Friday, July 31, 2020

സ്വയം താഴുന്ന നാടൻപാട്ടും കോമഡിയും:ഏകാലവ്യൻ ബോധി



കേ
രളത്തിൽ നാടൻ പാട്ടും
കോമഡിയും എന്തുകൊണ്ടാണ് ജനപ്രിയമാകുന്നത് ..... കേരളത്തിൽ നാടൻ പാട്ടു സാഹിത്യം സമാഹരിച്ചത് വെട്ടിയർ പ്രേമനാഥ എന്ന വലിയ മനുഷ്യനായിരുന്നു .ദലിതരുടെ ഇടയിൽ തലമുറതലമുറയായി വാമൊഴിവഴക്കമായും നിലനിന്ന ചരിത്രാനുഭവങ്ങളെ ഇണക്കിച്ചേർത്തതായിരുന്നു പാട്ടുകൾ വീരഗാഥകളും വിവേചനവും പീഢനങ്ങളും പ്രണയവും പേറ്റുനോവു വരെ പാട്ടുകളിലുണ്ടായിരുന്നു ... ഇവയൊക്കെ ചരിത്രത്തിന്റെ പീഢന കാലത്ത് കണ്ണി മുറിഞ്ഞു പോവുകയും കൊളോണിയൽ കാലത്ത് വീണ്ടെടുക്കപ്പെടുകയും ചെയ്തു .എന്നാൽ 18 ,19, 20 നൂറ്റാണ്ടുകളിലേയും പാട്ടുകളാണ്ടായിട്ടാണവ തിരിച്ചു വരുന്നത്. ചെങ്ങന്നൂരാദി കഥയ്ക്ക് എട്ടാം നൂറ്റാണ്ട് മുതലുള്ള ചരിത്രപരിസരമാണുള്ളത് .എന്നാൽ വെട്ടിയാർ സാമ ഹരിക്കുന്നതിന് മുമ്പ് വരെ ശുദ്ര സവർണ ഹിന്ദു ഭക്തിഗാനങ്ങളാണ് നാടൻ പാട്ടുകളായി ഉണ്ടായിരുന്നത്.ദേശവും നാളും നേരവുമില്ലാത്തവരുടെ പാട്ടുകളെ ,നാടാൻ പാട്ടായി കണ്ണി ചേർക്കപ്പെടുന്നത് ജനാധിപത്യത്തിന്റെ ഇന്ത്യയിലാണ്.. നാടൻ പാട്ടുകൾ ആദിവാസി ക്കുടികളിലും നാട്ടു ഗ്രാമങ്ങളിലും എന്നുമുണ്ടായിരുന്നു ... അത് പാട്ട് സാഹിത്യമായും ജീവിത പറച്ചിലായും ദലിത് ക്രിസ്ത്യൻ പോരാട്ട വഴിയിലൂടെയാണ് സമൂഹത്തിലേക്ക് പ്രവേശിക്കുന്നത് .. ദലിത് സംസ്കൃതിയും ആധുനിക ദൈവ സങ്കല്പനങ്ങളും ഇടതു ചിന്താ ചേരിയുമായി മാറിയ ഡൈനാമിക് ആക്ഷൻ തിരുവല്ലയാണ് പാട്ട് സാഹിത്യത്തിന്റെ സംഗിത മേഖലയിലേക്ക് ഈ പാട്ടുകളെ പരിഷക്കിരച്ച് അവതരിപ്പിക്കുന്നത്. ഇത് ദലിത് സമൂഹത്തിനുണ്ടാക്കിയ ഉണർവ്വിനെ ,സവർണസമൂഹം ജാതിയെന്ന പോലെ ഇകഴ്ത്തിക്കാണുകയും ,കള്ളുകുടിച്ച് തുള്ളിച്ചാടാനുളള ഒരു പാട്ട് കൂത്താട്ടമായി തരം താഴത്തപ്പെടുകയും രാഷ്ടിയവും സാമൂഹികവുമായ പഠന വ്യവഹര മണ്ഡലത്തിൽ നിന്ന് പുറന്തള്ളപ്പെടുകയും ചെയ്തു. ദലിത് എന്ന സാംസ്കാരിക പദത്തെ നി കൃഷ്ട പദമായി വ്യാഖ്യാനിച്ച് പട്ടികജാതിക്കാരെ കൊണ്ട് പോലും തിരസ്ക്കരിപ്പിച്ച അതേ നിലയാണ് നാടൻ പാട്ടിന് സംഭവിച്ചത്... ഇതിന് തുല്യവും വ്യത്യസ്ഥവുമായ ഒരിടമാണ് കോമഡിയുടെ പരിസരം .
കുഞ്ചൻ നമ്പ്യാരുടെ സാമൂഹിക വിമർശനത്തിലെ സരസവും ഉപമകൾ കൊണ്ടും ഹാസ്യ മുതൽ പാദിച്ച രീതികളിൽ നിന്ന് വ്യത്യസ്ഥമായി മൂലൂരും ജാതിക്കുമ്മിയിലൂടെ മഹാകവിയും ഗൗരവമുള്ള സവർണ ,സൈദ്ധാന്തികതയേയും വ്യവസ്ഥയേയും വിമർശിച്ചയിടത്തിൽ നിന്നും രാഷ്ട്രിയവും ബ്രാഹ്മണ വിരുദ്ധമായ തലത്തിലേക്ക് സമൂഹത്തിൽ ഉയർന്നു വന്ന രൂപങ്ങളെ അട്ടിമറിക്കാൻ കലയും സാഹിത്യവും ഉപയോഗപ്പെടുത്തപ്പെട്ടത് 50കൾ മുതൽ 80 വരെയാണ് പിന്നീട് മാധ്യങ്ങൾ ഇലക്ടോണിക്ക് സിസ്റ്റത്തിലേക്ക് മാറുമ്പോൾ സമ്പറുടേയും വരേണ്യരുടേയും താല്പര്യങ്ങൾക്കനുസരണമായി വിമർശന ഹാസ്യങ്ങൾ രൂപപ്പെടുത്തപ്പെട്ടപ്പോൾ ഏറ്റവും കൂടുതൽ പ്രേക്ഷകർ ഉണ്ടായത് കറുത്ത ശരീരങ്ങൾ നിറഞ്ഞാടുന്നതും വംശീയ ധിക്ഷേപങ്ങളും ജാതിയ ഹിന്ദുത്വം പുശ്ചിക്കുന്നതുമായ സാംസ്കാരികതയെ കേന്ദ്രസ്ഥാനത്ത് നിർത്തിയുളളതുമായ പരിപാടിയാണ്. ജാതി ഹിന്ദുത്വ രാഷ്ട്രമായിരുന്ന തിരുവിതാംകൂറിന്റെ വർണ്ണ ബോധത്തെ പൊലിപ്പിക്കാൻ കീഴാള ശരിരങ്ങളെ ഉപയോഗിക്കുമ്പോൾ ,അത് തിരിച്ചറിയാനാവാത്ത കഴുതകൾ സ്വന്തം അമ്മയ ഛന്മാരുടെ ജീവിതത്തെ പരിഹസിച്ചും അധിക്ഷേപിച്ചും സ്വന്തം സഹോദരങ്ങളുടെ വസ്ത്രാക്ഷേപങ്ങൾ നടത്തിയും ,സവർണ ബ്രാഹ്മണിസ്റ്റു സംസ്ക്കാര മാർച്ചവരുടെ വംശിയവ ബോധത്തെ തൃപതിപ്പെടുത്തി കൈയടി വാങ്ങും. ആധുനിക ജനാധിപത്യ കാലത്ത് രാജഭരണത്തെ ആഗ്രഹിക്കുകയും ആർത്തവ രക്തക്കറയുള്ള തുണിയെ ദക്തിയോടെ കാണുകയും ആർത്തവ സ്ത്രീയെ ആട്ടിയോടിക്കുന്നവരുടെ ,താല്പര്യങ്ങൾക്കായി നിർമ്മിക്കപ്പെടുന്നതാണ് കോമഡി എന്ന സാംസ്ക്കാരിക അസ്ലീലം

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...