Thursday, November 2, 2017

രോഷ്മി നീലകണ്‌ഠനു ആദരാന്ജലികള്‍ :ഷിന്റോ കൃഷ്ണന്‍



   





















മുഖപുസ്തകം ഒരുപാട് നല്ല സൗഹൃദങ്ങൾ തന്നിട്ടുണ്ട് അതിൽ ഏറ്റവും പ്രിയപെട്ടതിൽ ഒന്നായിരുന്നു കെപിഎംസ് നേതാവ് നീലകണ്ഠൻ മാസ്റ്ററുടെ മകൾ രോഷ്‌മി ചേച്ചി യുമായുള്ള സൗഹൃദം കഴിഞ്ഞ നിയമസഭ ഇലക്ഷൻ സമയത്തായിരുന്നു പരിചയപ്പെട്ടത് ഏതോ ഗ്രൂപ്പ് ചാറ്റിലൂടെ തമ്മിലടിച്ചു അവസാനം സുഹൃത്തുക്കളാവുകയിരുന്നു ഇലക്ഷൻ പ്രചാരണത്തിന് മാസ്റ്ററെ സഹായിക്കാൻ ഡെറാഡൂണിൽ ഹോസ്പിറ്റലിൽ ജോലിയിൽ നിന്ന് ലീവ് എടുത്തു വന്നതായിരിന്നു എന്നോട് ചില സഹായങ്ങൾ ചോദിച്ചു പറ്റുന്നത് ചെയ്തു കൊടുത്തു ഇലക്ഷന് ശേഷം തിരിച്ചു ഡെറാഡൂണിൽ പോയപ്പോളും എല്ലാ ദിവസവും ഫോണിൽ വിളിക്കും പിന്നെ എപ്പോളോ രണ്ടു മാസത്തോളം തിരക്കുകൾ കാരണം സൗഹൃദം മുറിഞ്ഞു വെറുതെ ഇരുന്നപ്പോൾ രോഷ്‌മി ചേച്ചി നിങ്ങൾ ഇപ്പൊ ജീവനോടെ ഉണ്ടോന്നു ചോദിച്ചു വാട്സ് ആപ്പിൽ മെസേജ് കൊടുത്തു റിപ്ലൈ " എനിക്ക് ബ്ലഡ്‌ ക്യാൻസർ ആണെടാ ഞാൻ മരിക്കാറായെന്നുള്ള" മറുപടി ഞാൻ ആദ്യം ഒന്നും വിശാസിച്ചില്ലാരുന്നു പിന്നെ കുറച്ചു വിവിധ ടെസ്റ്റുകളുടെ റിസൾട് അയച്ചു തന്നപ്പോളാണ് വിശ്വസിച്ചത്.പിന്നിടെപ്പോളോ കേരളത്തിലേക്ക് മടങ്ങി തിരുവനന്തപുരം rcc യിൽ ചികിത്സ തേടി പിന്നീട് മാസങ്ങളോളം rcc യിലും അതിനടുത്തു എടുത്ത വാടക വീട്ടിലുമായിരിന്നു ലോകത്തുള്ള സകല വിഷയങ്ങളും പറയുന്നതിനടക്കു ഇടക്ക് ഫയങ്കര pain ആണെടാ സഹിക്കാൻ പറ്റുന്നില്ല ന്നു പറയും അപ്പോളൊന്നും എനിക്ക് മറുപടിയില്ലായിരുന്നു ബ്ലഡ്‌ ക്യാൻസറിനെ പറ്റി ഞാൻ കൂടുതൽ മനസിലാക്കുന്നതും രോഷ്‌മി ചേച്ചിയിലൂടെ യായിരുന്നു രണ്ടു ദിവസം മുന്നേ വരെ വാട്സ് ആപ്പിൽ ചാറ്റിൽ വന്നപോളും പറഞ്ഞത് വേദനയുടെ കാര്യം ആയിരുന്നു ഇന്നിപ്പോൾ മനസ്സിൽ ഒരുപാട് നന്മകൾ സൂക്ഷിച്ചിരുന്ന രോഷ്‌മി ചേച്ചി വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി. 

ബാഷ്പാഞ്ജലികൾ

മാധ്യമങ്ങളിലെ സബാൾട്ടൺസാന്നിധ്യം :സബ്ലൂ തോമസ്‌



     റോബിൻ ജെഫ്രി മിസ്സിംഗ് ഫ്രം ദി ഇന്ത്യൻ ന്യൂസ് റൂം എന്ന ലേഖനത്തിന്റെ തുടക്കത്തിൽ ആഫ്രോ-അമേരിക്കൻ,ഹിസ്പാനിക്കുകൾ എന്നിവരുടെ പ്രശ്നങ്ങളെ കുറിച്ചുള്ള അമേരിക്കൻ മാധ്യമങ്ങളിലെ റിപ്പോർട്ടിങ്ങുകളെ ഒരു നീരിക്ഷകന്റെ അഭിപ്രായം ഉദ്ധരിക്കുന്നുണ്ട്. മാധ്യമങ്ങളിൽ നിന്നും മാത്രം ആഫ്രോ-അമേരിക്കൻ വംശജരെയോ ,ഹിസ്പാനിക്കുകളെയോ കുറിച്ച് അറിയുന്നവരെ സംബന്ധിച്ചു അവർ യാത്ര ചെയ്യുകയോ,ഭക്ഷണം കഴിക്കുകയോ,കല്യാണം കഴിക്കുകയോ പോലും ചെയ്യാത്ത ജനതയായിരിക്കുമെന്നാണ് ആ ഉദ്ധരണി.

   
അമേരിക്കൻ മാധ്യമങ്ങളിൽ ആഫ്രോ-അമേരിക്കൻ വംശജരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനു സമാനമാണ് ഇന്ത്യൻ മാധ്യമങ്ങൾക്ക് ദളിത് വിഷയങ്ങളോടുള്ള സമീപനം.
1996കളുടെ ആരംഭത്തിൽ,കാൻഷി റാമും മാധ്യമങ്ങളും തമ്മിലുള്ള സുഖകരമല്ലാത്ത ബന്ധത്തെ കുറിച്ച് അഭിപ്രായം തേടാൻ ഡൽഹിയിൽ തൊഴിൽ ചെയ്യുന്ന ഒരു ദളിത് മാധ്യമ പ്രവർത്തകനെ കണ്ടെത്താൻ വാഷിംഗ്‌ടൺ പോസ്റ്റ് ലേഖകനായ കെന്നത് ജെ കൂപ്പർ എന്ന ആഫ്രോ-അമേരിക്കൻ മാധ്യമ പ്രവർത്തകൻ ശ്രമിക്കുന്നു.തന്റെ ആഫ്രോ-അമേരിക്കൻ ഐഡന്റിറ്റി കൊണ്ട് തന്നെ കൂപ്പറിന് ഈ വിഷയത്തിൽ ഒരു ദളിത് മാധ്യമ പ്രവർത്തകന്റെ അഭിപ്രായത്തിനു പ്രാധാന്യമുണ്ട് എന്ന് തോന്നി. എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടെ അദ്ദേഹത്തിന് ഒരാളെ പോലും കണ്ടെത്താനായില്ല.

   അദ്ദേഹം പയനിയറിൽ പ്രവർത്തിച്ചിരുന്ന ബി എൻ.ഉണ്യാൽ എന്ന മുതിർന്ന മാധ്യമ പ്രവർത്തകനോട് തൻറെ അനുഭവത്തെ കുറിച്ച് പറയുന്നു. അപ്പോഴാണ് ഉണ്യാൽ ഒരു കാര്യം മനസിലാക്കുന്നത് തന്റെ 30 വർഷത്തെ മാധ്യമ പ്രവർത്തന ജീവിതത്തിൽ ഒരു ദളിത് മാധ്യമപ്രവർത്തകനുമൊപ്പം ജോലി നോക്കിയിട്ടില്ല എന്ന്. തുടർന്ന് ഉണ്യാൽ പയനിയറിൽ ഇൻ സെർച്ച് ഓഫ് എ ദളിത് ജേർണലിസ്റ്റ് എന്ന ലേഖനം എഴുതുന്നു.
വർഷം 2013 അജാസ് അഷ്‌റഫ് എന്ന മാധ്യമ പ്രവർത്തകൻ ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണികേഷന്റെ ക്യാമ്പസിൽ ഉള്ള സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ നിൽക്കുമ്പോൾ ഉണ്യാലിന്റെ പഴയ ലേഖനം ഓർമയിൽ വരുന്നു.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണികേഷൻ തുടങ്ങിയ സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങുന്ന ദളിത് വിദ്യാർഥികൾ എവിടെ പോവുന്നു? അദ്ദേഹത്തിന് സംശയമുണ്ടാവുന്നു. തുടർന്ന് അദ്ദേഹം നടത്തുന്ന അന്വേഷണത്തിൽ മാധ്യമപ്രവർത്തന തൊഴിൽ ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്ത ചില ദളിത് മാധ്യമ പ്രവർത്തകരെ കണ്ടെടുക്കുന്നു. അവരുമായി ദീർഘമായി സംസാരിച്ചു ഇന്ത്യൻ മാധ്യമങ്ങളിലെ ദളിത് അദൃശ്യതയുടെ കാരണങ്ങൾ തേടി മൂന്നു ലക്കങ്ങളായി ദി ഹൂട്ട് എന്ന മാധ്യമ വിമർശന വെബ്‌സൈറ്റിൽ എഴുതുന്നു. അജാസ് അഷ്‌റഫ് ആ ലേഖനങ്ങളിൽ മനസിലാക്കുന്ന മാധ്യമങ്ങളിലെ ദളിത് സാന്നിധ്യത്തെ കുറിച്ചുള്ള കണ്ടെത്തലുകൾ ഇതൊക്കെയാണ്:
- Many Dalits enter the media because they believe it can empower their community and help focus on issues hobbling them.
-- Dalits have a greater presence in the Hindi or other Indian language media than in the English media.
-- Discrimination against and antagonism to Dalits is rampant in the Hindi and other language media; it is less pronounced in the English media.
-- Nonetheless, discrimination is a principal factor behind their decision to leave the private sector media and opt for government jobs.
-- Apart from discrimination, they feel a career in the media is a risky proposition.
-- Their weak economic base makes them fear job insecurity which is a defining characteristic of the private sector. ( അവരുടെ സമൂഹത്തെ ശക്തിപ്പെടുതാനുള്ള ഇടപെടൽ നടത്താനാവുമെന്ന വിചാരിച്ചും ദളിതർക്ക് നേരെയുള്ള വിവേചനകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുമെന്നുമുള്ള ധാരണയിലുമാണ് പല ദലിതരും മാധ്യമങ്ങളിലെ തൊഴിലിൽ പ്രവേശിക്കുന്നത്.
   
  ഇംഗ്ലീഷ് മാധ്യമങ്ങളിൽ ഉള്ളതിലധികം സാന്നിധ്യം ഹിന്ദിയിലും മറ്റ് ഇന്ത്യൻ ഭാഷകളിലെ മാധ്യമങ്ങളിലും ഉണ്ട്.
ഹിന്ദിയിലും മറ്റ് ഭാഷാ മാധ്യമങ്ങളിലും ദളിതരോടുള്ള വിവേചനം കൂടുതലാണ്. അതിനെ അപേക്ഷിച്ചു ഇംഗ്ലീഷ് മാധ്യമങ്ങളിൽ വിവേചനം കുറവാണ്.
സ്വകാര്യമേഖലയിലെ മാധ്യമ തൊഴിൽ ഉപേക്ഷിക്കാനും ഗവൺമെന്റ് ജോലികൾ തിരഞ്ഞെടുക്കാനും അവരുടെ തീരുമാനത്തിനു പിന്നിലുള്ള ഒരു പ്രധാന കാരണം അവർ നേരിട്ട വിവേചനമാണ്.
വിവേചനത്തിന് പുറമെ, മാധ്യമങ്ങളിൽ തൊഴിൽ സുരക്ഷ കുറവാണ് എന്നും അവർ കരുതുന്നു.
    
അവരുടെ ദുർബലമായ സാമ്പത്തിക അടിത്തറ കാരണമാണ് തൊഴിൽ ഭദ്രതയെ കുറിച്ച് ആശങ്ക ഉണ്ടാവുന്നത്. പോരെങ്കിൽ തൊഴിൽ സുരക്ഷിതമിലായ്മ സ്വകാര്യ മേഖലയുടെ നിർണായകമായ സ്വഭാവമായി അവർ കരുതുന്നു.)
എൻ.ബി: ഇന്നലെ ഒക്ടോബർ 30 തികളാഴ്ച ചെമ്പഴന്തി എസ് എൻ കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിൽ നടത്തിയ ബിയോണ്ട് ദി 
മാർജിൻ എന്ന സെമിനാർ പരമ്പരയുടെ ഭാഗമായി മാധ്യമങ്ങളിലെ സബാൾട്ടൺ സാന്നിധ്യത്തെ കുറിച്ച് ഞാൻ നടത്തിയ പ്രഭാഷണത്തിൽ പറഞ്ഞ കാര്യങ്ങളിൽ ചിലതാണ് മുകളിൽ കൊടുത്തിരിക്കുന്നത്

വര:മുത്താര

Wednesday, November 1, 2017

അശോക് ദാസ്.....! പത്രാധിപരായ ദലിത് യുവാവ്.. :സനിഷ് തങ്കച്ചന്‍




ശോക് ദാസ്.....!!!!പത്രാധിപരായ ദലിത് യുവാവ്...!!!
ഒരു ലക്ഷത്തിലേറെ വായനക്കാരുള്ള 'ദലിത് ദസ്തക്' ആണ് IIMC യിൽ നിന്നും മാസ്റ്റർ ബിരുദമെടുത്തിട്ടുള്ള അശോക് ദാസ് വിജയിപ്പിച്ച സംരംഭം....!!!! 
അംബേദ്കറിസത്തിലുള്ള ഇച്ഛാശക്തി ഒന്നു മാത്രം കൊണ്ട് ഒരു സംരംഭം വിജയപഥത്തിലെത്തിക്കാം എന്ന പാഠമാണ് അശോക് ദാസ് എന്ന
31കാരന് സഹജീവികൾക്ക് നൽകുന്നത്. അശോക് ദാസിന്റെ ഈ വിജയത്തിനു പിന്നിലും ജാതിവെറിയുടേയും പീഢനങ്ങളുടേയും പുറത്താക്കലുകളുടേയും ദുരനുഭവങ്ങളേറെയുണ്ട്. പഠനം കഴിഞ്ഞ് 2006 ല് മഹാരാഷ്ട്രയിലെ അറിയപ്പെടുന്ന ഒരു ഹിന്ദി പത്രത്തിൽ ജോലി നോക്കി. അവിടെ 'ദാസ്' എന്ന തന്റെ ജാതി നാമം മാറ്റി 'കുമാർ' എന്നാക്കി. തന്റെ രചനകളിൽ ദലിത് വിമോചനത്തിനു വേണ്ടിയുള്ള മാർഗരേഖകൾ ഉള്ളടങ്ങുന്നു എന്ന വിവരം പത്രമുടമ മനസിലാക്കിയതോടെ അശോക് ദാസിന്റെ ജാതി തിരിച്ചറിയപ്പെടുകയും അതിന്റെ ഫലമായി അവിടത്തെ ജോലി നഷ്ടമാകുകയും ചെയ്തു. പിന്നീട് അശോക് ദാസ് യു.പിയിലെ ഒരു ഹിന്ദി പത്രത്തിൽ ചേർന്നു. അവിടെ സഹപ്രവർത്തകരെല്ലാം ഉന്നത കുലജാതരായിരുന്നു. ദലിത്അട്രോസിറ്റി വാർത്തകളൊന്നും പ്രസിദ്ധീകരിക്കാൻ അവർക്ക് താൽപര്യമുണ്ടായിരുന്നില്ല. അതിനുവേണ്ടി നിലകൊള്ളുന്ന അശോക് ദാസിനെ അവർ വെച്ചു പൊറുപ്പിച്ചതുമില്ല...!!!!!
2012 ലാണ് 'ദലിത് ദസ്തക്' തുടങ്ങിയത്....!!!! ദലിത് പ്രസിദ്ധീകരണങ്ങൾക്ക് പരസ്യങ്ങൾ നൽകാൻ ആരും മുന്നോട്ടു വരില്ലല്ലോ? ദലിതരിൽ നിന്നുള്ള സംഭാവനകൾ സമാഹരിച്ചുകൊണ്ടാണ് അശോക് ദാസ് ആ പരിമിതിയെ തരണം ചെയ്തത്..!!!
രോഹിത് വെമുലയെ കുറിച്ച് രണ്ട് ആർട്ടിക്കിളുകൾ ദലിത് ദസ്തകിൽ പ്രസിദ്ധീകരിച്ചു...!!!!
അതിലെ ഒന്ന് 'ഞങ്ങൾക്കിനിയും ഒരു ഏകലവ്യനെ വേണ്ടാ..!' എന്നതാണ്. സമപ്രായക്കാരായ ദലിത് യുവാക്കളിൽ അശോകിന് വനപ്രതീക്ഷയുണ്ട്...!!! അതെ, ഒറ്റ ദിവസംകൊണ്ട് ഒരു റോമാ നഗരം തീർക്കാൻ ഒറ്റക്കു പോലും ഒരു ദലിതനേ കഴിയൂ എന്ന പ്രപഞ്ച സത്യവാചകത്തിന് അശോക് ദാസും അടിവരയിടുന്നു....!!!! ഈ ഭീംപുത്രന് അഭിവാദ്യങ്ങള്...!!!! ജയ്ഭീം...!!!!

വി.ജെ തോമസ്സിന്റെ കവിത



കപുറം 
ഉരുകിയൊലിച്ചൊന്നായ 
അവസ്ഥയിൽനിന്നെങ്ങനെയെങ്കിലും
ഒന്നുപുറത്തുകടന്നാൽ
മതിയായിരുന്നു
അഖില്ലസ്സിൻറെപുത്രനായ പൊലിയൂസിൻറെ .....
അല്ലെങ്കിലെന്തിന് 
ഇരാമചരിതകാലംമുതൽ
മുന്തിയവികാരങ്ങളെടുത്തു
പെരുമാറിത്തേഞ്ഞുകഴിഞ്ഞസ്ഥിതിക്കു 
പളപളപ്പിനെന്താണുകാര്യം
കഥയിലുംപ്രത്യേകിച്ചു
കാവ്യത്തിൽ
താരാട്ടിനെന്താണുപണി 
ഇടിഞ്ഞുപൊളിഞ്ഞലോകത്തിൽ
ആശയങ്ങളും മുദ്രാവാക്യങ്ങളും
അടുത്തൂൺപറ്റിയസ്ഥിതിക്ക്‌
വൈകാരികതയുടെ 
കോമാളിവേഷം
ഒരശ്ലീലം
കല്ലുകടികൂടാതെ 
വാക്കുകൾകൊണ്ടാണ് 
ആശയങ്ങൾകൊണ്ടല്ല കളി
വാക്കോളംലോകവും 
മനുഷ്യനുമായ
സൃഷ്ടി
കടലിലേക്കെടുത്തചാടിയവർക്കറിയാം
കാലത്തിൻറെമൂർച്ചയും 
സമയത്തിൻറെയാഴവും
വാക്കു
കിട്ടാതെകിട്ടാതെ 
ശ്വാസംമുട്ടി 
സ്ഥിതി
മിണ്ടാട്ടംമുട്ടി
ചിത്രകലയുടെയോ
ശിൽപ്പകലയുടെയോനിശ്ശബ്ദതകുടിച്ച്
സംഗീതത്തിൻറെ 
ഒരു വവ്വാൽക്കിടപ്പുണ്ട്
അകപുറം 
ഉരുകിയൊലിച്ചൊന്നായ 
അവസ്ഥയിൽനിനിന്ന് 
പുറത്തുകടക്കാൻ 
പുനഃരുദ്ധാനത്തിൻറെയോ 
ജ്ഞാനസ്നാത്തിൻറെയോ 
ഊഴംകഴിഞ്ഞലോകത്തിൽ 
ഭാഷയായിരിക്കാനുള്ള
ഒരേയൊരു 
സാധ്യതയാണ്‌ 
കാവ്യം
Art work :““DESNATURALEZA” By Henrique Oliveira” Brazilian artist, The pieces encompass wood, hardware and paint techniques to create these ...

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...