Sunday, January 12, 2020

മരയോന്ത്‌:Arundhathi madhumegha



സൂര്യനുനേരെ നാവു നീട്ടി
വെയിൽ നക്കിക്കുടിച്ച മരയോന്തിന്
ചുവപ്പു നിറമായി
മുക്രയിട്ടു തല കുടഞ്ഞ് കാളയും
സൂര്യനുനേരെ മുഖമുയർത്തി
പുല്ലുവീട് പുകഞ്ഞു പുകഞ്ഞ്
ആകാശത്തിലെ മേഘങ്ങൾക്ക്
ചാരനിറം വന്നു
പുല്ല് പെയ്ത് പുര പെയ്ത്
നിൻ്റെ മുടിയിഴകൾ പെയ്ത്
പൊങ്ങിയ ഈയലുകൾ
നാട്ടിയ നെടുംതൂണിൽ
ചിതലുകൾ മെനഞ്ഞ
മൺപ്രതിമകൾക്ക് നിൻ്റെ
ഛായയുണ്ടായി
അടുക്ക പൊളിച്ചു കുഴിച്ച
കുഴിയിൽ നീയും
വരണ്ട കാറ്റിൻ്റെ കണ്ണിലെ ഉപ്പുനീര്
എന്നെയും കരിച്ചു
മരയോന്ത്, പിന്നെയും
പച്ചില നക്കി നിറം മാറി.

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...