Saturday, March 21, 2020

പലായനങ്ങൾ : ബോധിക് ആഷർ

 

ച്ചടിയുടെ നനവുകളിൽ
മരണത്തെത്തിരയുന്നവനിൽനിന്ന്
ബൈനറികളുടെ സന്നിവേശങ്ങളിലെ
വിഷാദ രോഗാതുരയിലേക്കുള്ള ഗതിവേഗം, 
പുറത്തുവരാത്ത ഒച്ചകളുടെ
ഗതികെട്ട നിലവിളികളാൽ
ഉപ്പില്ലാത്ത പഴുത്ത തുപ്പൽപോലെ
പാതിവെന്ത കണ്ടലായി
നടുത്തൊണ്ടയിൽ കുരുങ്ങിക്കിടക്കുന്നു .

സ്വന്തം
നിഴലുകൾപോലും 
ചിതറിയൊളിക്കുമെന്നചിന്ത
തൂക്കാത്ത വീട്ടിലെ
മായ്ക്കാത്ത മാറാലപോലെ
നടുക്കടലിലെ
റോഹിoഗ്യനെപ്പോലെ
ഒഴുകിക്കൊണ്ടേയിരിക്കുന്നു...

അല്ലേലും
അഭയാർത്ഥികൾക്കെവിടാ
വൈറസ് ഭീതി.
പിടിക്കാനടുക്കുമ്പോൾ
തെന്നിമായുന്ന
കാക്കാത്തിത്തുമ്പിപോലെ 
തീരം, 
ഒരഭയാർത്ഥിയെ
മോഹിപ്പിച്ചു കൊണ്ടേയിരിക്കും.

- ആഷർ. 

(For my loving friends and my fellow refugees)

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...