Sunday, March 1, 2020

ഇന്ത്യയിൽ കമ്യൂണിസം രൂപകൊണ്ടതിനു പിന്നിൽ ബ്രാഹ്മണിസമാണ് : rejishankar



ഹിന്ദുമതത്തിന്റെ ക്രൂരതയിൽ നിന്നും കുതറിയ അയിത്ത ജാതിക്കാർ ഇതര മതത്തിലേക്ക് കുടിയേറിയപ്പോൾ ആദ്യമൊന്നും അതു ഹിന്ദുക്കളെ അലട്ടിയില്ല. കാരണം ദളിതർ അവരുടെ മതക്കാർ ആയിരുന്നില്ല.എന്നാൽ ഒന്നാം ലോകമഹാ യുദ്ധത്തിന് ശേഷം ബ്രിട്ടീഷ്കാർ ഇന്ത്യവിടാൻ തീരുമാനിച്ചു.പിന്നീട് വരുന്ന ഇന്ത്യ ജനാധിപത്യ വ്യവസ്ഥയിലേക്കായിരിക്കും എന്നറിഞ്ഞപ്പോളാണ് ഹിന്ദു ഉണർന്നത്.ജനാധിപത്യ രാജ്യത്തു  ഉയർന്നവന്റെയും താഴ്ന്നവന്റെയും വോട്ടിനു ഒരേ മൂല്യമാണെന്നു തിരിച്ചറിഞ്ഞപ്പോഴാണ് മതപരിവർത്തനത്തിന് അപകടം അവർക്ക് പൂർണ്ണമായും ബോധ്യപ്പെട്ടത്.

   ആയിത്തജാതിക്കാർക്കു അന്യ മതത്തിൽ പോയാൽ ലഭിക്കാവുന്ന അവകാശങ്ങൾ പരിവർത്തനം ചെയ്യാതെ ലഭിക്കുന്നുവെങ്കിൽ    അതിന്റെ ഫലം ഹിന്ദുവിനായിരിക്കും ആദ്യന്തികമായി ലഭിക്കുകയെന്ന ബോധ്യമാണ് കമ്യൂണിസത്തിന്റെ ഉദയം.ബ്രാഹ്മണർ തന്നെ അതിനു നേതൃത്വം കൊടുത്തു.മിഷനറി പ്രവർത്തനം ഏറ്റവും നല്ലരീതിയിൽ നടന്ന ബംഗാളിലും കേരളത്തിലുമാണ് കമ്യൂണിസം വിയർത്തു പണിയെടുത്തതും അധികാരത്തിൽ വന്നതും.ആദ്യഘട്ടത്തിൽ നവോദ്ധാനത്തിന്റെ തുടക്കം മതപരിവർത്തനം ചെയ്തവരിലൂടെ,അതും മിഷനറി സപ്പോർട്ടിലും ആയിരുന്നു നടന്നതെന്നോർക്കണം. അതുകൊണ്ടു തന്നെയാണ് കമ്യൂണിസത്തെ മറയാക്കി ബ്രാഹ്മണർ കളി തുടങ്ങിയത്.തൊഴിൽ മേഖലയിലെ ചില ആനൂകൂല്യം നൽകി പരിവർത്തനത്തിൽ നിന്നും അവരെ തടഞ്ഞു.കമ്യൂണിസം വരുന്നതിനു മുൻപും ശേഷവും ഉണ്ടായ മത പരിവർത്തനത്തിന്റെ തോത് പരിശോധിച്ചാൽ അക്കാര്യം വ്യക്തമാകും.ഹിന്ദുമത്തിലുള്ളവർക്കു മാത്രം റിസർവേഷൻ എന്ന പിൽക്കാല നിലപാട് കൊണ്ഗ്രസ്സാണ് എടുത്തതെങ്കിലും അതിനുള്ളിലെ rss  അജണ്ട മാത്രമായിരുന്നുവെന്നു ഇപ്പോൾ മനസ്സിലാകുന്നുണ്ട്.അങ്ങനെ കമ്യൂണിസവും റിസര്വേഷനും ഒന്നിച്ചു നിന്നു മതപരിവർത്തനത്തെ നേരിട്ടു.

ബ്രാഹ്മണിസം പ്രവർത്തിക്കുന്നത് ഒരു രൂപത്തിലല്ല,ചിന്തിക്കാൻ കഴിയാത്ത മേഖലകളിൽക്കൂടിയുമായിരിക്കും.

ഇന്ത്യയിൽ ഇന്നും പതിനഞ്ചാം നൂറ്റാണ്ട് നിലനിൽക്കുന്ന സ്ഥലങ്ങളുണ്ടായിട്ടും അവിടെയൊന്നും ശ്രമിക്കാതെ മിഷനറി പ്രവർത്തനങ്ങൾ നന്നായി നടന്ന ഇടങ്ങളിൽ മാത്രം ഇവർ പാർട്ടി വളർത്തിയത്തിന്റെ രഹസ്യം എന്താണെന്ന് പിടി കിട്ടിയല്ലോ.

ബ്രാഹ്മണ- സവർണ്ണ നേതാക്കൾ ഒളിച്ചിരുന്ന കാലത്ത്, പുന്നപ്ര - വയലാർ സമരനായകനും പാർട്ടി സെക്രട്ടറി യുമായിരുന്ന സഖാവ്  kv പത്രൊസ്എന്ന ദളിത് ക്രിസ്ത്യാനിയെ ചരിത്രത്തിൽ നിന്നും മയ്ച്ചുകളഞ്ഞതെന്തിനെന്നു ഇനിയാരും ചോദിക്കരുത്.

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...