Friday, January 10, 2020

കരിങ്കോളിതെയ്യങ്ങൾ arundhathimadhumegha



ണ്ണുകത്തിക്കൊള്ളിയാൻ മിന്നി,
കരിങ്കോളി ചീറ്റുന്ന 
പേമഴപ്പെയ്ത്തായ് 
നിന്നുതുള്ളി നിലന്തുളച്ചുരുകി തിള പൊങ്ങിയൊഴുകുന്ന തീക്കുന്തം വെയിലായ്‌ വന്നുനിന്നു നിലവിളിച്ചുറയുന്ന ചാവുതെയ്യങ്ങൾ 
കണ്ണുനീരിൽ കടുംചോര ചാലിച്ച നോവുകൾ ഞങ്ങൾ
മടമെടയാൻ 
മേഞ്ഞൊന്നു കെട്ടാൻ
 കരിമ്പൊളികളായി
ഉടലുരഞ്ഞൊന്നുരുകിയുറച്ച കരിമ്പാറ കണക്കെ
ചൂഴ്ന്നെടുത്ത് ചുഴറ്റി വലിക്കുന്ന ചുഴലികൾ പോലെ
തിരയെടുത്തു ഉൾക്കണ്ണിലേക്കാഴ്ത്തുന്ന കടലുകൾ ഞങ്ങൾ.

തോള് തോളോട് ചേർന്നൊന്നുറഞ്ഞാടി ചെഞ്ചോര ചിന്തുന്ന തെയ്യങ്ങളായി
നേരുനേരിനായ് ചൂഴ്ന്നാടി പൊരുതുന്ന പോരുകൾ ഞങ്ങൾ
കൂരിരുട്ടിൽ കൂടെത്തെളിയുന്ന കൺവെളിച്ചങ്ങൾ കൂട്ടിനായെന്നും കൂടെ നടക്കുന്ന കൂട്ടങ്ങളിന്നും 

കനലു കത്തി പിടയുന്ന നെഞ്ചിന്റെ കരളു പൊട്ടിയ കടുന്തുടികൾ ഞങ്ങൾ
തിളഞരമ്പിൽ കുതിച്ചൊഴുകുന്ന കലിയടങ്ങാത്ത നേരിൻറെ,നെറിവിൻറെ ചോരത്തിളപ്പുയരും ഉടലാഴങ്ങൾ
നിന്ന് പെയ്യാൻ പ്രളയം നിറക്കാൻ ഉള്ളിൽ തോരാത്ത
 തീ മഴയൊളിപ്പിച്ച കരിമേഘക്കൂട്ടം


No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...