Wednesday, February 7, 2018

ഒരു പൊതുബോധത്തിന്റെ സൃഷ്ടി ;മാത്യു ഡേവിഡ്


'' സാംസ്കാരിക പ്രവർത്തകരും ആക്ടിവിസ്റ്റുകളും രാഷട്രീയ പ്രവർത്തകരും ഒന്നിച്ചയിടമാണ് വടയമ്പാടി. ഒന്നിപ്പ് ഒരു പൊതുബോധത്തിന്റെ സൃഷ്ടിയാകുമ്പോൾ ഓരോന്നിനെയും വേറിട്ട് കാണുന്നത് തെറ്റാവാം' എന്നാൽ കൺവെൻഷൻ എന്ന പൊതു സംജ്ഞയിൽ വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും പങ്കാളിത്തം സ്വാഭാവികം തന്നെയാണ് 




'രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന കൺവെൻഷനിൽ എത്തുന്നവർക്ക് സ്വയം ഏത് സമയവും തെരഞ്ഞെടുക്കാം എന്നൊരു ഓപ്ഷനുണ്ടായിരുന്നു' അതാണ് വടയമ്പാടിയിൽ ഉണ്ടായത്. ഉദാഹരണത്തിന് ജി ഗ്നേഷ് മേവാനിയോ മറ്റോ 10 മണിക്ക് എത്തിച്ചേരുമായിരുന്നു എങ്കിൽ എല്ലാവരും 10 മണിക്ക് തന്നെ വരാൻ ശ്രമിക്കുമായിരുന്നു. മറിച്ച് അങ്ങനൊരു VIP ഇല്ലാതിരുന്നതിനാൽ ഓരോ സംഘടനയും സ്വയം തെരഞ്ഞെടുത്ത സമയ ക്രമീകരണം ആണ് വടയമ്പാടിയിൽ ഉണ്ടായത്. പോലീസും കാവിപ്പടയും കൺവെൻഷനെ ഇപ്പോൾ സംഭവിച്ച വിധത്തിൽ തടയുമെന്ന മുൻ വിധിയൊന്നുമുണ്ടായിരുന്നില്ല എന്നതും സത്യം .




യഥാർത്ഥത്തിൽ പോലീസ് നടപടി അവിചാരിതമായിരുന്നു. ആ സമയത്ത് എല്ലാവരും എത്തിച്ചേർന്നിരുന്നുമില്ല. അവിടെ ഉണ്ടായിരുന്ന മുഴുവൻ നേതൃത്വത്തെയും അറസ്റ്റ് ചെയ്ത് പ്രഖ്യാപിത കൺവെൻഷൻ തടഞ്ഞ് കാവി താല്പര്യം സംരക്ഷിക്കപ്പെട്ടപ്പോൾ ആളുകൾ ചിതറുകയും രണ്ടു പോലീസ് സ്റ്റേഷനുകളിലേക്ക് നീങ്ങുകയും ചെയ്‌തു ' കാവി എന്നത് തദ്ദേശീയ കൂട്ടായ്മയും സമരക്കാർ പുറത്തു നിന്നുമുള്ള കടന്നുകയറ്റക്കാരും എന്ന കാവി ഭാഷ്യം പോലീസ് കമ്മി പിന്തുണയോടെ അംഗീകരിക്കകയും പുറത്തു നിന്നും വന്നവർ മർദ്ദിക്കപ്പെടേണ്ടവരാണെന്ന് നിശ്ചയിക്കുകയും ചെയ്തു.

എന്നാൽ വടയമ്പാടിയിലെ 3 കോളനിയിലെയും ജനങ്ങൾ അവിടെ സമരരംഗത്തുണ്ടായിരുന്നുവെങ്കിൽ സമരമുഖം മറ്റൊന്നാകുമായിരുന്നു. സമരസമിതി യോടൊപ്പം ആ പഞ്ചായത്തിലെ ദളിതർ പോലും ഉണ്ടായിരുന്നില്ല എന്ന ഖേദകരമായ വസ്തുത നാം ഇനിയെങ്കിലും തിരിച്ചറിയണം.
ഇത്തരം ന്യൂനതകളാണ് ഇന്നത്തെ വടയമ്പാടി സമരത്തെ ഇന്നത്തെ വാർത്തയാക്കിയത്.അതിനാൽ പരസ്പരം മാനിക്കുവാനാണ് നാം തയാറാകേണ്ടത്. കുറെക്കൂടി പഴുതടഞ്ഞ ക്രമീകരണം നമ്മൾ പ്ലാൻ ചെയ്യണം - വടയമ്പാടിയുടെ നാമമാത്രമായ പങ്കാളിത്തത്തെ വർധിപ്പിക്കുവാൻ ശ്രമിക്കണം. 
70 കളിൽ മിടുക്കരായ ഒരു ദളിത് നേതൃത്യം അവിടെയുണ്ടായിരുന്നെങ്കിൽ ദളിതരുടെ പതി നിലനിൽക്കുന്ന ആ ഭൂമി അവർ പട്ടയം വാങ്ങി സ്വന്തമാക്കുമായിരുന്നു. അവർ കഴിവ് കെട്ടവരായതുകൊണ്ടല്ലാ, അത്തരം സ്വന്തമാക്കലുകളെ ബുദ്ധിപൂർവം വിനിയോഗിക്കുന്നവർ ആയിരുന്നില്ല അവർ എന്ന സത്യം മനസിലാക്കി പൊതു സമൂഹവും ഇതിനെ പിന്തുണയ്ക്കേണ്ടതാണ് എന്നുകൂടി പറയുന്നു
'

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...