ഒരിക്കൽ ഓഫീസിനു മുന്നിലെത്തിയപ്പോൾ ഹെഡ്മാസ്റ്റർ എന്നെ തടഞ്ഞുനിർത്തി. " നീയിപ്പോൾ ഏതു പുസ്തകമാ വായിക്കുന്നത് ?"
"'അമ്മ"
സാർ നെറ്റി ചുളിച്ചു അടിമുടി എന്നെ നോക്കി."കൊള്ളാം...!പക്ഷെ ക്ലാസിൽ വെച്ചു വായിക്കേണ്ട."
പിന്നെ ഞാൻ ക്ളാസ്സിൽവെച്ചു വായിച്ചില്ല.വായനയങ്ങു വളർന്നു.ഞാനും.angel ജോൺ ചേട്ടന്റെ കൂടെ പരസ്യകള പഠിക്കാൻ ചേരുമ്പോൾ ലൈബ്രറിയുടെ അയൽക്കാരനായതാണ് ഏറെ സന്തോഷിപ്പിച്ച കാര്യം.ബാബുസാർ വർക്കിസാർ സുകുമാരൻ സാർ ഈ ത്രിമൂർത്തികൾ അതിനെ സജീവമാക്കി നിർത്തി.തിയ്യേറ്ററിൽ സിനിമ ഓടിക്കുമ്പോഴും പിന്നീട് സർക്കാർ ജോലിയിലിരിക്കുമ്പോഴും ബാബു സാറിന്റെ ജീവൻ ലൈബ്രറിയിൽ തന്നെ ആയിരുന്നു.വലിയവലിയ വായനക്കാർ ഉണ്ടായിരുന്നെങ്കിലും അത്രത്തോളം ലൈബ്രറിയെ ഹൃദയം കൊണ്ടേറ്റവർ വേറെയുണ്ടാകില്ല.
സമപ്രായക്കാരായ ചെറുപ്പക്കാർ ഞങ്ങൾ ഒഴിവു നേരങ്ങളിൽ ലൈബ്രറിയിൽ സമ്മേളിച്ച.അന്നൊക്കെ സമയത്തിന് നല്ല നീളവും വീതിയും ഉണ്ടായിരുന്നു.തലേന്ന് വായിച്ചതിനെക്കുറിച്ചു,കണ്ട,മാതൃഭൂമിയിൽ നിന്നും വായിച്ചറിഞ്ഞ നല്ല സിനിമകളെക്കുറിച്ചു,രാഷ്ട്രീയത്തെക്കുറിച്ചു..പറഞ്ഞു ആസ്വദിച്ചു.onv യും ചുള്ളിക്കാടും ഈണത്തിലും ഈണമില്ലാതെയും പുറത്തു വന്നു.സായാഹ്‌ന വായനയും ചർച്ചയും 8 മാണി കഴിയുമ്പോൾ ബാബുസാർ തത്തിച്ചിറക്കണം.എന്നാലേ സുഖം വരൂ.
ആളും അനക്കാവുമില്ലാത്ത ലൈബ്രറികൾ .എങ്കിലും നാഷണൽ ലൈബ്രറി ഇപ്പോഴും കുറെയൊക്കെ സജീവമായിത്തന്നെയിരിക്കുന്നു.നിലവാരത്തിലും.എല്ലാവിഷയത്തിലും റഫറൻസ്‌കളുള്ള ഈ ഗ്രന്ഥശാലയെ ഉപയോഗപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് പുതിയ തലമുറയെ ബോധ്യപ്പെടുത്താനുള്ള ബാധ്യത പഴയവർക്കുണ്ട്.
********************************************
കാലമൊത്തിരി കഴിഞ്ഞിട്ടും ഓർമ്മകളിലെ പഴയ വായനശാലയിൽ പുസ്തകമെടുക്കുന്നവരുടെ തിരക്കാണ്.പുറത്തിരുന്നു ചിലർ കഥ പറയുന്നു.
No comments:
Post a Comment