സ്വാതന്ത്ര്യം നഷ്ടപ്പെട്ട
കവികൾ പൂക്കളെ കുറിച്ചും
പൂമ്പാറ്റയെക്കുറിച്ചും
മുരുകൻ കാട്ടാക്കടയുടെ
കണ്ണട വെച്ച് നിർത്താതെ
വായിക്കുന്നു
സ്വാതന്ത്ര്യം നഷ്ടപ്പെട്ട കവികൾ നെരൂദയുടെ
കവിതകൾ ,വിയർപ്പിന്റെ
മണവും , ഹൃദയത്തിന്റെ
ഭാഷയും വായിക്കാൻ
മറന്നു പോകുന്നു
സ്വാതന്ത്ര്യം നഷ്ടപ്പെട്ട കവികൾ
പുറം കയ്യിൽ തിരുകിയ
മുഷിഞ്ഞ നോട്ടിന്റെ വികൃതിയിൽ
സ്ഥലകാല ബോധമില്ലാതെ
ചങ്ങലകൾ എടുത്തണിഞ്ഞു
അടിമയാണെന്നു പ്രഖ്യാപിക്കുന്നു
വെള്ളിക്കാശുകൾ
കൈമാറുന്നു
കൊലക്കത്തികൾ
രാകി മിനുക്കി നൽകുന്നു
സ്വാതന്ത്ര്യം നഷ്ടപ്പെട്ട കവികൾ പതിയെ
കണ്ണട മാറ്റി വെള്ളിക്കാശിന്റെ
ഹോൾ സെയിൽ ഡീലർ മാരായി നടിച്ച്
കോട്ടകൾ പണിതുയർത്തുന്നു
കോട്ടയ്ക്കുള്ളിൽ ആലകൾ
ഉയർന്നു പൊങ്ങുന്നു
കോട്ടയിലെ മതിലുകൾക്കു പുറത്ത് ചുറ്റും പൂവുകൾ നട്ട് പിടിപ്പിക്കുഞ്ഞു
സ്വാതന്ത്ര്യം നഷ്ടപ്പെട്ട കവികൾ
ഇടക്ക് കവിതയെഴുതാൻ ആ
പൂവും കായും തേടുന്നു ...
വര :മുത്താര
No comments:
Post a Comment