Monday, September 25, 2017

കണ്ണട: ബിനോയ്‌ വർഗീസ്

                       
           

                ന്തി മയങ്ങിതുടങ്ങി , ഞാൻ നടത്തം വേഗത്തിലാക്കി എത്രയും പെട്ടന്ന് കുടിലിൽ എത്തണം കുടിലിൽ ഞാൻ ചെല്ലുന്നതും കാത്ത് ചോതിയും മക്കളും , വല്ലാത്ത മടുപ്പ് അനിഭവപ്പെടുന്നു. ഞാൻ ആരാണെന്നല്ലേ പറയാം :-  കാട്ടുമക്കളായ ഞങ്ങൾക്ക് ഞാൻ എന്നൊന്നില്ല എല്ലാവരും ഒന്നാണ് നാട്ടിലെ കപടതയും വഞ്ചനയും ഞങ്ങൾക്ക് വശമില്ല എന്നിരുന്നാലും കഥ പറയാനുള്ള സൗകര്യത്തിന്ഞാൻ എന്ന പദത്തെ ക്ഷമാപണത്തോടെ ഉപയോഗിക്കട്ടെ
         കാട് ഞങ്ങൾക്ക് വളർത്തമ്മയാണ് കുടിയിൽ ഒരു മൂപ്പൻ വേണം അച്ഛനായിരുന്നു വർഷങ്ങളോളം കുടിയിലെ മൂപ്പൻ അച്ഛൻ മരിച്ചതിന് ശേഷം നാട്ടുകൂട്ടം അടുത്ത മൂപ്പനായി എന്നെ വാഴിച്ചു. രാവിലെ മുതലുള്ള തേൻ തേടിയുള്ള യാത്ര ..... നിങ്ങൾ പട്ടണത്തിലുള്ളവരേക്കാൾ മുൻപേ ഞങ്ങൾക്കു കാട്ടിലെ ചലനങ്ങൾ തിരിച്ചറിയാൻ കഴിയും പൂമ്പൊടി ശേഖരിച്ചു കൂട്ടിലേക്ക്മടങ്ങുന്ന തേനീച്ചയെ പിന്തുടർന്നാണ് ഞങ്ങൾ തേൻകൂട് കണ്ടെത്തുന്നത് .എന്തോ മലദൈവങ്ങൾ കൈവെടിഞ്ഞില്ല. രണ്ടു കൂട്കൾ കണ്ടെത്താൻ കഴിഞ്ഞു , ഞാനും കൂടെയുള്ള ചേന്നനും കൂടി തേനീച്ചയെ നോവിക്കാതെ തേൻ റാഡുകൾ ഒന്നൊന്നായി അടർത്തി എടുത്തു തേനീച്ച കുഞ്ഞുങ്ങൾ ഉള്ള ഒരു റാഡ് ,പിന്നെ നിറയെ തേനുള്ള റാഡും കൂട്ടിൽനിന്ന് അടർത്താതെ  രണ്ടുകൂടുകളിലേയും തേൻ ശേഖരിച്ചു കാട്ടിലെ പുന്നമരത്തിൻറെ ഇല പറിച്ചെടുത്തു റാഡുകൾ അതിൽ പൊതിഞ്ഞു കുടിയിലേക്കു തിരികെനടന്നു കുടിയിൽ എത്തി  തേൻറാഡുകളിൽനിന്നും  തേൻപിഴിഞ്കണ്ണിയകലമുള്ള തോർത്തിൽ അരിച്ചു കുപ്പികളിലാക്കി . പന്ത്രണ്ടോളം കുപ്പി തേൻ കിട്ടി പകുതി തേൻ ചങ്ങാതിയായ ചേന്നന് കൊടുത്തുവിട്ടു ചേന്നൻ ചൂട്ടുംകത്തിച്ചു കുടിയിലേക്കുപോയി . ഇരുട്ടിയെങ്കിലും തോട്ടിൽപോയി നന്നായികുളിച്ചു. തിരികെ കുടിലിലെത്തി. നല്ലവിശപ്പ്തോന്നുന്നു  രാവിലെമുതലുള്ള അലച്ചിലല്ലേ ചോതി മൂന്ന് കോപ്പകളിലായി കഞ്ഞി വിളമ്പിവെച്ചു മോനും മോളും ഞാനുംകൂടി   കഞ്ഞികുടിക്കാൻ തുടങ്ങി ഞങൾ കഞ്ഞികുടിക്കുന്നതും നോക്കി ചോതി എന്റെയരുകിൽ ഇരിക്കുന്നുണ്ടായിരുന്നു . അവൾ എന്നും അങ്ങനെയാണ് . ,

                                                        മക്കളിൽ മൂത്തത് മകളാണ് കുടിയിലെ ഏകാദ്ധ്യാപക പള്ളിക്കൂടത്തിൽ നാലാംതരംവരെ അവൾ പഠിച്ചു. കഴിഞ്ഞ  വർഷo സർക്കാർ പള്ളിക്കൂടം നിർത്തലാക്കി അതോടെ മോളുടെ പഠനവും തീർന്നു .അങ്ങാടിയിൽനിന്നും വാങ്ങുന്ന സാധനങ്ങൾ പത്രക്കടലാസിൽ പൊതിഞ്ഞുവാങ്ങാൻ ഞാൻ ശ്രെദ്ധിക്കുമായിരുന്നു . പത്രത്താളുകൾ എന്റെമകൾ ആർത്തിയോടെ വായിക്കുന്നത് അവളുടെ അമ്മയും ഞാനും അനിയനും ഒരു  അദ്ഭുതലോകത്തിലെന്നപോലെ അങ്ങനെ കേട്ടിരിക്കും ശേഖരിച്ച തേൻമായി  രാവിലെ ചേന്നനേയുംകൂട്ടി പട്ടണത്തിലെ അങ്ങാടിയിൽ കൊണ്ടുപോയി വിൽക്കണം .അങ്ങാടിയിൽ നിന്നും വാങ്ങിക്കേണ്ട സാധനങ്ങളുടെ പട്ടിക മനസ്സിൽ കുറിച്ചുവെച്ചു .... അങ്ങനെ ഓരോന്ന് ആലോചിച്ചുകിടന്ന്  ഉറങ്ങിപോയതറിഞ്ഞില്ല.
 ഓടിയന്റെ കുടിലിൽനിന്നും പുലർകാലെ കോഴികൂവുന്നതു കെട്ടാണുണർന്നത് നേരം പുലർന്നു തുടങ്ങി കുടിലുകളിലിനിന്ന് വർത്തമാനങ്ങൾ കേട്ടുതുടങ്ങി . മക്കൾ രണ്ടാളും നല്ല ഉറക്കം ചോതി രണ്ടുകോപ്പയിൽ കാപ്പിയുമായി അരുകിൽ വന്നിരുന്നു , അവൾ അങ്ങാടിയിൽ നിന്നും വാങ്ങേണ്ട സാധനങ്ങളുടെ പട്ടിക വീണ്ടും ഓർമിപ്പിച്ചു. മലദൈവങ്ങളെ കുടിയിരുത്തിയിരിക്കുന്ന അമ്പലത്തിൽ ഉത്സവം അടുത്തുവരുന്നു മക്കളേയും ചോതിയേയും നന്നായി ഒരുക്കിവേണം അമ്പലത്തിൽ അയക്കാൻ , ഞാൻ കാണിയായതുകൊണ്ട് എനിക്ക് പുതിയ ഒരു ഒറ്റമുണ്ട് മതി , അത് കുടിയിലെ എല്ലാവരുംകൂടി വാങ്ങിത്തരണമെന്നാണ് ചട്ടം.
           ചേന്നൻ ഉറക്കെ വിളിക്കുന്നത് കേട്ടാണ്   ഞാൻ ചിന്തയിൽ നിന്നുണർന്നത്അങ്ങാടിയിലേക്ക് പോകുന്ന ജീപ്പ് വന്നു . ഞാൻ പെട്ടന്ന് ഒരുങ്ങി ചോതിയോട് യാത്രയും പറഞ് ചേന്നനോടൊപ്പം ജീപ്പിൽ കയറി തേൻകുപ്പികൾ പൊട്ടിപ്പോകാതെ മടിയിൽതന്നെവച്ചു, ജീപ്പ് പുറപ്പെടാറായി , ജീപ്പിൽ നിറയെ ആളുകൾ ഉണ്ട് വളവും തിരിവും ഇറക്കവും കയറ്റവുമൊക്കെയായി അവസാനം അങ്ങാടിയിൽ എത്തിച്ചേർന്നുഞങൾ ശേഖരിച്ച തേനും ചേന്നൻ കൊണ്ടുവന്ന തെള്ളിയും അങ്ങാടിയിലെ മരുന്നുകടയിൽ കൊടുത്തു പൈസവാങ്ങി ,പിന്നെ ഞങ്ങൾ അടുത്തുള്ള ചായക്കടയിൽനിന്നും ആഹാരം കഴിച് വിശപ്പടക്കി. ആവശ്യമുളള  സാധനങ്ങൾ വാങ്ങി തിരികെ കുടിയിൽ  എത്തിയപ്പോളേക്കും ഇരുട്ടുവീണിരുന്നു . പൊതികളെല്ലാം ചോതിയേയും മക്കളേയും ഏൽപ്പിച്ചു എല്ലാവർക്കും സന്തോഷമായി.  
        കാലങ്ങൾ അങ്ങനെ കഴിഞ്ഞുപോയതറിഞ്ഞില്ല മകളുടെ വിവാഹം അടുത്ത കുടിയിലെ മൂപ്പൻറെ കൊച്ചുമകനുമായിട്ടായിരുന്നു . മോൾക്ക് രണ്ടു കുട്ടികളും ഉണ്ട് . മകൻ പട്ടണത്തിൽ പണിക്ക് പോയിത്തുടങ്ങി, എന്റ്റെ കാലം കഴിഞ്ഞാൽ അടുത്ത മൂപ്പൻ അവനാണ് . കൃഷ്ണൻ അതാണ് അവന് ചോതി ഇട്ട പേര് അവൻ പണിക്കുപോകുന്നതുകൊണ്ട് കുടിലിൽ പട്ടിണി ഇല്ല .കുടിയിൽ ആർക്കും പ്രായമില്ല , കുടിയിലുള്ളവരോട് പ്രായം തിരക്കിയാൽ അവർ വായിൽ വരുന്ന പ്രായം പറയും . പെൺകുട്ടികൾക്ക് പ്രായമായി എന്നുതോന്നുംമ്പോൾ വീട്ടുകാർ കുടിയിലെ മൂപ്പനോട് പറയും , മൂപ്പന്റെ അനുഗ്രഹത്തോടെ മലദൈവങ്ങൾ കുടിയിരിക്കുന്ന കോവിലിൽവച്ച്  വലിയ ആര്ഭാടങ്ങളില്ലാതെ വിവാഹം നടക്കും . അനുയോജ്യരായ  വധുവരന്മാരെ  കണ്ടെത്തി വിവാഹം ഉറപ്പിക്കുന്നത് മൂപ്പനാണ്. കൃഷ്ണനും ചേന്നന്റെ മകൾ ചിരുതയുമായിട്ട് വിവാഹം കോവിലിൽവച്ചു നടന്നു .അധികം അലച്ചിലില്ലാതെ ജീവിതം അങ്ങനെ കഴിഞ്ഞുപോകുന്നു . എന്തോ അടുത്ത കാലത്തായി എന്റെ കാഴ്ചക്ക് മങ്ങലേറ്റതുപോലെ തോന്നിത്തുടങ്ങി , ചോതിയും അസുഖങ്ങളുടെ പിടിയിലായി . നാട്ടുവൈദ്യൻ ആണ് കുടിയിലെ എല്ലാവരെയും സുഖമാക്കുന്നത് എന്നാൽ ഈവട്ടം കൃഷ്ണൻ ഞങളെ പട്ടണത്തിലെ ആശുപത്രിയിൽ കൊണ്ടുപോകാൻ തീരുമാനിച്ചുചോതിയും അസുഖങ്ങളുടെ പിടിയിലായി അവളേയും ഡോക്ടറെ കാണിക്കണം, എന്തായാലും ഞങൾ പിറ്റേദിവസം യാത്രതിരിക്കാൻ  തീരുമാനിച്ചു.
        ഇപ്പോൾ കുടിയിൽനിന്നും പട്ടണത്തിലേക്ക് ബസുണ്ട് , കുടിയിലേക്ക് ബസ് ഓടിത്തുടങ്ങിയപ്പോൾ അതൊരാഘോഷമായിരുന്നു . എന്തായാലും രാവിലെപോകുന്ന ബസിൽ ഇടംപിടിച്ചു ചോതിയും കൃഷ്ണനും കൂടെയുണ്ട് . കണ്ണുഡോക്ടറുടെ ആശുപത്രിയിൽ നല്ലതിരക്കുണ്ടായിരുന്നു ,മകൻ പേരുപറഞ്ഞുകൊടുത്തു അവർ എൻറെ പ്രായംതിരക്കി കൃഷ്ണൻ എന്നെനോക്കി എനിക്കും അവനും അതറിയില്ലായിരുന്നു . ചീട്ട് എഴുതിത്തരുന്ന പെൺകുട്ടി എന്നേയും മകനേയും തുറിച്ചുനോക്കി , പിന്നീട് എന്തൊക്കയോ ചീട്ടിൽ കുത്തിക്കുറിച്ചു ഡോക്ടറെ ഉച്ചതിരിഞ്ഞു കാണാമെന്ന് ചീട്ടെടുത്തുതന്ന പെൺകുട്ടി പറഞ്ഞു . എന്നാൽ ചോതിയ ഡോക്ടറെ കാണിക്കാൻ തീരുമാനിച് ഞങ്ങൾ പുറത്തിറങ്ങി നേരേ ഡോക്ടറെ കാണാനായി പോയി ,ഞങൾ കാണാൻ ചെന്ന ഡോക്ടർക്ക് തിരക്ക് കുറവായിരുന്നു . ചോതിക്ക് കുറെ മരുന്നുകൾ കുറിച്ചുകൊടുത്തു , നന്നായി വിശ്രമം വേണമെന്ന ഉപദേശവും , ..... കുടിയിലുള്ളവർക്ക് എന്ത് വിശ്രമം .......?. കുറിച്ചുതന്ന മരുന്നുംവാങ്ങി ഞങൾ നേരേ കണ്ണാശുപത്രിയിൽ എത്തി ,തിണ്ണയിൽ ഇട്ടിരുന്ന ബെഞ്ചിൽ കാത്തിരുന്നു ....
       അങ്ങനെ ഞങ്ങളുടെ ഊഴമെത്തി അച്ഛാ മകൻ കൃഷ്ണൻ വിളിക്കുന്നത് കേട്ടാണ് ഞാൻ മയക്കത്തിൽനിന്ന് ഉണർന്നത് , ഞങ്ങൾ മൂന്നുപേരുംകൂടി മുറിയിലേക്ക് കയറാൻ തുടങ്ങിയപ്പോൾ പേരുവിളിച്ച പെൺകുട്ടി തടഞ്ഞുകൊണ്ടുപറഞ്ഞു രോഗി മാത്രം കയറിയാൽ മതി ...... ചോതിയുടെ മുഖത്തു അവൾ ആദ്യമായി കുടിയിലേക്ക് കൈപിടിച്ചുകയറിയ നാളിലെ പിടച്ചിൽ ഞാൻ വീണ്ടും കണ്ടു ........ . ഡോക്ടർ പുഞ്ചിരിയോടെ എന്നെ നല്ല ചന്തമുള്ള കസേര കാണിച്ചു ഇരിക്കാൻ പറഞ്ഞു ... ഞാൻ ഇരുന്നു ജീവിതത്തിൽ അത്തരം കസാരയിൽ ഇരുന്നതായി എനിക്കോർമ്മയില്ല , ഡോക്ടർ ഒരു യന്ത്രം എന്റെ കണ്ണിനുനേരെ ചേർത്തുവച്ചു എന്നിട്ട് അതിലൂടെ നോക്കാൻ പറഞ്ഞു അദ്ദേഹം കുറച്ചുനേരത്തെ പരിശോധനകൾക്കു ശേഷം ചോദിച്ചു എന്താണ് തങ്ങളുടെ കണ്ണുകൾക്ക് അസ്വസ്ഥത ....... തീരെ മങ്ങിയാണ് അങ്ങുന്നേ എനിക്കു കാണാൻ കഴിയുന്നുള്ളു . മും .............. ഡോക്ടർ  നീട്ടിയൊന്നുമൂളി അതിനുശേഷം എന്റെ നേരേ വച്ചിരിക്കുന്ന പെട്ടിയിൽ വെളിച്ചമിട്ടു . വെളുത്ത പ്രകാശത്തിൽ എന്തോ കുറെ പാടുകൾ കാണപ്പെട്ടു . എന്റെ കണ്ണിൽ വച്ചിരിക്കുന്നചില്ലില്ലാത്ത കണ്ണടയിൽ രണ്ടു ചില്ലുകൾ ഇറക്കിവെച്ചു , വായിക്കാൻ കഴിയുന്നുണ്ടോ അദ്ദേഹം ചോദിച്ചു , ഞാൻ ഇല്ലെന്നു പറഞ്ഞു . അദ്ദേഹം ചില്ലുകൾ മാറ്റിയിട്ടു , വീണ്ടും ചോദിച്ചു ഇപ്പോഴോ .... ഞാൻ ഇല്ലന്ന് പറഞ്ഞു . ഡോക്ടർ ചില്ലുകൾ മാറ്റിയിട്ടുകൊണ്ടിരുന്നു ..... എന്നാൽ എന്റെ ഉത്തരത്തിന് മാറ്റമുണ്ടായില്ല അദേഹത്തിന്റെ പെട്ടിയിലെ ചില്ലുകൾ തീർന്നു . ചില്ലില്ലാത്ത കണ്ണട കണ്ണിൽനിന്നും ഊരിമാറ്റി നിരാശയോടെ അദ്ദേഹം കസാരയിൽ അൽപനേരം ആലോചിച്ചിരുന്നു . പിന്നീട് ഒരു പേപ്പറിൽ എന്തൊക്കയോ കുത്തിക്കുറിച്ചു അത് കൈയിൽ തന്നിട്ട് പറഞ്ഞു , പുറത്തു മര്ന്നുകടയിൽനിന്നും വാങ്ങണം മൂന്നുനേരവും കണ്ണിൽ മുടങ്ങാതെ രണ്ടുതുള്ളിവീതം ഒഴിക്കണം  മുടക്കം വരുത്തരുത് , ഞാൻ കൈകൂപ്പി മുറിയിൽനിന്നും പുറത്തിറങ്ങി . ആശുപത്രിയിൽ അടയ്ക്കേണ്ട തുക കൃഷ്ണൻ ചീട്ട് എഴുതിത്തന്ന പെൺകുട്ടിയുടെ കൈയിൽ കൊടുത്തു .ഞങൾ പുറത്തിറങ്ങി ഒരുമരുന്നുകടയിൽനിന്നും മരുന്ന് വാങ്ങിച്ചു .വേഗം നടന്ന് കുടിയിലേക്കു പോകുന്ന ബസ്സിൽ കയറി ഇരിപ്പുറപ്പിച്ചു . കുറച്ചുകഴിഞ്ഞപ്പോൾ ബസ് പുറപ്പെട്ടു നേരം മയങ്ങിത്തുടങ്ങിയപ്പോൾ കുടിയിലെത്തി കുടിയിൽ അരണ്ടവെളിച്ചം കാണുന്നുണ്ട് ,
                 മകളും മരുമകനും കുട്ടികളും എത്തിയിട്ടുണ്ട് . ഞാൻ ഡോക്ടറെ കണ്ട കഥ മകളോടു പറഞ്ഞു . അവൾ എല്ലാംകേട്ട് കുറച്ചുസമയം മിണ്ടാതിരുന്നു . പെട്ടന്ന് അവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി . ഞങൾ അന്തംവിട്ടിരുന്നുപോയി , ഇവൾക്കെന്താണ് പറ്റിയത് , അവൾ പാടുപെട്ട് ചിരിനിർത്തി ....................................................................................... അപ്പാവുക്ക് പടിക്കതിരിയുമാ ..............................................

                                                                                  ,                                     


No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...