Thursday, November 2, 2017

രോഷ്മി നീലകണ്‌ഠനു ആദരാന്ജലികള്‍ :ഷിന്റോ കൃഷ്ണന്‍



   





















മുഖപുസ്തകം ഒരുപാട് നല്ല സൗഹൃദങ്ങൾ തന്നിട്ടുണ്ട് അതിൽ ഏറ്റവും പ്രിയപെട്ടതിൽ ഒന്നായിരുന്നു കെപിഎംസ് നേതാവ് നീലകണ്ഠൻ മാസ്റ്ററുടെ മകൾ രോഷ്‌മി ചേച്ചി യുമായുള്ള സൗഹൃദം കഴിഞ്ഞ നിയമസഭ ഇലക്ഷൻ സമയത്തായിരുന്നു പരിചയപ്പെട്ടത് ഏതോ ഗ്രൂപ്പ് ചാറ്റിലൂടെ തമ്മിലടിച്ചു അവസാനം സുഹൃത്തുക്കളാവുകയിരുന്നു ഇലക്ഷൻ പ്രചാരണത്തിന് മാസ്റ്ററെ സഹായിക്കാൻ ഡെറാഡൂണിൽ ഹോസ്പിറ്റലിൽ ജോലിയിൽ നിന്ന് ലീവ് എടുത്തു വന്നതായിരിന്നു എന്നോട് ചില സഹായങ്ങൾ ചോദിച്ചു പറ്റുന്നത് ചെയ്തു കൊടുത്തു ഇലക്ഷന് ശേഷം തിരിച്ചു ഡെറാഡൂണിൽ പോയപ്പോളും എല്ലാ ദിവസവും ഫോണിൽ വിളിക്കും പിന്നെ എപ്പോളോ രണ്ടു മാസത്തോളം തിരക്കുകൾ കാരണം സൗഹൃദം മുറിഞ്ഞു വെറുതെ ഇരുന്നപ്പോൾ രോഷ്‌മി ചേച്ചി നിങ്ങൾ ഇപ്പൊ ജീവനോടെ ഉണ്ടോന്നു ചോദിച്ചു വാട്സ് ആപ്പിൽ മെസേജ് കൊടുത്തു റിപ്ലൈ " എനിക്ക് ബ്ലഡ്‌ ക്യാൻസർ ആണെടാ ഞാൻ മരിക്കാറായെന്നുള്ള" മറുപടി ഞാൻ ആദ്യം ഒന്നും വിശാസിച്ചില്ലാരുന്നു പിന്നെ കുറച്ചു വിവിധ ടെസ്റ്റുകളുടെ റിസൾട് അയച്ചു തന്നപ്പോളാണ് വിശ്വസിച്ചത്.പിന്നിടെപ്പോളോ കേരളത്തിലേക്ക് മടങ്ങി തിരുവനന്തപുരം rcc യിൽ ചികിത്സ തേടി പിന്നീട് മാസങ്ങളോളം rcc യിലും അതിനടുത്തു എടുത്ത വാടക വീട്ടിലുമായിരിന്നു ലോകത്തുള്ള സകല വിഷയങ്ങളും പറയുന്നതിനടക്കു ഇടക്ക് ഫയങ്കര pain ആണെടാ സഹിക്കാൻ പറ്റുന്നില്ല ന്നു പറയും അപ്പോളൊന്നും എനിക്ക് മറുപടിയില്ലായിരുന്നു ബ്ലഡ്‌ ക്യാൻസറിനെ പറ്റി ഞാൻ കൂടുതൽ മനസിലാക്കുന്നതും രോഷ്‌മി ചേച്ചിയിലൂടെ യായിരുന്നു രണ്ടു ദിവസം മുന്നേ വരെ വാട്സ് ആപ്പിൽ ചാറ്റിൽ വന്നപോളും പറഞ്ഞത് വേദനയുടെ കാര്യം ആയിരുന്നു ഇന്നിപ്പോൾ മനസ്സിൽ ഒരുപാട് നന്മകൾ സൂക്ഷിച്ചിരുന്ന രോഷ്‌മി ചേച്ചി വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി. 

ബാഷ്പാഞ്ജലികൾ

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...