Friday, August 14, 2020

ചരിത്രത്തിൽ അടയാളപ്പെടേണ്ടജ്ഞാനപ്രത്യക്ഷത :ഏകലവ്യൻ ബോധി


.

.................................
PS പുതുക്കുടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന തങ്കച്ചൻ പാസ്റ്റർ സമകാലീന ചരിത്രത്തിൽ നിന്ന് തമസ്ക്കരിക്കപ്പെട്ടത് ദലിതരാലും ദലിതരുടെ വികലമായ രാഷ്ട്രിയ ബോധത്താലുമാണ് ...

 അംബേദ്കറും അയ്യൻകാളിയും അപ്പച്ചനും ചരിത്രത്തിലേക്ക് ഉയർന്നു വന്നതിന് ശേഷം ദലിതർ തങ്ങളുടെ ബ്രാഹ്മണിക്കൽ വായന കൊണ്ട് അവരുടെ മാനവികതയേയും മൂല്യബോധത്തെയും ഇകഴ്ത്തിക്കളയുമ്പോൾ ,ഒപ്പം നടന്നയാളുടെ മഹത്വം തിരിച്ചറിഞ്ഞില്ല എന്നത് അത്ഭുതപ്പെടുത്തില്ല...

സ്വയം മഹാനാകാനും വികാരജീവികളുമായ അണികളെക്കൊണ്ട് രണ്ടാം അവതാരങ്ങളാകാനായി പൗഡറിട്ട മുഖം മിനക്കുന്നവർക്ക് ,

ജ്ഞാന വൈജ്ഞാനിക പ്രത്യക്ഷതയായ Pട പുതുക്കുടിയെ അംഗികരിക്കാനും അവതരിപ്പിക്കാനും മടിയുണ്ടാവും .. 
കനകം എത്ര നാൾ മണ്ണിനടിയിൽ മൂടിവയ്ക്കപ്പെട്ടാലും അതിന്റെ തിളക്കം മങ്ങുകയില്ല ... 

ദലിതരുടെ ഇടയിലെ പരസ്പരാദരവും സ്നേഹവും ഇല്ലായ്മയാണ് രാഷ്ടിയമായും സാമൂഹികവുമായ വളർച്ചയില്ലാതെ ആധുനിക ജാതി അടിമകളായി കഴിയേണ്ടി വരുന്നത്.ഇന്നലെകളിലെ പൂർവ്വികൾ നേടിയതിനെ പരിപോഷിപ്പിച്ച് മുന്നോട്ടു പോകാനുള്ള കെൽപ്പില്ലാത്ത ,

ജ്ഞാന നിഷേധികൾ ,ചരിത്ര പുരുഷന്മാരെ മിത്തുകളും ബിംബങ്ങളുമായി ,പോരാട്ടങ്ങളുടെ അടിസ്ഥാന ഭുമികയായ ചരിത്രാനുഭവങ്ങളെ റദ്ദുചെയ്യുമ്പോഴാണ്

 ക്രിസ്ത്യൻ പാസ്റ്ററായPട പുതുക്കുടി ക്രിസ്ത്യൻ ചരിത്രത്തെയും ബ്ളാക്സിന്റെ ചരിത്രവുമായി കണ്ണി ചേർത്തു വായിച്ചു കൊണ്ട് ,സ്വന്തം ജനതയുടെ ചരിത്രാനുഭവങ്ങളിലേക്ക് വിമർശനാത്മകമായ പഠനം നടത്തിക്കൊണ്ട് ,വിമോചനത്തിന്റെ ഇന്ത്യൻ ഭൂമിക തേടുന്നും അംബേദ്കറുടെ ജ്ഞാനപ്രത്യക്ഷതയെ കണ്ടെടുക്കുന്നതും .

കല്ലറ സുകുമാരൻ പോലും BS Pഎന്ന രാഷ്ട്രിയത്തെ തിരിച്ചറിയുന്നതിന് മുൻപ് ദീർഘദർശനത്തോടെ കൂടെയുള്ളവരിലേക്ക് ആ രാഷ്ട്രിയത്തെപ്പറ്റി അറിവ് പകർന്നു കൊടുക്കുക എന്നത് ഉള്ളിൽ പ്രജ്ഞയുള്ളവന്റെ വെളിപാടായിരുന്നു.

ഇന്നത്തെ നേതൃത്വങ്ങൾക്കില്ലാത്തത് ബുദ്ധൻ പറഞ്ഞ ഈ പ്രജ്ഞയായിരുന്നു. ജ്ഞാനിയുടെ പ്രായമോ മതമോ നോക്കാതെ ആദരിക്കുന്ന മാനവികതയുടെ ആധുനികതയൊട്ടും തീണ്ടാത്തവർ 

Pട പുതുക്കുടിയുടെ ജ്ഞാനപ്രത്യക്ഷതയെ തമസ്ക്കരിക്കുകയും തിരിച്ചറിഞ്ഞില്ലെന്ന് നടിക്കുകയും ചെയ്തു .

അത് മനസ്സിലാക്കാൻ വളരെയൊന്നും ചർച്ച ചെയ്യേണ്ടതില്ല. അംബേദ്കറെയും ഇന്ത്യൻ ചരിത്രത്തെയും പുന: വായന നടത്തി ,എല്ലാ ദൈലതിക വിരുദ്ധതയും കുത്തിനിറച്ചുകൊണ്ട് ,ബ്രാഹ്മണിക്ക് വിരുദ്ധമുന്നേറ്റങ്ങളുടെ ഗതിമാറ്റി വിടുന്നത് കണ്ടാൽ മതിയാവും .

PS പുതുക്കുടി എന്ന ദലിത് ക്രൈസ്തവനെ അംബേദ്കറൈറ്റായി അംഗികരിക്കാനുള്ള പുതു ഹിന്ദു ദലിതരുടെ അന്ധതയായും കാണാവുന്നതാണ്.

അംബേദ്ക്കറെ വെറും ഹിന്ദുവും ഹിന്ദുത്വപരിഷ്ക്കാരിയുമായി കാണുന്ന സോ കോൾഡ് അംബേദ്ക്റെെറ്റുകൾക്കിടയിൽ ,
PS പുതുക്കുടി വേറിട്ടു നിൽക്കുന്നത് ,ലോക ചരിത്രവും ജ്ഞാനവും അംബേദ്കറിസവും ദീപ്തമായി തന്നിൽ നിറച്ച ജ്ഞാനപ്രത്യക്ഷതയായിട്ടാണ്

 ... അദ്ദേഹത്തിന്റെ ഓർമ്മകളിൽ ,പരിനിർവ്വാണദിനത്തിൽ ആദരാഞ്ജലികൾ
ജയ് ഭീം ,ബ്ലാക് സല്യൂട്ട്

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...