Friday, June 21, 2019

രാമനുണ്ണി പാലൂരിന്റെ കവിത








നീ തന്ന പീലി വെച്ച് 
ദിനപുസ്തകത്തിൽ
ഞാനെന്റെ 
രാപ്പകലുകളെ 
വേർതിരിക്കുന്നു 



നിദ്രയ്ക്കും 
ഉണർച്ചയ്ക്കും 
ഇടയ്ക്കുള്ള 
പാലത്തിലൂടെ 
നീ തന്ന സ്വപ്നങ്ങളെ 
മേയാൻ വിടുന്നു 



മഴയും വേനലും 
വേർപിരിയുന്ന 
മറവിയുടെ തരിശിൽ 
നീ തന്ന ഓർമ്മകളുടെ 
വിത്ത് നടുന്നു 



ആകാശത്തിനും 
പക്ഷിക്കുമിടയിലെ 
നീലിച്ച മിനാരങ്ങളിൽ 
നിന്റെ കണ്ണുകളിൽ 
നിന്നെടുത്ത താരകങ്ങൾ 
കൊളുത്തിയിടുന്നു 



വേരിനും 
പൂവിനുമിടയിലെ 
വസന്തത്തിന്റെ 
കാടുകളിലേക്ക് 
നിന്റെ കവിതയിലെ 
ശലഭങ്ങളെ 
കൂട് തുറന്നു വിടുന്നു 



ഹൃദയത്തിനും 
ഹൃദയത്തിനുമിടയ്ക്കുള്ള 
മൗനത്തിന്റെ 
വിരഹ സമുദ്രത്തിലേക്ക് 
നീ കാതിലോതിയ 
വാക്കുകളുടെ 
പത്തേമാരിയിറക്കുന്നു........

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...