Thursday, August 17, 2017

പ്രിയ ദൈവമേ,
 ഇവിടെനിന്നുമെൻറെ
 പിതാവിനുള്ള കത്ത്.
ഒരുപക്ഷേ;
അങ്ങിതറിയുന്നുണ്ടാകും.
എങ്കിലുമൊരു കൊച്ചു ദു:ഖം
അറിയിക്കേണ്ടതുണ്ട്.

പ്രിയപ്പെട്ട പപ്പാ;
എനിക്കങ്ങയെ അറിയാൻ കഴിഞ്ഞില്ല.
ചിലനേരം; ഞാനിരുന്നതിശയിക്കും.!
ഇതെന്നെ നീലിപ്പിച്ചു കളയുന്നു.
എങ്കിലും എൻറെയുള്ളിലെ
 ഇരുട്ടിലെവിടെയോ ഒരോർമ്മയുണ്ട്.
ഇതെന്നെ അങ്ങയിലേക്ക്  കൂട്ടിക്കൊണ്ടുപോകുന്നു.

ഓ!പപ്പാ;
ഈ അഭാവം ഞങ്ങളേറെ അനുഭവിക്കുന്നു.
മക്കൾ ഇവിടെ വളരുന്നത് അറിയുന്നുണ്ടാവും. 
 അമ്മ നല്ലതല്ലാതൊന്നും
ചെയ്യുന്നില്ലന്നോർത്ത് അതിശയിക്കും.

ഞാൻ;
വീഴുമ്പോഴും
നീലിച്ച് പോകുമ്പോഴൊക്കെയും
അങ്ങയുടെ കഥയെന്നോട് പറയുക.
അതെൻറെ
പേടിയുംകണ്ണീരും മായ്ച്ച് കളയും.
ഒരു കരുതലിനക്കുറിച്ച്
അങ്ങറിയാൻ എഴുതിയെന്ന് മാത്രം.
നിശ്ചയം :
ഞാനങ്ങയെ സ്നേഹിക്കുന്നു.
ആ അഭാവം,
ഞാൻ അനുഭവിക്കുന്നു.
എൻറെ സഹോദരങ്ങളും.!

എനിക്കറിയാം;
അങ്ങയുടെ സ്നേഹം ഏവർക്കുംപകർന്നു.
വിശ്വാസമർപ്പിച്ചവരിൽ
ചതിച്ഛവർക്ക് പോലും!
എന്നാൽ വഞ്ചന
 മറ്റൊരു നാളെയെ കൊണ്ടുവരു; 

എൻറെയമ്മ പറഞ്ഞതുപോലെ.

ഞാൻ ഈ കത്ത്,
വേദപുസ്തകത്തിനുള്ളിൽ വയ്ക്കുന്നു.
ഞാൻ യഹോവയോട്
പ്രാർത്ഥിക്കാനൊരുങ്ങുകയാണ്.
തൻറെ ദൂതഗണങ്ങളെ അയച്ച്
ഈ കത്ത് എത്തിക്കുവാൻ.
എന്നെത്തന്നെ പുതുക്കുവാൻ.


No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...