Friday, September 15, 2017

ഇന്നത്തെ ചിന്ത :സന്തോഷ്‌ ബാബു


ഞാൻ ഈശ്വരതുല്യം ആരാധിക്കുന്ന മഹാത്മാ അയ്യൻകാളി ആചാര്യന്റെ തൃപ്പാദങ്ങളിൽ സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ശ്രീമൂലം പ്രജാസഭാപ്രവേശനം പ്രസംഗങ്ങൾ നിങ്ങളെ ഓർമ്മ പ്പെടുത്താൻ ശ്രമിക്കുന്നു.
എനിക്ക് അറിവ്ഏകിയ എല്ലാചരിത്ര ഗ്രന്ഥകാരേയും സ്മരിച്ചു കൊണ്ട് ഈ ഉദ്യമത്തിലേക്ക് കടക്കുന്നു.
ആമുഖം
ശ്രീ മൂലം പ്രജാസഭയിലെ പ്രഥമ അയിത്തജാതി പ്രതിനിധി മഹാത്മാ അയ്യൻകാളി 1912 ഫെബ്രുവരി 26 മുതൽ 1932മാർച്ച് 18വരെ നടത്തിയ പ്രസംഗങ്ങൾ. സഭാപ്രസംഗങ്ങളിലൂടെ നിരക്ഷരനായ അയ്യൻകാളി തന്റെ സമുദായത്തിന് താൻ ഉന്നംവച്ചത്എന്തോ അതൊക്കെ നേടാൻ ശക്തമായി തന്നെ അതേസമയം മറ്റ് ഉയർന്ന സമുദായങ്ങളെ വൃണപ്പെടുത്താതെയും സഭയിൽ ഉന്നയിക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്തു.ഇതിനിടെ മറ്റ് അയിത്തസമുദായാംഗങ്ങളെ പ്രജാസഭാതലത്തിൽ നോമിനേറ്റ് ചെയ്യിക്കുകയും ചെയ്തു
മഹാത്മാ പ്രജാസഭയിൽ ആദ്യകാല പ്രസംഗങ്ങൾ തയ്യാറാക്കിയിരുന്നത് ബന്ധുവും പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന തോമസ് വാദ്ധ്യാർ ആയിരുന്നു. പിന്നീട് ചെന്നിത്തല സമരനായകനും കൊല്ലം പെരിനാട് കലാപസമരത്തിൽ പങ്കെടുത്ത വിശാഖം തേവനാണ്(തേവൻസ്വാമി).1911ഡിസംബർ 5ന്റെ ഗസറ്റ് വഴിക്കാണ് മഹാത്മായെ തിരുവിതാംകൂർ പ്രജാസഭാംഗമാക്കിയത്.അന്ന് മുതൽ 1933ഫെബ്രുവരിവരെ 22വർഷം അയ്യൻകാളി പ്രജാസഭാമെമ്പർ ആയി പ്രവർത്തിച്ചു. (ഇതിനിടയിൽ സ്വപ്രയത്നത്താൽ സിക്ഷരനായി മാറുകയും അനേകം ഗ്രന്ഥങ്ങൾ ശേഖരിച്ച് സ്വായത്തമാക്കി ).ഭൂമിയില്ലാത്ത അധഃസ്ഥിതർക്ക് ഭൂമിയും,വിദ്യാഭ്യാസവുംവേണ്ടി ആയിരുന്നു 38പ്രസംഗങ്ങളിലൂടെ ഉന്നംവച്ചത്.1915ൽ പഞ്ചമി എന്ന പെൺകുട്ടിയേയും സഹോദരൻ കൊച്ചുകുട്ടിയെ യും കൊണ്ട് ഊരൂരുട്ടമ്പലം സ്കൂളിൽ പ്രവേശിപ്പിക്കുകയും സവർണ കോമരങ്ങളുമായി ഏറ്റുമുട്ടേണ്ടിവരികയും ചെയ്തു. ആ രാത്രിയിൽ സവർണ മാടമ്പികൾ ഊരൂട്ടമ്പലം സ്കൂൾ തീവച്ചു. ആതീയിൽ വേകാത്ത ഒരു ബഞ്ച് ഒരു നൂറ്റാണ്ട് കഴിഞിട്ടുംഅതേ സ്കൂളിൽ ഇന്നും ഉണ്ട്. ഊരൂട്ടമ്പലം സ്കൂൾ പ്രവേശന കലാപം കെട്ടടങ്ങുകയല്ല ചെയ്തത് തൊണ്ണൂറാമാണ്ട് ലഹളയായി തെക്കൻ തിരുവിതാംകൂറിലുടനീളംകത്തിപ്പടരുകയായിരുന്നു.
വിദ്യാലയ പ്രവേശനം നേടി എടുത്തതോടെ അടുത്തത് ഭൂമിക്ക് വേണ്ടിയുള്ളപോരാട്ടമായിരുന്നു.കന്നിപ്രസംഗത്തിലൂടെതന്നെ വീടില്ലാത്ത പരശതം പേർക്ക് താമസിക്കുവാൻ രാജ്യത്തെമ്പാടുമുള്ള തരിശുഭൂമിപതിച്ചുകിട്ടുവാൻഅഭ്യർത്ഥിക്കുകയും നിവേദനം കൊടുക്കുകയും ചെയ്തു.നിരന്തരമായ ആവശ്യത്തെ തുടർന്നും വാദഗതികളിലൂടെയും വിളപ്പിൽശാലയിലും നെടുമങ്ങാട് കൊക്കോതമംഗലത്തും500ഏക്കർ വീതം സർക്കാർ അധഃസ്ഥിതർക്ക് അനുവദിച്ചിരുന്നു. എന്നാൽ ഈ ഭൂമിയെല്ലാം റവന്യൂ അധികാരികളുടെ ഒത്താശയോടെ സവർണനീചൻമാർ കൃത്രിമ മാർഗത്തിൽ തട്ടിയെടുത്ത നിലയിലാണ്. വിളപ്പിൽശാലയിൽ അയിത്തജാതിക്കാർക്ക് പ്രജാസഭവഴി അയ്യൻകാളി യുടെ പേരിൽ പതിച്ചു വാങ്ങിയ 500ഏക്കർ സ്ഥലത്താണ് സി പി എമ്മിന്റെ ഇഎംഎസ് അക്കാദമിയുംവിളപ്പിൽശാല ചവർ സംസ്കരണ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നതും ബാക്കിയുള്ളത് മറ്റുപലരുടെയും കൈവശം ഇതേപോലെയുള്ളഅവസ്ഥ നെടുമങ്ങാടും.
സ്കൂളിൽ ആദ്യമായി ഉച്ചക്കഞ്ഞി നടപ്പിലാക്കിയതുംഅയ്യൻകാളിയുടെ പ്രജാ സഭപ്രവർത്തനംകൊണ്ടാണ്.അതിന് വേണ്ടിയാണ് വഞ്ചി പുവർ ഫണ്ട് സ്ഥാപിക്കാൻ തന്നെ കാരണം. സർക്കാർ സർവീസിൽ കീഴ്ജീവനക്കാരായി പുലയരെ നിയമിക്കാൻ സാധിച്ചു. ഗവൺമെന്റ് പ്രസ്,ആശുപത്രികൾ,പൊതുമരാമത്ത്,വനംവകുപ്പ് എന്നിവിടങ്ങളിൽ ഒട്ടേറെ നിയമനങ്ങൾ സാധ്യമാക്കി.തിരുവനന്തപുരം ജനറൽ ആശുപത്രി പുലയവാർഡിൽ (ഇന്നത്തെ 9ആംവാർഡ്)നിയമനംസാധ്യമാക്കിയതും പ്രജാ സഭ വഴിക്കായിരുന്നു.ഡോക്ടർ അംബേദ്കർ ഭരണഘടന എഴുതി ഉണ്ടാക്കുന്നതിന് വർഷങ്ങൾക്ക് മുൻപാണ്അയ്യൻകാളി തിരുവിതാംകൂർ രാജഭരണകൂടത്തെ കൊണ്ട് പട്ടിക ജാതി കുട്ടികൾക്ക് സ്റ്റൈഫന്റും ഫീസ് ആനുകൂല്യങ്ങൾ എല്ലാം പ്രജാസഭവഴി അനുവദിപ്പിച്ചത്.ഇതൊക്കെ ഭരണഘടന നിർമ്മാണത്തിന് അംബേദ്കറിനെ സ്വാധീനിച്ചിട്ടുണ്ടാകാംഎന്ന് ഞാൻ വിശ്വസിക്കുന്നു.
ഇന്ന് കേരളത്തിലെ പട്ടിക ജാതിക്കാർ അനുഭവിക്കുന്ന ഒട്ടുമുക്കാൽആനുകൂല്യങ്ങളും അവകാശങ്ങളുംഅയ്യൻകാളി എന്ന ദീർഘവീക്ഷണ അതികായന്റെ പോരാട്ടവീര്യത്തിന്റെ നേർസാക്ഷ്യങ്ങൾ ആണെന്ന് ഞാൻ വിശ്വസിക്കുന്നു നിങ്ങളോ?
ജയ് ജയ് മഹാത്മാ അയ്യൻകാളി

15-9-2017

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...