Tuesday, September 5, 2017

ജോസ് കോനാട്ടിൻറെ കവിതകൾ

കുട്ടി ക്കുരുതി 
രയരുത് കുഞ്ഞേ
 പിറക്കുന്ന നേരത്തും
കുരുതി നിനക്കായ്
 കരുതി വച്ചവർ ഞങ്ങൾ.
 യന്ത്ര ശ്വാസത്തിൻറ
 ഭ്രാന്ത വേഗങ്ങളി
 പ്രാണതന്ത്രികൾ പൊട്ടി
 പ്രളയമിരമ്പുന്ന പ്രജ്ഞയിൽ
ശപ്തജന്മം കരിന്തിരി
കത്തിയൊടുങ്ങവേ
 നൊന്തു ശപിക്കുക
 നശിക്കട്ടെ നരവർഗ്ഗം


 കബന്ധങ്ങൾ
 ആരോ പെരും പാദങ്ങളാൽ
അവശേഷിച്ച  മൂന്നടി മണ്ണ് കൂടി
അളന്നെടുക്കുന്നു.
ഒരു പെരും കാൽ കൂടി
 അളവുകോലാകുമ്പോൾ
കുനിഞ്ഞ് നിന്ന് വിനീതനാകാൻ
 കഴുത്തിൽ ശിരസ്സെവിടെ?

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...