Tuesday, August 4, 2020

പാട്ടുകൊണ്ട്‌ മുറിഞ്ഞവർ:Rejishankar




  • തിജീവനം ഒന്നിലൊതുങ്ങുന്നതല്ല ദലിത ജീവിതങ്ങൾ എന്നതിന് അനേകം സാക്ഷ്യങ്ങളുണ്ട്.അതിലൊന്ന് മാത്രമാണ് ജിതേഷിന്റെ പാട്ടുകൾക്ക് മേൽ മറ്റു ചിലർ അവകാശികൾ ആകുന്നത്.പ്രകൃതിയോടും ദുരമൂത്ത മനുഷ്യരോടും പ്രതിരോധിച്ചു ഉയർത്തെഴുന്നേൽക്കാൻ തുടിക്കുന്നവരെ വീണ്ടും ചവുട്ടി താഴ്ത്താൻ ഒരുങ്ങുന്ന സാധ്യതകൾ കണ്ടെത്തുന്നവരെ ഇനിയും ചെറുകജാതിരിക്കരുത്.

  • വർഷങ്ങൾക്കു മുൻപ് വെട്ടിയാർ പ്രേം നാഥിന്റെ രചനകൾ കാവാലം നാരായണപ്പണിക്കാർ കൈക്കലാക്കിയെന്നു ആരോപിച്ചിരുന്നു.'വടക്കത്തി പെണ്ണാളേ ' എന്ന ഗാനം കേൾക്കുമ്പോൾ ഒന്നുമറിയാതിരുന്നപ്പോഴും എന്തോ തോന്നിയത് ഓർമ്മ വരുന്നു.അതിനുള്ളിലെ ദളിത് അനുഭവം മറ്റൊരാൾക്ക് സൃഷ്ടിക്കാൻ കഴിഞ്ഞതെങ്ങനെയെന്നു ഞാൻ അതിശയിച്ചിട്ടുണ്ട്.സത്യൻ കോമല്ലൂരിന്റ് പാട്ട് ഇതുപോലെ വർഷങ്ങൾക്കു ശേഷം അനേകം  വളർത്തച്ഛന്മാരെ തള്ളി കോമല്ലൂരിന്റ് അരികിലെത്തി.ഒരു ആൽബം നിർമ്മാതാക്കൾ വീട്ടിൽ ആരും ഇല്ലാത്ത സമയത്തു അവരുടെ എഗ്രിമെന്റിൽ ഒപ്പ് ഇടുവിക്കാൻ ശ്രമിക്കുമ്പോൾ ഭാര്യ വരുകയും അവർ ഇടപെട്ടതുകൊണ്ടു ഒരു ദുരന്തം ഉണ്ടാവാകാതിരുന്നുവെന്നും പറഞ്ഞു കേട്ടിട്ടുണ്ട്.എങ്കിലും സത്യന് നഷ്ടപ്പെട്ട വർഷങ്ങളുടെ നഷ്ടം ആര് പരിഹരിക്കും.?

നാടൻ പാട്ടുകളുടെ ശക്തിയും സൗന്ദര്യവും അതിന്റെ വിപണിയിലെ മൂല്യവും അറിയാവുന്നവർ കാലമാത്രം കൈമുതലായ ദളിത് കലാകാരന്മാർക്ക് ഒരു ഉപകാരം ചെയ്യുന്നു എന്ന നിലയിലാണ്. സമീപിക്കാറുള്ളത്.പല നല്ല കലാകാരന്മാരും വണ്ടിക്കൂലിയും ഭക്ഷണവും കൊണ്ടു തൃപ്തയ്ക്കേണ്ടി വന്നിട്ടുണ്ട്.

  • ജിതേഷിന്റെ ജീവിതത്തിൽ നല്ല പ്രായത്തിൽ കവിയും ഗായകനും എന്ന നിലയിൽ പ്രശസ്തി ലഭിച്ചിരുന്നെങ്കിൽ ഇന്ന് അദ്ദേഹത്തിന്റെ നില മറ്റൊന്നാകുമായിരുന്നു. ജിതേഷിന് നീതി ലഭിക്കാൻ ശക്തമായ ഇടപെടലുകൾ ഉണ്ടാകേണ്ടിയിരിക്കുന്നു.

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...