രണ്ട് ദാരുണമായ അപകടങ്ങളാണ് കേരളം കണ്ടത് പെട്ടിമുടിയിൽ ഉരുൾപൊട്ടിയും കരിപ്പൂരിലെ വിമാനദുരന്തവും.
ഇതുവരെ പെട്ടിമുടിയിൽ 23 പേര് മരിക്കുകയും 60 പേര് ഇപ്പോഴും മണ്ണിനടിയിലുമാണ്,കരിപ്പൂരിൽ 18 പേര് മരിക്കുകയും 100 ലേറെ പേര് ആശുപത്രിയിലും.
വിമാന ദുരന്തമുണ്ടായ ഉടനെതന്നെ രക്ഷാപ്രവർത്തനം തുടങ്ങുകയും 15 മിനിറ്റുകൾക്കുള്ളിൽ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു.
പെട്ടിമുടിയിലെ അപകടം പുറംലോകം അറിയുന്നതുതന്നെ 8 മണിക്കൂറിന് ശേഷവും രക്ഷാപ്രവർത്തനം തുടങ്ങുന്നത് 12 മണിക്കൂറിന് ശേഷവും,പരിക്കേറ്റവരുടെ ചികിത്സ ലഭ്യമാകുന്നത് 50 കിലോമീറ്റർ അകലെയുള്ള അടിമാലിയിലുള്ള താലൂക്ക് ആശുപത്രിയിലാണ് ഗുരുതരപരുക്കുകൾ ആണെങ്കിൽ 100 കിലോമീറ്റർ അകലെയുള്ള ആശുപത്രികളും,സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ എത്തണമെങ്കിൽ 130 കിലോമീറ്റർ സഞ്ചരിക്കണം.ഇതിനടയിൽ എത്ര പേരാണ് മരണത്തെ ചെറുത്തു തോൽപ്പിക്കുന്നത്.
കഴിഞ്ഞ പ്രളയകാലത്തെല്ലാം ചികിത്സ ലഭ്യമാകാതെ ജീവൻ നഷ്ടമായത് നിരവധിപേരാണ്,മണ്ണിനടിയിൽ കിടക്കുന്ന 60 ൽപരം ശരീരങ്ങൾക്കു് ജീവനുണ്ടന്നഉറപ്പിൽ തളർന്ന് കാത്തിരിക്കുന്ന ബന്ധുക്കൾക്ക് മതിയാകുന്നതായിരിന്നില്ല പെട്ടിമുടിയെലെ രക്ഷാപ്രവർത്തനവും കരുതലും.
( ✔വിമാന അപകടം അന്യോഷിക്കാൻ കേന്ദ്ര
വ്യാമയാന മന്ത്രആലയം കരിപ്പൂരിലേക്ക്,
✔ കേന്ദ്ര വ്യാമയാന മന്ത്രി ഹർദീപ് സിങ് കരിപ്പൂരിലേക്ക്
✔മുഖ്യമന്ത്രി കരിപ്പൂരിലേക്ക്
✔കേന്ദ്ര മന്ത്രി വി മുരളിധരൻ കരിപ്പൂരിലെത്തി
✔ഗവർണർ,ഡിജിപി,.ചീഫ് സെക്രട്ടറി
വിവിധ മന്ത്രിമാർ, പ്രീതിപക്ഷ നേതാവ്,എംപി, എം എൽ എ,
രാഷ്ട്രിനേതാക്കൾഎല്ലാവരും
#കരിപ്പൂരിലേക്ക്....)
No comments:
Post a Comment