃഹാതുരത്തം നിറഞ്ഞ മനോഹരമായ കവിതകളില്‍ പലതും സീയോനെ ഓര്ത്തു ള്ള നെടുവീര്പ്പു കലാണ്. ‘ബാബേല്‍ നദിയുടെ തീരത്ത് ഞങ്ങളിരുന്നു,സീയോനെ ഓര്ത്തുന ഞങ്ങള്‍ കരഞ്ഞു.’ മണ്ണും മനുഷ്യനും തമ്മിലുള്ള ആത്മ ബന്ധത്തില്‍ നിന്നേ ഇത്തരം കാവ്യങ്ങള്‍ സംജാതമാകു എന്നുള്ള ബോധം സാധാരണക്കാരില്‍ അന്തര്ലീാനമായിരിക്കുന്നു.ഇത് പലപ്പോഴും ശരിയാണ് താനും.പക്ഷെ യഹൂദരെ സംബന്ധിച്ച് ഇതൊരു യാധാര്ത്യമല്ല. നൂറ്റാണ്ടുകളിലൂടെ അധിനിവേശത്തിന്റെ ഓര്മ്മുകള്‍ പ്രജ്ഞയില്‍ മരവിപ്പിച്ചു നിര്ത്തിയവരാണവര്‍.റോമന്‍ അധിനിവേശത്തില്‍ തകര്നുംു മരവിച്ചും പോയ ഇരു യഹൂദ രാഷ്ട്രങ്ങളില്നിോന്നും ലോകം മുഴുവന്‍ ചിതറി പോയെങ്കിലും തങ്ങള്‍ അധിവസിച്ചു വന്ന നല്ല ദേശത്തെ ഓര്മ്മകയില്ന്നിളന്നും പറിച്ചെറിയാന്‍ അവര്ക്ക് കഴിയുമായിരുന്നില്ല.ഓരോ യഹൂദ കുടുംബങ്ങളിലും പ്രഭാത – പ്രദോഷ പ്രാര്ത്ഥ നകളില്‍ ഇസ്രായേല്‍ സജീവ ആന്നിധ്യമായി.പ്രതികൂലങ്ങല്ക്കി ടയിലും അനിശേദ്യമായ സാമ്പത്തിക ശക്ത്തിയായി യഹൂദര്‍ വളര്ന്നു .രണ്ടാം ലോകമഹായുദ്ധത്തിനു സഖ്യകക്ഷികള്ക്ക്ങ യഹൂദരുടെ വക കനത്ത സാമ്പത്തിക സഹായം ലഭിച്ചിരുന്നു.ആ അവകാശ ബോധത്തില്‍ നിന്നുകൊണ്ടാണ് യഹൂദ രാഷ്ട്രം ഫലസ്തീനില്‍ തന്നെ വേണമന്നു സഖ്യ കക്ഷികള്ക്ക് മുന്നില്‍ ശഠിക്കാനുള്ള ധൈര്യം നല്കിുയത്.ഇതൊക്കെ അണിയറ രഹസ്യം.ജര്മ്മിനിയും റഷ്യയും അവര്ക്കു മേല്‍ ഏല്പ്പികച്ച പീഡനങ്ങള്‍ അവര്ക്കൊ രു രക്തസാക്ഷി പരിവേഷം നല്കിു .അതിനും വളരെ മുമ്പേ ഇരുപതാം ശതകത്തിന്റെസആരംഭം മുതല്‍ സാത്വിക ഭാവത്തിലുള്ള കുടിയേറ്റം ആരംഭിച്ചിരുന്നു.രണ്ടാം ലോകയുദ്ധത്തിനു ശേഷം കാണുന്നത് ദംഷ്ട്രകള്‍ നേടിയ ദുഷ്ട മൃഗതെയാണ് .കാണുന്നത്.ഫലസ്തീന്‍ കീറിമുറിച്ചു അവകാശികള്ക്് ി മേല്‍ കുതിര കയറുന്ന യാഹൂദന്റെ ചിത്രം പുതിയതല്ല ;വളരെ പഴയതാണ്. സ്വന്തമായി ഒരുതരി മണ്ണില്ലാത്ത്തവന്‍,ലോകം മുഴുവന്‍ തന്റെതാനന്ന ലോജിക്കുമായി നില്ക്കു ന്നവന്‍,യഹൂദ ചരിത്രത്തിന്റെ സംക്ഷിപ്തമിതാണ്.ഇതിനെതിരായ ലോകാഭിപ്രായം ഉണ്ടാകാനിടയാകാത്തവിധം ഒരു തിയോളജിക്കല്‍ അടിത്തറ അവര്ക്കു ണ്ട്.അതില്‍ നിന്നുകൊണ്ടാണ് അധിനിവേശവും അവകാശവാദവും ന്യായവും യുക്തവുമാക്കുന്നത്.ഇത് വ്യക്തമാകണമെങ്കില്‍ പ്രാചീന യഹൂദന്‍ ഇതര സമൂഹങ്ങളോട് എങ്ങനെ സംവേദിച്ചിരുന്നെന്നു പരിശോധിക്കേണ്ടതുണ്ട്.
‘നിന്റെ സന്താന പരമ്പരക്ക് ഈ നാട് ഞാന്‍ തന്നിരിക്കുന്നു.ഈജിപ്ത് മുതല്‍ മഹാനദിയായ യൂഫ്രട്ടീസ് വരെയുള്ള സ്ഥലങ്ങള്‍ ;കേന്യര്‍,കേനീസ്യര്‍,കട്മോന്യര്‍,ഹിത്യര്‍,പെരിസ്യര്‍,രഫയീം,അമോര്യര്‍,കനാന്യര്‍,ഗിര്ഗ്ശ്യര്‍,ജബുസ്യര്‍, എന്നിവരുടെ പ്രടെഷമോക്കെയും ഞാന്‍ നിനക്ക് തന്നിരിക്കുന്നു.ദൈവമായ യഹോവയുടെ ഈ ഉറപ്പാണ് യഹൂദരുടെ ആണിക്കല്ല് അന്യരുടെ സ്വത്ത് കവര്ന്നെ ടുത്തു മക്കള്ക്ക് ‌ നല്കുരന്ന കവര്ച്ച്ക്കാരന്റെ നയം.എന്തടിസ്ഥാനത്തിലാണ് ഈ കവര്ച്ചയെന്നു ചോദിച്ചാല്‍ ഉത്തരമുണ്ട്.’ഭൂമി യാഹോവക്കുള്ളതത്രേ!’മേല്പ്പകറഞ്ഞ പ്രദേശങ്ങളോക്കെയും കൈവശപ്പെടുത്തിയെങ്കിലും ‘പാലും തേനും ഒഴുകുന്ന കാനാനോളം [ഫലസ്തീന്‍]പ്രിയപ്പെട്ടതായി വെരോന്നുമുണ്ടായിട്ടില്ല.മേല്പ്പതറഞ്ഞ അവകാശ വാദത്തെ ആരും ചോദ്യം ചെയ്യാന്‍ ധൈര്യപ്പെടാത്തത്തിന്റെ കാരണം വിശ്വാസ പരമായ സമാനതകൊണ്ടാണ്.
യഹൂദരുടെ പൂര്വ വിജയഗാഥകളൊക്കെയും കവര്ച്ചംയും വഞ്ചനയിലുമൂന്നിയാനന്നു അവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.’നിങ്ങള്‍ മറ്റു ജനതകള്ക്ക്ൂ കുടുക്കും കെണിയും ആയിരിക്കണമെന്ന് യഹോവ ഉദ്ബോധി പ്പിക്കുന്നു.വിശ്വാസികളുടെ പിതാവായ അബ്രാഹാമിനെ കാണുക;’മിസ്രയീമില്‍ എത്തുമാറായപ്പോള്അഉവന്‍ തന്റെ ഭാര്യyആയ സാരായിയോടു പറഞ്ഞത്;’ഇതാ,നീ സൌന്ദര്യമുള്ള സ്ത്രീയെന്നു ഞാനറിയുന്നു,മിസ്രയീമ്യര്‍ നിന്നെക്കാനുമ്പോള്‍ ഇവള്‍ അവന്റെ ഭാര്യയെന്നു പറഞ്ഞു എന്നെ കൊല്ലുകയും നിന്നെ ജീവനോടെ രക്ഷിക്കുകയും ചെയ്യും....സ്ത്രീ ഫറവോന്റെ മുന്നില്‍ പോകേണ്ടി വന്നു.അവളുടെ നിമിത്തം അവന്‍ അബ്രഹാമിനോട് നന്മ ചെയ്തു....സാറായി നിമിത്തം യഹോവ ഫറവോനെയും കുടുംബത്തെയും അത്യന്തം ദണ്ടിപ്പിച്ചു.അപ്പോള്‍ അബ്രഹാമിനെ വിളിപ്പിച്ചു .’നീ എന്നോട് ചെയ്തതെന്തു?ഇവള്‍ നിറെ ഭാര്യയെന്നു അറിയിക്കാഞ്ഞതെന്തു ?ഞാന്‍ അവളെ ഭാര്യയായി എടുക്കാന്‍ സംഗതി വന്നുപോയല്ലോ! ഉത്പ്പത്തി[൧൨.൧൧:൧൯].”
ഇസ്രായേലിന്റെ കുലപതിയായ അബ്രഹാമിന്റെ സമ്പത്തിന്റെ അടിത്തറയതായിരുന്നു.
അബ്രഹാമിന് ശേഷം ഇസ്രായെല്യരെ ശക്തരായ ഒരു ജനതയാക്കി തീര്ത്തയത് മോശയായിരുന്നു.ഈജിപ്തില്‍ വളരെ സമ്പല്‍ സമൃദ്ധിയില്‍ കഴിഞ്ഞിരുന്ന അവര്‍ പൊടുന്നനെ അടിമകളായി മാറി.മുറിവേറ്റ അവരുടെ അഭിമാനബോധത്തെ സ്വന്തമായൊരു രാജ്യമെന്ന സ്വപ്നത്തിലേക്ക് പരിവര്ത്തിപ്പിച്ചത് മോശയെന്ന ശക്തനായ നായകനായിരുന്നു.പരസ്പരം കലഹിച്ചും ലക്ഷ്യബോധവുമില്ലാതിരുന്നവരെ മതബോധനത്താല്‍ ഒരുമിച്ചു നിര്ത്തുനകയും ലക്ഷ്യത്തിലേക്ക് നയിക്കുകയും ചെയ്തു.ഒരിക്കല്‍ അഭയമേകിയനാടിനെത്തന്നെ കൊള്ളയടിച്ചുകൊണ്ടാണ് തുടക്കം കുറിച്ചത് .പിന്നീട് ഈജിപ്തിന് പുറത്ത് കണ്ണില്‍ കണ്ടവരെയെല്ലാം കൊന്നും കൊള്ളയടിച്ചും അവര്‍ മുന്നോട്ടു നീങ്ങി.ഇതെല്ലാം തന്റെ ഹിതമല്ല ദൈവ ഹിതമെന്ന നിലയിലാണ് മോശ ജനങ്ങളെ ധരിപ്പിക്കുന്നത്.യഹോവ അവരുടെ ദൈവവും ഭൂമി യാഹോവക്കുമുള്ളതാകയാല്‍ ഭൂമിയില്‍ ആരെയും കവര്ച്ചല ചെയ്യാനുള്ള അവകാശം തങ്ങള്ക്കു ണ്ടന്നുഅവര്‍ വിശ്വസിച്ചു.അങ്ങനെ മതവും രാഷ്ട്രീയവും തിരിച്ചറിയാനാകാത്തവിധംസംയോജിച്ചു.ഈ അടിസ്ഥാന വിശ്വാസമാണ് അവരെ ഇന്നും നയിച്ചുകൊണ്ടിരിക്കുന്നു.
ഈജിപ്തില്‍ നിന്നും പുറത്തുവന്ന യാഹൂദരോട് മോശ ദൈവത്തിന്റെ ആദ്യ കല്പ്പപന അറിയച്ചു. “മിദ്യാന്യരോട് പ്രതികാരം ചെയ്യുവിന്‍ “എന്തിന്”എന്നാ ചോദ്യത്തിനു തൃപ്തികരമായ മറുപടി ഒരിടത്തുമില്ല.മോശ മിസ്രയീം രാജകുമാരിയുടെ വളര്ത്തുത പുത്രനായിരുന്നെങ്കിലും സ്വന്തം വംശത്തോട് കൂറ് വളര്നുതുത മുറ്റി യ ഹൃദയമുള്ളവനായിരുന്നു.ഒരിക്കല്‍ യാഹൂദനുമായി കലഹിച്ച ഈജിപ്തുകാരന്‍ മോശയുടെ അടിയേറ്റ് കൊല്ലപ്പെട്ടു.ഭയന്നുപോയ മോശ ഈജിപ്തില്‍ നിന്നും മിദ്യനിലെക്കാനു പലായനം ചെയ്തത്.അവിടെത്തന്നെ ഏറെക്കാലം പാര്ത്തു വന്ന മോശയെ യഹോവ ഇസ്രായെല്യരുടെ മോചനത്തിനായി ഈജിപ്തിലെക്കയച്ചു.ഇതിനിടയില്‍ മിദ്യാന്യ പുരോഹിതന്റെ പുത്രിയെ വിവാഹം കഴിക്കുകയും കുട്ടികലുണ്ടാകുകയും ചെയ്തിരുന്നു.മിദ്യാന്യര്‍ മോശയോട് വലിയ സൌഹൃദത്തിലായിരുന്നു[ഇത്തരം ഒരു അന്യായം അവര്‍ ചെയ്തതായി കാണുന്നുണ്ട്.] “ അവര്‍ മിദ്യാന്യരോട് യുദ്ധം ചെയ്ത് ആണുങ്ങളെ ഒക്കെയും കൊന്നു.ഇസ്രായേല്‍ മക്കള്‍ മിദ്യാന്യ സ്ത്രീകളെയും അവരുടെ മക്കളെയും ബദ്ധരാക്കി അവരുടെ വാഹന മൃഗങ്ങളേയും ആടുമാടുകളേയും സകല വാഹന മൃഗങ്ങളേയും സമ്പത്തൊക്കെയും കൊള്ളയിട്ടു അവര്‍ പാര്ത്തി രുന്ന എല്ലാ പട്ടണങ്ങളും പാളയങ്ങളും തീയിട്ടു ചുട്ടുകളഞ്ഞു.[സംഖ്യാ [൩൧:൭]ഇതുകൊണ്ട് മാത്രം അവരുടെ വീര്യ പ്രവര്ത്തി്കള്‍ അവസാനിച്ചില്ല.പുര്ഷടന്മാരിത് ശയിച്ച സ്ത്രീകളേയും ആണ്കു്ട്ടികളെയും കൊന്നുകളയാത്തത്തിനു സൈന്യാധിപന്മാരോട് മോശ അത്യന്തം കോപിച്ചു.അങ്ങനെ കന്യകമാരെയും പെന്കുഞ്ഞുങ്ങളെയും മാത്രം അവശേഷിപ്പിച്ചു ഒരു ജനതയുടെ കൂമ്പു നുള്ളിക്കളഞ്ഞു.
കടുത്ത വംശീയ വാദിയായ മോശ തന്റെ ജനങ്ങള്‍ അന്യ ജനതയുമായി സഹവസിക്കുന്നതിനെ അങ്ങേയാട്ടം ചെറുത്തു.സാസ്കാരിക സംയോജനം പ്രത്യേക വംശത്തിന്റെ മൌലിക സ്വഭാവത്തെ തകര്ക്കുസമെന്ന് മോശ മനസ്സിലാക്കിയിരുന്നു ഞാന്‍ ഞാണില്നികന്നും തൊടുക്കാനുറച്ച അമ്പിന്റെ മൂര്ച്ചായും വേഗതയും കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുമെന്നും അദ്ദേഹം ഭയന്നിരിക്കാം ‘ എന്നാല്‍ മോശയു ഇസ്രായേല്‍ മക്കളുടെ സര്വേ സഭയും കാണ്കെ , ഒരു ഇസ്രയെല്യന്‍ ഒരു മിദ്യാന്യ സ്ത്രീയെ കൊണ്ടുവന്നു.അഹരോന്‍ പുരോഹിതനായ എലയാസരിന്റെ മകന്‍ ശീനഹാസ് അത് കണ്ടു സഭയുടെ മദ്ധ്യേ എഴുന്നേറ്റു കയ്യില്‍ ഒരു കുന്തം എടുത്തു അന്തപ്പുരത്ത്തിലേക്ക് ചെന്നു. ഇരുവരെയും ,അവരുടെ ഉദരം തുളയുംവണ്ണം കുത്തി...” ഈ സംഭവം ശക്തമായ ഒരു താക്കീതായിരുന്നു.ഉടന്ത ന്നെ മോശ യഹോവയുടെ അരുളപ്പാട് അറിയിച്ചു. “മിദ്യാന്യര്‍ തങ്ങളെ ചതിച്ച് ഉപായാങ്ങാളാല്‍ വലചിരിക്കകൊണ്ട്നിങ്ങള്‍ അവരെ വലച്ചു സംഹരിപ്പിന്‍ “
“യഹൂദര്‍ അന്യരുടെ ചോരയെ വിഷലിപ്തമാക്കുകയും സ്വന്തം കര കലര്പ്പി ല്ലാതെ സൂക്ഷിക്കുകയും ചെയ്യും”എന്ന് പറഞ്ഞത് ഹിറ്റ്‌ലറാണങ്കിലും അത് സത്യം മാത്രമാണ്.യഹൂദ് ചരിത്രത്തിന്റെ നാള്‍ വഴികള്‍ അന്യരുടെ ചോരവീണ് നനഞ്ഞതാണ്‌.അന്യരുടെ കണ്ണീരിലൂടെയും ചോരയിലൂടെയും നീന്തിക്കയറിയ യാഹൂടന്റെ ക്രൂരതയും വഞ്ചനയും അവര്ക്ക് പോലും മറച്ചുവെക്കാന്‍ കഴിയുന്നില്ല. “നിന്റെെ ദൈവനായ യഹോവ നല്ലൊരു ദേശത്തേക്കല്ലോ നിന്നെ കൊണ്ടുപോകുന്നത് .”എന്നാ വാഗ്ദാനത്തിന്റെ ലഹരി അവരെ എന്തിനും പോന്നവനാക്കി.രാഷ്ട്ര സ്ഥാപനത്തിനുള്ള നടപടികള്‍ തുടങ്ങിവച്ച മോശക്ക് പക്ഷേ വാഗ്ദത്ത ഭൂമിയില്‍ പ്രവേശിക്കാനായില്ല.യെരീഹോയ്ക്ക് എതിരേയുള്ള നെബോ പര്വയതത്തില്‍ കയറിനിന്നു വാഗ്ദത്ത ഭൂമിയെ കാണുക മാത്രം ചെയ്തു.ജോഷ്വയെ അനുഗ്രഹിച്ച ശേഷം മോശ മരിച്ചു “യോശുവയെ മോശ കൈവച്ചനുഗ്രഹിച്ചതുകൊണ്ട്‌ അവന്‍ ജ്ഞാനപൂര്ണ്ണ നായിത്തീര്ന്നു ”ജ്ഞാനമെന്നാല്യൂഹൂദ വംശാഹന്തയെന്നാണ് ഇവിടെ തിരിച്ചറിയേണ്ടതുണ്ട്,ജോഷ്വയുടെ പിന്നീടുള്ള പ്രവര്ത്തുനങ്ങള്‍ ഇത് ശരിയാണന്നു തെളിയിക്കുന്നു.
ജോഷ്വയും സംഘവും ആദ്യം കൈവെക്കുന്നത് യരീഹോ പട്ടണത്തിന്മേ ലാണ്.”ജനം ഓരോരുത്തര്‍ മുന്നോട്ടു വന്നു പട്ടണം പിടിച്ചു.പുരുഷന്‍ സ്ത്രീ ആട് മാട് കഴുത എന്നിങ്ങനെ പട്ടണത്തിലുള്ള സകലതും വാലിന്റെ വായ്ത്തലയാല്‍ സംഹരിച്ചു കളഞ്ഞു.[യോശുവ;൭;൨൦]”സ്ത്രീകള്‍ കുട്ടികള്‍ വൃദ്ധര്‍ എന്നിവരോട് പോലും യാധോരുവിധ കരുണപോലും കാണിക്കാതെ എല്ലാവരെയും വധിച്ച്‌ പട്ടണം കൊള്ളയടിച്ച ശേഷം അവര്‍ യരീഹോ നഗരം അഗ്നിക്കിരയാക്കി.പിന്നെയവര്‍ ലക്ഷ്യമിട്ടത് ഹായി പട്ടണമായിരുന്നു.ആ യുദ്ധത്തില്‍ പന്തീരായിരം പേര്‍ കൊല്ലപ്പെട്ടു .”എന്നാവരും ഹായി പട്ടണക്കാര്‍ തന്നെയെന്നു അവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.അവര്‍ ആ പട്ടണത്തെ ഒരു മന്കൂന മാത്രമാക്കി തീര്‍ത്തു.ഹായി രാജാവിനോട് ചെയ്തത് ക്രൂരതയുടെ അങ്ങേയട്ടമായിരുന്നു. “ഹായിരാജാവിനെ സന്ധ്യവരെ ഒരു മരത്തില്‍ തൂക്കി.സൂര്യന്‍ അസ്തമിച്ചപ്പോള്‍ യോശുവയുടെ കല്പ്പ ന പ്രകാരം ശവം മരത്തില്‍ നിന്നിറക്കി പട്ടണ വാതില്ക്കുല്‍ ഇടുകയും അതിന്മേല്‍ ഇന്നുവരെ നില നില്ക്കു ന്ന ഒരു കല്ക്കു ന്നു കൂട്ടുകയും ചെയ്തു.[യോശുവ:൮;൨൯;൩]
യഹൂദര്‍ യരീഹോ നിവാസികളോട് ചെയ്തതരിഞ്ഞു ഹിത്യര്‍ ഹിവ്യര്‍ അമോര്യര്‍ കനാന്യര്‍ പെരീസ്യര്‍ ഹിവ്യര്‍ യബൂസ്യര്‍ തുടങ്ങിയവര്‍ യഹൂദരെ നേരിട്ടുപക്ഷെ അവരെല്ലാവരും ക്രൂരമായി തകര്ക്കനപ്പെട്ടു.അവരുടെ പട്ടണങ്ങളും വസ്തുവകകളും യാഹൂദര്ക്കിധീനമായി “യ്യ്ശ്രയേല്‍ മക്കള്‍ ജോര്ദ്ദാ നക്കരെ,കിഴക്ക് അണയാന്‍ താഴ്വരെ മുതല്‍ ഹെര്മ്മോ ന്‍ പര്വ തം വരെയുള്ള രാജ്യം കിഴക്ക് ആരാബു മുഴുവനും കൈവശമാക്കുകയില്‍,സംഹരിച്ചു കളഞ്ഞു.യോശുവ]”പിന്നീട് ജോര്ദ്ദാ നക്കാരെ പടിഞ്ഞാറ് ലബനോന്റെ താഴ്വരയിലെ ബാല്ഗാദ് മുതല്‍ .സേപിരിലേക്കുള്ള കയറ്റം വരെ ജയിച്ചടക്കിയതിന്റെ പഴയ നിയമത്തില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട് .അവര്‍ ജയിച്ചടക്കിയ മുപ്പത്തിയൊന്നു രാജാക്കന്മാരുടെ പേരും വിവരവും ഒപ്പം ചേര്ത്തി രിക്കുന്നു യാഹൂടന്റെ അക്രമം അക്കാലത്ത് താല്ക്കാവലികമായി ശമിച്ചത് ഒരു ഭൂവിഭാഗം മുഴുവന്‍ കാല്ക്കീ ഴിലമാര്ത്തിക്കൊണ്ടും നിരവധി സംസ്കാരങ്ങളെ ചവിട്ടിയരച്ചുകൊണ്ടുമായിരുന്നുജയിച്ചടക്കിയ ദേശങ്ങള്‍ ഓരോ ഇസ്രയേല്‍ ഗോത്രങ്ങള്ക്കുൊമായി വിഭജിച്ചു നല്കി യതിന്റെ വിവരവും കാണാം.
അനേകം രാജ്യങ്ങളെ ജയിച്ചടക്കിയെങ്കിലും കനാന്യ ദേശത്താന് രാജ്യ സ്ഥാപനം നടത്തിയത്.മോശയില്‍ അങ്കുരിച്ച യഹൂദ രാജ്യമെന്ന സ്വപ്നം ജോശ്വയിലൂടെ നിറവേറി.കനാന്യരുടെ ഊര ദേവന്റെ പട്ടണമായ യരുശലേം അവരുടെ സ്വന്തം പട്ടണമായി .വേരുകളില്ലാതിരുന്നവര്‍ ആ മനോജ്ഞമായ ആ സ്വപ്ന ഭൂമിയിലേക്ക്‌ വേരുകളാഴ്ത്തി.പില്ക്കാ ലത്ത് ആ ദേശത്തിന്റെ ചിത്രം അവരുടെ ആത്മാവിന്റെ അഗാധതയോളം പതിനുവേന്നതിനെ ബൈബിള്‍ സാഹിത്യം സാക്ഷ്യപ്പെടുത്തുന്നു.ഒന്നുമില്ലായ്കയോള്‍ നിന്നും ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചതുപോലെ കൃത്രിമമായി സ്ര്രുഷ്ടിച്ച ദേശീയതയില്‍ ലഹരി പിടിക്കുകയും,അനാധികാലമായ ആത്മ ബന്ധം കണ്ടെത്തുകയും ചെയ്തു.നിഷ്കാസിതരായ കനാന്യരുടെ ചരിത്രം ഇരുളിലേക്ക് വലിച്ചെറിയപ്പെട്ടു.ജയിക്കുന്നവരാനല്ലോ ചരിത്രം സൃഷ്ടിക്കുന്നത്.!ഇന്നത്തെ ഇറാക്കില്‍ ഉള്പ്പെിടുന്ന ഊര്ടെഷത്ത് കാലിമേച്ചു നടന്ന അബ്രഹാമിന്റെ പരമ്പരവലിയൊരു നാഗരീകതക്കുമേല്‍ നിവര്ന്നു നിന്നുകൊണ്ട് സംഹാരതണ്ടവമാടുന്നു.എഴുതപ്പെട്ട ചരിത്രങ്ങളും ബൈബിള്‍-താല്മൂദ് സാഹിത്യങ്ങളും ഇസ്രായെളിന്നത്തെ യാഹൂദന്റെ ഈട്ടില്ലമാനന്നു തെറ്റിദ്ധരിപ്പിക്കും വിധമായിരുന്നല്ലോ! “യരുശലെമേ ഞാന്‍ നിന്നെ മറക്കുന്നുവെങ്കില്‍, ഞാന്‍ നിന്റെ വലംകൈ മറന്നുപോകട്ടെ,നിന്നെ ഞാന്‍ ഓര്ക്കാ്തെ പോയാല്‍ എന്റെ നാവു മൌനമാകട്ടെ!.” ഇതമാത്രം വികാര തീവ്രത പ്രകടിപ്പിക്കണമെങ്കില്‍ അതിന്മേല്‍ എത്രമാത്രം സ്നേഹാദരങ്ങള്‍ അര്പ്പിപചിരിക്കണം!ഇതെല്ലാം സാദാരണക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ പര്യാപ്തമാണന്ന കാര്യത്തില്‍ സംശയമില്ല.
ചരിത്രപരമായും ഐതീഹ്യ പരമായും ഫലസ്തീനില്‍ യഹൂദര്ക്ക്റ യാതൊരവകാശവുമില്ലെന്ന യാദാര്ത്ഥ്യം അംഗീകരിക്കാന്‍ പലര്ക്കും മടിയാണ്,ഫലസ്തീന്റെ പ്രതിരോധവും പ്രതിഷേധവും ഭീകര പ്രവര്ത്തവനമായി വ്യാഖ്യാനിക്കുന്ന പാശ്ചാത്യ മാദ്യമങ്ങള്‍ ഫലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും കടന്നു കയറ്റങ്ങളും കണ്ടില്ലാന്നു നടിക്കുന്നു .ഇസ്രയേലിനെതിരെയുള്ള ഇതൊരു നടപടിയും ദൂരെനിന്നെ തട്ടിത്തെരിപ്പിക്കുന്ന അമേരിക്കയുടെ തണലില്‍ മോശയുടെ നീതി വീണ്ടുംവീണ്ടും തളിര്ക്കു കയും പൂക്കുകയും ചെയ്യുന്നു.അഭിനവ ജോഷ്വ ആയ നേതാന്യാഹുവിന്റെ കയ്യില്‍ സനാധാനത്ത്തിന്റെ ഒലീവിലയല്ലല്ലോ ഇരിക്കുന്നത്. .

Friday, April 20, 2018

മനുഷ്യപുത്രനായി മാറിയ മല്ലപ്പള്ളി അടിമ .ടി. എം. യേശുദാസൻ

മനുഷ്യപുത്രനായി മാറിയ മല്ലപ്പള്ളി അടിമ
................................................................
ടി. എം. യേശുദാസൻ
==================

ജാതിഅടിമത്തത്തിന്റെ ജീവപര്യന്തം കഠിനതടവിൽ പരോളും വിടുതലുമില്ലാതെ പണിയെടുത്തു മുടിഞ്ഞുപോയ പുലയ പറയ കുറവ എെനവ ജാതികളുടെ വിശ്രമരഹിതമായ അത്യഅദ്ധ്വാനം, ഈഴവർ തൊട്ട് മേലോട്ടുള്ള ജാതി കേരളത്തിൽ അതിജീവനത്തിന് അനുപേക്ഷേണീയവും നിർണായകവുമായിരുന്നു. എങ്കിലും, കാടും കായലും കനകം വിളയുന്ന കൃഷിയിടങ്ങളാക്കി മാറ്റി യജമാനൻമാരുടെ കളപ്പുരകൾ സമൃദ്ധികൊണ്ട് നിറച്ച അടിമകൾ കന്നുകാലികളേക്കാൾ ഒട്ടും മേലെയല്ലാത്ത അവസ്ഥയിലാണ് പെറ്റുവീഴുകയും ചന്തകളിൽ വിൽക്കപ്പെടുകയും പണിയെടുത്തു ചത്ത്‌ വീഴുകയും ചെയ്തിരുന്നത്. പേറു കഴിഞ്ഞ് നാലഞ്ച് നാളുകൾക്കുള്ളിൽ പണിക്കിറങ്ങേണ്ടിയിരുന്ന അടിമപ്പെണ്ണുങ്ങൾ തൊട്ടടുത്ത മരത്തണലിന്റെ പായയിൽ ഉറക്കിക്കിടത്തിയ എത്രയോ ചോരക്കിടാങ്ങളാണെന്നോ ഉറുമ്പരിച്ചു ചത്തു പോയത് ? വസൂരിയും കോളറയും ഹെറോദാവിന്റെ കല്പനയുമല്ല; ഇത് ജാതിഅടിമത്തം നടത്തിയ ഹീനമായ വംശഹത്യ അഥവാ വംശിയശിശുഹത്യ ആയിരുന്നു. കേരളത്തിലെ വേറൊരു ജാതിയും അടിമച്ചന്തകളിൽ കാലികളെപ്പോലെ വിൽക്കപ്പെട്ടിട്ടില്ല. ഇങ്ങനെ കണ്ണിൽ ചോരയില്ലാത്തവിധം അപ്പനും അമ്മയും മക്കളും വേർപിരിക്കപ്പെട്ട് തകർക്കപ്പെട്ട വേറൊരു ജാതിയും കേരളത്തിലില്ല. ജാതിഅടിമത്തത്തിന്റെ മനുഷ്യത്വരഹിതമായ അക്രമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് പ്രൊട്ടസ്റ്റൻറ മതവും ഇസ്ലാം മതവും സ്വീകരിച്ച അടിമകളാണ് കേരളസമൂഹത്തിൻറെ സമൂലമായ ഉടച്ചുവാർക്കലിനുള്ള ആദ്യത്തെ മുന്നറിയിപ്പ് നൽകിയത്. മാറ്റുവിൻ ചട്ടങ്ങളെ എന്ന് ഉറക്കെപ്പാടിയ മഹാകവി കുമാരനാശാൻ അടിമകളുടെ നിശ്ശബ്ദമായ ഈ മുന്നറിയിപ്പ് വാക്കാൽ ആവർത്തിക്കുകയാണ് ചെയ്തത്

മലയാളികളുടെ കണ്ണിൽ അടിമത്തം തികച്ചും ന്യായമായ സാമൂഹികധർമ്മം മാത്രമായിരുന്നു. അതിൽ മനുഷ്യാവകാശധ്വംസനമൊന്നും അവർ കണ്ടിരുന്നില്ല. ക്രിസ്തുശിഷ്യനായ തോമസിന്റെ അനുയായികളും ഇതിനൊരു അപവാദമായിരുന്നില്ല. കാരണം, നമ്മുടെ കണ്ണും അതിന്റെ കാഴ്ചയും ചരിത്രപരമായും സാംസ്കാരികമായും രൂപപ്പെടുന്നതാണ്. വലിയൊരളവുവരെ നമ്മുടെ ജാതി അഥവാ ത്വക്ക് കൊണ്ടാണ് നാം ലോകത്തെ നോക്കിക്കാണുന്നത്. കേരളത്തിന്റെ സാംസ്കാരികരൂപകങ്ങളും സാഹിത്യസൃഷ്ടികളും ഉല്പത്തിക്കഥകളുമൊക്കെ അടിമത്തത്തെയും കേരളത്തിന്റെ ആദിഉടമകളായ ദളിതരെ അടിമകളാക്കിയ ചരിത്രത്തെയും മൂടിവയ്ക്കാനുള്ള അടപ്പുപാത്രങ്ങളായിരുന്നു. കേരളത്തിന്റെ ആദിഉടമകളായ അടിമകൾ മലയാളികളേ അല്ലെന്ന മനോഭാവമാണ് പൊതുവെ കേരളസംസ്കാരത്തിന്റെ മുഖമുദ്രയായി ശോഭിച്ചിരുന്നത്. ദക്ഷിണാഫ്രിക്കയിലെ കറുത്തവരോടു കുടിയേറ്റക്കാരായ വെള്ളക്കാർ പുലർത്തിയ അതേ സമീപനം. ഇത്തരമൊരു സാംസ്കാരിക തിമിരത്തിന്റെ റിബൺ കൊണ്ടാണ് അടിമത്തത്തിൻറെയും അടിമാനുഭവങ്ങളുടെയും യാഥാർത്ഥ്യങ്ങൾക്കു നേരെ മലയാളികൾ തങ്ങളുടെ കണ്ണുകൾ മൂടിക്കെട്ടിയത്. അതുകൊണ്ടുതന്നെ, വിദേശികളായ സഞ്ചാരികളുടെയും കോളനിവാഴ്ചക്കാരുടെയും മിഷനറിമാരുടെയും കണ്ണുകളിലാണ് കേരളത്തിലെ അടിമതത്തവും അടിമകളും ആദ്യം ശ്രദ്ധയിൽ പതിഞ്ഞത്.

വിപ്ലവപൂർവ ഫ്രാൻസിലെ സാമൂഹ്യാവസ്ഥയിലേക്ക്, പ്രത്യേകിച്ച് വയലുകളിൽ പണിയെടുക്കുന്ന പാവങ്ങളുടെ ദയനീയാവസ്ഥയിലേക്ക്, വെളിച്ചം വീശുന്ന ഒരു സഞ്ചാരിയുടെ ദൃശ്യവിവരണം കാരൻ ആംസ്ട്രോങ്ങ്‌ ദ ഗോസ്പൽ എക്കോർഡിങ് ടു വുമൻ എന്ന ഗ്രന്ഥത്തിൽ ഉദ്ധരിക്കുന്നുണ്ട്: ഗ്രാമങ്ങളിലെങ്ങും വെയിലുകൊണ്ട് വാടിക്കരിഞ്ഞ ഇരുണ്ട് മങ്ങിയ നിറമുള്ള ആണും പെണ്ണും അടങ്ങിയ പരിഭ്രാന്തരായ കുറേ ജന്തുക്കൾ മണ്ണിൽ കിളയ്ക്കുന്നതും കുഴിക്കുന്നതും കണ്ടു. ഭാഷ എന്ന് തോന്നിക്കുന്ന ഒരു തരം ഒച്ച അവർ പുറപ്പെടുവിച്ചിരുന്നു. രാത്രിയിൽ അവർ തങ്ങളുടെ മാളങ്ങളിലേക്ക് മടങ്ങും. അവിടെ പഞ്ഞപ്പുല്ലും പച്ച വെള്ളവും കിഴങ്ങുകളും ഭക്ഷിച്ച് അവർ കഴിഞ്ഞുകൂടുന്നു.

വിപ്ലവപൂർവ ഫ്രാൻസിലെ പാവങ്ങളുടെ അവസ്ഥ ജന്തു സമാനമായിരുന്നെങ്കിൽ സി. എം. എസ് മിഷനറിമാരായ റാഗ്ലണ്ടും ഹോക്സ് വർത്തും മല്ലപ്പള്ളിയിൽ കണ്ട അടിമകളുടെ അവസ്ഥ അതിലും മോശമായിരുന്നു. അവർ ജീവപര്യന്തംഅടിമകളായിരുന്നു. മാതാപിതാക്കളിൽനിന്ന് മക്കളിലേയ്ക്ക് നീളുന്ന പാരമ്പര്യമായിരുന്നു അടിമത്തം. അവരുടെ യജമാനൻമാരുടെ ഇഷ്ടം പോലെ അവരെ തല്ലുകയോ കൊല്ലുകയോ വിൽക്കുകയോ ചെയ്യാമായിരുന്നു. പല ഭൂവുടമകളും തങ്ങളുടെ കടങ്ങൾ വീട്ടാൻ അടിമകളെ വിൽക്കുക പതിവായിരുന്നു. ഒരു ആൺ അടിമയ്ക്ക് ഒരു കാളയുടെ വിലയേ ഉണ്ടായിരുന്നുള്ളു. നാട്ടിലെ കൃഷിപ്പണി മുഴുവൻ അവരെ ആശ്രയിച്ചാണ് നടന്നിരുന്നത്. എങ്കിലും അവരെ കാണുന്നതും തോടുന്നതും മലയാളികൾക്ക് അറപ്പായിരുന്നു. അവരുടെ കാല്പാടുപോലും അശുദ്ധമായിട്ടാണ് കരുതപ്പെട്ടിരുന്നത്. തങ്ങളുടെ സൗജന്യമായ അദ്ധ്വാനം കൊണ്ട് മലയാളികളുടെ ജീവൻ താങ്ങി നിർത്തിയ അവർ താളും തകരയും കാട്ടുകിഴങ്ങുകളും ഭക്ഷിച്ചാണ് സ്വന്തം ജീവൻ നിലനിർത്തിയത്.

അടിമവിവേചനത്തിൻറെ വാക്താവായി ലോകമെങ്ങും അറിയപ്പെട്ട വിൽബർഫോഴ്സ്, സി എം എസ് എന്ന മിഷനറി സംഘത്തിൻറെ സ്ഥാപകാംഗങ്ങളിൽ ഒരാളായിരുന്നു. അതുകൊണ്ട് തന്നെ, 1816ൽ കേരളത്തിലെത്തിയ സി എം എസ് എന്ന മിഷനറിമാരുടെ സംഘടിതമായ ശ്രദ്ധ അടിമകളിലേക്ക് തിരിയാൻ മൂന്ന് പതിറ്റാണ്ടിലേറെ വൈകിയതിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. സി എം എസ് എന്ന മിഷനറിമാരായ റാഗ്ലണ്ടും ഹോക്സ് വർത്തും അടിമകളുടെ ദയനീയമായ ജീവിതാവസ്ഥയിൽ നടത്തിയ സാഹസികവും കരുണാർദ്രവുമായ ഇടപെടലാണ് മല്ലപ്പള്ളിക്കടുത്ത കൈപ്പറ്റയിലെ അടിമപ്പള്ളിക്കൂടത്തിൻറെ സ്ഥാപനത്തിലേയ്ക്കും തെയ്യത്താൻ എന്ന അടിമയെ ഹാബേൽ എന്ന മനുഷ്യപുത്രനായ് മാറ്റിത്തിർത്ത സാമൂഹ്യപരിവർത്തനത്തിലേയ്ക്കും നയിച്ചത്.

നമ്മളാരും സ്വന്തം ഭാഗധേയം നിർണ്ണയിച്ചുകൊണ്ടല്ല ജനിക്കുന്നത്. നമ്മൾ നമ്മുടെ ഭാഗധേയം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. എന്നാൽ, അടിമകൾക്ക് സ്വയംതീരുമാനമെടുക്കാനോ സ്വന്തം വഴി തിരഞ്ഞെടുക്കാനോ സ്വതന്ത്ര്യമുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പിനുള്ള അവകാശം നിക്ഷേധിക്കപ്പെട്ട അടിമയിൽനിന്ന് സ്വന്തം വഴി തെരഞ്ഞെടുക്കുന്ന ഉത്തരവാദ കർതൃത്വത്തിലേക്കുള്ള വികാസമാണ് തെയ്യത്താനിൽനിന്ന് ഹാബേൽ എന്ന ക്രിസ്ത്യാനിയിലേക്കുള്ള വഴിയിൽ സംഭവിച്ചത്. തെക്കൻ തിരുവിതാംകൂറിലെ മഹാരാശനും കൊച്ചിയിലെ കാളിയും കൈപ്പറ്റയിലെ തെയ്യത്താനും പാശ്ചാത്യ ആധുനികതയിലേക്ക് ബോധപൂർവ്വം എടുത്തുവച്ച കാൽച്ചുവടുകളാണ് വിവേകാനന്ദ സ്വാമികൾ ഭ്രാന്താലയമെന്ന് വിളിച്ച കേരളത്തെ സാക്ഷരസുന്ദരകേരളമാക്കിയ പ്രക്രിയയ്ക്ക് തുടക്കം കുറിച്ചത്. ദളിത്‌ അടിമകൾ നാട്ടിലെങ്ങും കെട്ടിപ്പൊക്കിയ അടിമപ്പള്ളിക്കൂടങ്ങളാണ് കേരളം കൈവരിച്ച സാർവത്രികവിദ്യാഭ്യാസനേട്ടത്തിൻറെ അടിത്തറ പാകിയത്. ജാതിഭ്രാന്തന്മാർ പലവട്ടം അഗ്നിക്കിരയാക്കിയ അത്തരം സ്‌കൂളുകൾ നിലനിർത്താൻ അവർ കാട്ടിയ നിശ്ചയദാർഡ്യമാണ് അടിത്തട്ടിൽനിന്നുള്ള സാമൂഹ്യ മാറ്റത്തിന് ഊർജ്ജംപകർന്നതും കേരള മോഡൽ വികസനത്തിൻറെ പ്രാഥമികസ്രോതസ്സുകളിൽ ഒന്നായ് തീർന്നതും.പ്രൊട്ടസ്റ്റാറ്റൻറു മതത്തിലേക്കു തങ്ങൾ നടത്തിയ പടികയറ്റത്തെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സാംസ്കാരിക പ്രവർത്തനമായിട്ടാണ് അവർ കണ്ടത്.

മിഷനറിമാരും അവർ പ്രതിനിധാനം ചെയ്ത പാശ്ചാത്യ ആധുനികതയും അടിമകൾക്ക് മുൻപിൽ ഒരു ബദൽ സാധ്യതയുടെ വാഗ്ദാനം വെളിപ്പെടുത്തുകയും അത് തെരഞ്ഞെടുക്കാനുള്ള അവസരം തുറന്നു നൽകുകയുമാണ് ചെയ്തത്. ജാതി അടിമത്തം അടിച്ചേൽപ്പിച്ച വിധിവിശ്വാസത്തെ മറികടക്കാനും സ്വതന്ത്ര്യത്തിൻറെ സാധ്യതകൾ തേടുന്ന ഉത്തരവാദകർതൃത്വമായി മാറാനും കൈപ്പറ്റയിലെ തെയ്യത്താൻ എന്ന അടിമയെ പ്രാപ്തനാക്കിയത് സി എം എസ് മിഷനറിമാരും അവർ പ്രതിനിധാനം ചെയ്ത പാശ്ചാത്യ ആധുനികതയുമാണ്. സാദാരണ ഗതിയിൽ സാമാന്യനാമം ഉപയോഗിച്ചുമാത്രം പരാമർശിക്കപ്പെടാറുള്ള സാമൂഹ്യവിഭവങ്ങളിൽ നിന്ന് ( ഉദാഹരണത്തിന്, അടിമകൾ ) സംജ്ഞാനാമം വഹിക്കുന്ന വ്യക്തികൾ ഉയർന്നുവരികയും കാലഹരണപ്പെട്ട നിയമങ്ങളെയും മൂല്യങ്ങളെയും വെല്ലുവിളിക്കുകയും ചെയ്യുന്നത് ആധുനികതയുടെ സ്വഭാവങ്ങളലൊന്നാണ്. അടിമകൾ എന്ന സാമാന്യനാമത്തിൻറെ കൂടു പൊട്ടിച്ച് പുറത്തുവന്ന വേദമാണിക്യവും ലൂസിയും ഹാബേലും മറ്റും മിഷനറിമാരുടെ റിപ്പോർട്ടുകൾ വഴി ആഗോള അടിമവിമോചന വ്യവഹാരങ്ങളിൽ ഇടം നേടുകയും ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വങ്ങളായി മാറുകയും ചെയ്തു. ദളിതർക്കിടയിൽ അയ്യങ്കാളി ഉൾപ്പെടെയുള്ള ശ്രദ്ധേയവ്യക്തിത്വങ്ങൾ ഉയർന്നുവരാൻ സാഹചര്യം ഒരുങ്ങിയത് വേദമാണിക്യവും ലൂസിയും ഹാബേലുംതുടങ്ങിവച്ച സാമൂഹ്യപരിവർത്തനത്തിൻറെയും സാംസ്കാരികപ്രവർത്തനത്തിൻറെ യും ഫലമായിട്ടാണെന്ന് പറയാം.

യൂറോപ്പിന്റെ ചരിത്രത്തിൽ റിഫർമേഷനും കൗണ്ടർ റിഫർമേഷനും വഹിച്ച പങ്കുകളെപ്പറ്റി നാം കേട്ടിട്ടുണ്ട്. മനുഷ്യസ്വതന്ത്ര്യത്തിൻറെയും അവകാശങ്ങളുടെയുംസീമകൾ വികസിപ്പിക്കുന്ന പ്രക്രിയയെ പ്രോത്സാഹിപ്പിക്കുകയാണ് റിഫർമേഷൻ ചെയ്തത്. കൗണ്ടർ റിഫർമേഷൻ ലക്ഷ്യമിട്ടത് പൗരോഹിത്യത്തിന്റെയും ഹയരാർക്കിയുടെയും ഫ്യൂഡൽ മൂല്യങ്ങളുടെയും പുനഃസ്ഥാപനമാണ്. ബോധപുർവമായ സാമൂഹ്യതെരഞ്ഞെടുപ്പിലൂടെ ക്രിസ്തുമതംസ്വീകരിച്ച ദളിതർ നിർവഹിച്ചത് മതംമാറ്റമല്ല , സാമൂഹ്യപരിവർത്തനമാണ്. കൺവേർഷനല്ല, ട്രാൻസ്ഫർമേഷൻ. തെയ്യത്താൻ എന്ന അടിമ ഹാബേൽ എന്ന മനുഷ്യപുത്രനായി മാറുകയാണ് ചെയ്തത്. അടിമകളെ മനുഷ്യരാക്കുന്ന മിഷനറിമാരുടെ സാംസ്‌കാരിക പ്രവർത്തനങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളാണ് ദേശിയതയുടെ മറവിൽ ഹിന്ദുത്വവാദികൾ തുടക്കം മുതൽ നടത്തിവന്നത്. ഇത് കൗണ്ടർ റിഫർമേഷനാണ്. അനന്തമായ ജാതിമേധാവിത്വം സ്വപ്നം കാണുന്ന ഹിന്ദു ഫാസിസ്റ്റുകൾ കൗണ്ടർ റിഫർമേഷൻറെ ഇൻക്വിസിഷനെ / മതദ്രോഹവിചാരണയെ അനുസ്മരിപ്പിക്കുന്ന ഘർ വാപസി പോലെയുള്ള മനുഷ്യദ്രോഹ പരിപാടികളുമായി മുന്നോട്ടു പോകുന്ന ഈ സമകാല സാഹചര്യത്തിൽ മതവിശ്വാസത്തെ വിമോചനത്തിന്റെയും ഉപാധിയായിക്കണ്ട കൈപ്പറ്റ
ഹാബേൽ എന്ന മഹൽ വ്യക്തിയെ അനുസ്മരിക്കുന്നതു തന്നെ ഒരു രാഷ്ട്രീയപ്രവർത്തനമാണ്.

ഹാബേൽ അനുസ്മരണത്തിന് പല തരത്തിലുള്ള അർഥങ്ങലുണ്ട്. ഒന്നാമതായി, അസന്തുഷ്ടരായ ദളിത്‌ വിശ്വാസികളെ പ്രീണിപ്പിക്കാനാണ് സഭാഅധികാരികൾ ആണ്ടുതോറും
ഹാബേൽ അനുസ്മരണം സംഘടിപ്പിക്കുന്നത്. രണ്ടാമതായി,
അനുസ്മരണ പരിപാടി ഗംഭീര വിജയമാക്കാൻ ഭരണാധികാരികൾക്ക് ഒത്താശ ചെയ്തുകൊണ്ട് വിശ്വാസികളായ ദളിതർക്കിടയിലെ നേതാക്കന്മാർ സഭയിൽ തങ്ങളുടെ സ്ഥാനം ഉറപ്പാക്കാനായി ഇതിനെ പ്രയോജനപ്പെടുത്തുന്നു. മൂന്നാമതായി ഹാബേലിന്റെ ഓർമ്മ ചുരുക്കം ചില ദളിത് വിശ്വസികളുടെ ഉള്ളിൽ സഭയുടെ ദളിത് വിരുദ്ധ സമീപനങ്ങളോടുള്ള പ്രതിക്ഷേധം സൃഷ്ടിച്ചെന്നും വരാം. മൂന്നു കൂട്ടരുടെയുംസമീപനത്തിൽ പൊതുവായ ഘടകം സഭയാണ്. സഭയുടെ ചെറിയ വൃത്തത്തിനുള്ളിൽ പരിമിതപ്പെടുത്തികൊണ്ടാണ് അവർ ഹാബേൽ അനുസ്മരണയെ ആചരിക്കുന്നത്. പി. സനൽമോഹനനും വിനിൽ പോളും ചേർന്നെഴുതിയ ഈ ജീവചരിത്രം ഹാബേൽസ്മരണയെ സഭയുടെ ചെറിയ വട്ടത്തിൽനിന്ന് പുറത്തെടുക്കുകയും സാമൂഹ്യമാറ്റത്തിൻറെ വിശാലമായ ചരിത്രത്തിൽ പ്രതിഷ്ടിക്കുകയും ചെയ്യുന്നു.

ചരിത്രത്തെ മനസ്സിലാക്കാൻ കീഴേ നിന്നുള്ള വീക്ഷീണത്തിന് പ്രാമുഖ്യം നൽകുന്നതാണ് കീഴാള ചരിത്രരചനാശാസ്ത്രം. അധസ്ഥിതരുടെ അതിജീവനത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളുമായി ബന്ധപ്പെട്ടതും പ്രാമാണിക ചരിത്രകാരന്മാർ പൊതുവേ അവഗണിക്കുന്നതുമായ ചരിത്രശകലങ്ങൾക്ക് സബാൾട്ടേൺ ഹിസ്റ്റോറിയോഗ്രാഫി നൽകുന്ന പരിഗണന ഏറെ വിലപ്പെട്ടതാണ്. സി എം എസ് മിഷനറിമാരുടെ കണക്കിൽ ക്രിസ്തുമതം സ്വീകരിച്ച ആദ്യത്തെ അടിമയായ കൈപ്പറ്റ ഹാബേലുമായി ബന്ധപ്പെട്ട ചരിത്രശകലങ്ങൾ പ്രയോജനപ്പെടുത്തി രചിച്ചതും ഒരേ സമയം ആക്കാദമികവും ജനകീയവുമായ ഈ ജീവ ചരിത്രം കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തെയും സാമൂഹ്യമാറ്റാത്തെയും കുറിച്ചുള്ള സാമാന്യ ധാരണകളുടെ പുനർവിചാരം ആവശ്യപ്പെടുന്നു

.കടപ്പപാട് ;ജീവചൈതന്യൻ ശിവാനന്ദൻ 

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...