തീവണ്ടി
രജിശങ്കർ
രജിശങ്കർ
തീവണ്ടി;
ഭൂതകാലത്തിൻറെ
ഇരുണ്ട ലോകത്തേക്ക്
പാഞ്ഞു കയറുന്ന ഒറ്റക്കണ്ണുള്ള ഓർമ്മയാണ്.
മാറാലമൂടിയ ഓർമ്മയുടെ താഴ്വരയിലത് കിതച്ച് നിൽക്കുന്നു,
കരഞ്ഞും വിളിച്ചും ഓടിയകലുന്നു.
ഇരുണ്ട ലോകത്തേക്ക്
പാഞ്ഞു കയറുന്ന ഒറ്റക്കണ്ണുള്ള ഓർമ്മയാണ്.
മാറാലമൂടിയ ഓർമ്മയുടെ താഴ്വരയിലത് കിതച്ച് നിൽക്കുന്നു,
കരഞ്ഞും വിളിച്ചും ഓടിയകലുന്നു.
കയറുന്നവർക്ക്
കരുത്തുറ്റ രക്ഷാകേന്ദ്രം.
ഇറങ്ങുന്നവർക്ക്
രക്ഷപെട്ടോരുദുരിത പേടകം.
പിന്നെ നാവിൻ തുമ്പിലൊരു തെറി;
പിന്തിരിഞ്ഞ് നോക്കാതെ
അറപ്പോടൊരു തുപ്പൽ!
കരുത്തുറ്റ രക്ഷാകേന്ദ്രം.
ഇറങ്ങുന്നവർക്ക്
രക്ഷപെട്ടോരുദുരിത പേടകം.
പിന്നെ നാവിൻ തുമ്പിലൊരു തെറി;
പിന്തിരിഞ്ഞ് നോക്കാതെ
അറപ്പോടൊരു തുപ്പൽ!
അപ്പോഴും തീവണ്ടി,
കയറിയവരുടേയും ഇറങ്ങിയവരുടേയും
മാലിന്യങ്ങൾ പേറി
ആത്മരോഷം പാളങ്ങളിലുരച്ച്
തീയെരിച്ചടക്കുന്നു.
കയറിയവരുടേയും ഇറങ്ങിയവരുടേയും
മാലിന്യങ്ങൾ പേറി
ആത്മരോഷം പാളങ്ങളിലുരച്ച്
തീയെരിച്ചടക്കുന്നു.
അർദ്ധരാത്രിയിൽ;
കീറിമുറിച്ചുയരുമൊരു ചൂളംവിളി,
മറന്നുകളഞ്ഞ അമ്മയോടുള്ള സ്നേഹം,
പാതിവഴിയിലുപേക്ഷിച്ച
പൈതങ്ങളോടുള്ള വാത്സല്യം
നടന്നു മറഞ്ഞ;
മറന്നു മറഞ്ഞ
നാടും നാട്ടു വഴികളും
മുള്ളുകളായ് ഹൃദയത്തിലേഖകൻ
കോരിയിട്ട് ഞെരിക്കുന്നു.
കീറിമുറിച്ചുയരുമൊരു ചൂളംവിളി,
മറന്നുകളഞ്ഞ അമ്മയോടുള്ള സ്നേഹം,
പാതിവഴിയിലുപേക്ഷിച്ച
പൈതങ്ങളോടുള്ള വാത്സല്യം
നടന്നു മറഞ്ഞ;
മറന്നു മറഞ്ഞ
നാടും നാട്ടു വഴികളും
മുള്ളുകളായ് ഹൃദയത്തിലേഖകൻ
കോരിയിട്ട് ഞെരിക്കുന്നു.
തീവണ്ടി;
ഓർമ്മകളിലേക്ക് തറക്കുമൊരു ജാലകമാണ്.
കൂട്ടിമുട്ടാത്ത രണ്ടു രേഖകളിലൂടെ
ജീവിതത്തെ പറിച്ചെടുത്തും
ചേർത്ത് വച്ചും,
രാത്രിയിൽ തേങ്ങിയും പിറുപിറുത്തും,
പകൽ പൊള്ളിക്കരഞ്ഞും,
കുതിച്ചു പായുന്നു....
ഓർമ്മകളിലേക്ക് തറക്കുമൊരു ജാലകമാണ്.
കൂട്ടിമുട്ടാത്ത രണ്ടു രേഖകളിലൂടെ
ജീവിതത്തെ പറിച്ചെടുത്തും
ചേർത്ത് വച്ചും,
രാത്രിയിൽ തേങ്ങിയും പിറുപിറുത്തും,
പകൽ പൊള്ളിക്കരഞ്ഞും,
കുതിച്ചു പായുന്നു....
പലദേശമുണ്ടെങ്കിലും
സ്വന്തമൊന്നുമില്ലാതെ,
പരിചിതരില്ലങ്കിലും
സ്നേഹിതരില്ലാതെ..!!
സ്വന്തമൊന്നുമില്ലാതെ,
പരിചിതരില്ലങ്കിലും
സ്നേഹിതരില്ലാതെ..!!
23. 7. 2005
Bangalore
Bangalore

No comments:
Post a Comment