കുഞ്ഞേച്ചീ,
മിണ്ടാട്ടം മുട്ടി പലവട്ടം
മരിച്ചവരായിരുന്നില്ലേ നമ്മൾ?
നിലാവ് പൂക്കുന്നിടത്തും
ഭയത്തിന്റെ നിഴലിൽപ്പാടിൽ
നമ്മൾ പതുങ്ങിയിരുന്നു.
പച്ചക്കീറലിന്റെ മുറിവിൽ,
കടുംചോര നോവിലും
ചൊടി കടിച്ചു മുറിച്ചപ്പോഴും
ഇറുക്കി ഉടൽ ഞെരിച്ചപ്പോഴും
ചുട്ടു നീറി നമ്മൾ മിണ്ടാതിരുന്നിട്ടും കെട്ടിത്തൂക്കി
ചത്ത എന്നെ വീണ്ടുമഴിച്ച്
"ഒന്നുകൂടി " ചതച്ച് കൊന്നു
എന്നിട്ടുമെന്തിനാണവർ കെട്ടിത്തൂക്കിയത്?
"വാവേ...ഇതാണ് ഉഭയ സമ്മതം..!!"
No comments:
Post a Comment