Thursday, June 20, 2019

കപ്പിത്താനും കാമുകിയും : ലിനസ് (Sunil .C.N)



വളുടെ കൈ വിരലുകൾക്ക് പഞ്ചാര മണലിന്റെ കട്ടിയായിരുന്നു
എത്ര ഞെരുക്കിയാലും ഉള്ളിലേക്ക്
ആഴ്ന്നു പോവുന്ന തരിമണൽ
കടൽ കാറേററ്റ്
ദൂരെയുള്ള  കടലിന്റെ
നീലിച്ച പച്ചപ്പ്‌ കാട്ടി
അവളോട്  ഞാൻ പറഞ്ഞു
ഞാൻ ഒരു രാജകുമാരനായിരുന്നു
ആ ആഴക്കടലിലെ നീലിച്ച പച്ചയിടം
എൻറെ രാജ്യമായിരുന്നു
താഴ്വരകളിൽ ആയിരം
ആട്ട്ക്കൂട്ടങ്ങൾ എൻെറ
സ്വന്തമായിരുന്നു
എന്നിട്ടെന്തായി അവൾ
ചോദിച്ചു
എല്ലാം കടലെടുത്തു പോയ്
കോട്ടയും കൊട്ടാരവും
അടുകളും  മാടുകളും
വസ്തു വകകളും  ബന്ധങ്ങളുമെല്ലാം
ഒന്നുമാവശേഷിപ്പിക്കാതെ
കടലിൻെറ  ആഴങ്ങളിലേക്ക് താഴ്ന്ന് പോയ്
അത്  കേട്ടപ്പപ്പോൾ
അവൾക്കു സങ്കടമായി
അവൾ പതിയെ എൻെറ മുടിയിഴകളിൽ തലോടാൻ
തുടങ്ങി
അവളുടെ മുഖം എന്റെ തോളോട് ചേർത്തു വച്ചു
കടലിലേക്ക്  വെറുതേ
നോക്കിയിരുന്നു
കടൽത്തീരത്തെ ചൂള മരം
ചെറിയ ശബ്ദത്തോടെ
തണുത്ത കാറ്റു തന്നു
പിന്നീടത്  ശക്തമായി
വീശാൻ തുടങ്ങി
സാർ ...സാർ ...
കപ്പിത്താൻ ഞെട്ടിയുണർന്നു
സർ ഒരു കൊടും ങ്കാറ്റിനുളള സാധ്യത കാണുന്നു ,
ചുഴികളും , ചുഴലികളും ചുറ്റിനും
രൂപപ്പെട്ടിരിക്കുന്നു
കാറ്റു കൊണ്ട്  ജനാലകൾ
തകർന്നു പോയിരിക്കുന്നു
ഈ നടുക്കടലിൽ നമ്മൾ
എന്ത്  ചെയ്യും ..?
കപ്പിത്താൻ പറഞ്ഞു
പേടിക്കണ്ടാ...
നങ്കൂരം അല്പം കൂടി താഴ്ത്തി  ഇടൂ  രണ്ടു യന്ത്രങ്ങളും
പ്രവർത്തിക്കട്ടെ
കൊടുങ്കാറ്റ് നമ്മുടെ
നമ്മുടെ  ഡെയിലി
ചാർട്ടിൽ ഇല്ലാത്തതാണ്
അതിനെ  ഗൗനിക്കണ്ട
പോകാനുള്ള  മാപ്പു ,
നിവർത്തി വക്കൂ...
ഇനിയും ദൂരം
പോകേണ്ടതുണ്ട്


No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...