Friday, September 15, 2017

മഹാബലിയെ വീണ്ടെടുക്കുമ്പോൾ:rejishankar



   
ഹാബലിയെ ദലിതർ  വീണ്ടെടുക്കുന്നത് ഒരു പ്രതിരോധമെന്ന നിലയിലാണ്. ഇത്തരം പ രിചകൾ പൊരുതുന്നവർ ചരിത്രത്തിൽനിന്നും ഐതിഹ്യങ്ങളിൽ നിന്നും  കണ്ടെടുക്കുന്നത് അസാധാരണമല്ല.
എന്നാൽ ഇവയിൽ പലതിനും യാഥാർഥ്യ വുമായി ഒരു ബന്ധവും കാണുകയില്ല. ഒരു ഉയിർത്തെഴുന്നേല്പിൻറെ ഊർജ്ജവാഹിയാണിവയെങ്കിലും തലമുറകളെ തെറ്റിദ്ധാരണയുടെ കുഴിയിൽ വീഴ്ത്തുന്നതാണന്ന കാര്യം ഓർക്കാതിരിക്കാൻ കഴിയില്ല.
         ദീർഘ കാലത്തെ മുഗൾ - ബ്രിട്ടിഷ് വാഴ്ചയിൽ മെലിഞ്ഞ് പോയ ഹിന്ദു ഇങ്ങനെ ആവശ്യമുള്ള ഐക്കണുകൾ കണ്ടെടുക്കുന്നുണ്ട്. ഒരുപക്ഷേ ഹിറ്റ്ലറിൻറെ ആര്യൻ വാദത്തേക്കാൾ ഇവ വിജയിക്കുന്നുമുണ്ട്. മേൽത്തരം വർണ്ണ ക്കാരുടെ അധീശത്വം വീണ്ടുമുറപ്പിക്കാൻ അവർ ഉപയോഗിച്ച ബിംബങ്ങളേറെയും വർണ്ണ ബാഹ്യരുടേതായിരുന്നുവെന്നതാണ് ഏറെ രസകരമായ കാര്യം.കീഴാളർ അപകടകരമായി വിഘടിതരാകുമ്പോൾ ഇത്തരമൊരു സംയുക്തമല്ലാതെന്താണ് മുന്നോട്ട് വയ്ക്കാനുള്ളത്?  അനേകായിരം ഗോത്രദൈവങ്ങൾക്ക് നിറം വയ്ക്കുന്നതും ദേശീയ പദവി ലഭിക്കുന്നതുമങ്ങനെയാണ്. ദൈവത്തിന്റെ  ത്രികാലങ്ങൾ ഭക്തർ മാത്രമറിയന്നതുകൊണ്ട്.കുഴപ്പമില്ല. വിശ്വാസ ബാഹ്യരുടെ ഖണ്ഡനങ്ങൾക്ക് പ്രസക്തിയുമില്ല. എന്നാൽ ശിവജിയെപ്പോലെ മനുഷ്യനായി ജനിച്ചു ജീവിച്ച് മരിച്ച ഒരാളെ ദേശാഭിമാനത്തിൻറ പ്രതീകമാക്കുമ്പോഴാണ് വൈചിത്ര്യം പ്രകടമാകുന്നത്. അദ്ദേഹത്തേയും പരമ്പരയേയും ജീവിതകാലം മുഴുവൻ അപമാനിച്ചവരാണ് പിന്നീട് പ്രതീകമായി ഉയർത്തുന്നത്.  വിദേശീകളായ മുഗളരെ എതിർത്ത എപ്പിസോഡാണ് പരിവാരങ്ങൾ ലോകത്തിന് മുമ്പിൽ വയ്ക്കുന്നത്. ഇതിലെ ഔചിത്യക്കേട് ചോദ്യം ചെയ്യപ്പെടുന്നില്ല.  ഇതിഹാസങ്ങൾ ചരിത്രത്തേക്കാൾ മൃദുവാണന്നുള്ളത്കൊണ്ട് കാര്യങ്ങൾ എളുപ്പമാണ്. എന്നാലതിന് ചരിത്രത്തേക്കാൾ ഉറപ്പുമുണ്ടന്ന് ഇത്തരം വികല സൃഷ്ടി കൾ തെളിയിക്കുന്നു. ഇതിൻറെ മറ്റൊരു രൂപമാണ് ദലിതരടക്കമുള്ള കീഴാളർ പിന്തതുടർന്ന് വരുന്നത്. അതുകൊണ്ട് തന്നെയാണ് സത്യസന്ധമല്ലാത്ത ചരിത്രത്തീൻറെ പുന:ർനിർമ്മിതി നടക്കുന്നത്.
       മഹാബലിയുടെ കാലം ഏതാണന്ന്  ഒരു ചരിത്രകാരനും രേഖപ്പെടുത്തിയിട്ടില്ല. പണ്ട് മുതലേ കഥകൾക്ക പഞ്ഞമില്ലായിരുന്നു. അനുകൂല സന്ദർഭങ്ങളടങ്ങിയ കഥകൾ ദലിതർ അന്നൊക്ക പതുക്കെ പറഞ്ഞു വന്നു. എന്നാൽ കൈവശവസ്തുവിൻറെ പട്ടയമില്ലാത്തവനേപ്പോലെ തന്നെയാണ് ഇന്നത്തെ അവസ്ഥ. ഇതിൻറെ കാരണം ഇനിയും  കാഥികർക്ക് പിടികിട്ടിയിട്ടിയിട്ടില്ല. പുതുനിർമ്മിതിയോ പുന:ർ നിർമ്മിതിയോ അല്ല നടക്കുന്നത് പ്രതി നിർമ്മിതി. സ്ഥലവും കാലവും ചരിത്രത്തിൽ പ്രധാനപ്പെട്ട രണ്ടു സംഗതികളാണ്. ഇതിലൊന്നുപോലും കൃത്യമല്ലെങ്കിൽ സത്യമെന്നുറപ്പിക്കാൻ അതറിയുംവരെ കാത്തിരിക്കുകയേ വഴിയുളളു.എന്നാൽ  പകരം ചെയ്യുന്നത് ഊഹാപോഹങ്ങൾ കൊണ്ടു ഓട്ടയടക്കുകയെന്നാണ്.
 ഇന്ത്യക്കാർക്ക് ഒന്നും വിശദീകരിക്കേണ്ടതില്ല; പുതിയതൊന്ന് കണ്ടാൽ കഥ അവർ സേവന ഉണ്ടാക്കിക്കൊള്ളുമെന്ന കാൻഷിറാംജിയുടെ തമാശ അത്ര തമാശയല്ല.
        കേരളത്തിൽ കുടിയേറിയ ഹിന്ദു മതം തങ്ങളുടെ വേരുകൾ ഉറപ്പിക്കുന്നത് രാഷ്ട്രീയത്ത്തിൽ മാത്രമല്ല തദ്ദേശിയവരുടെ പരമ്പരാഗത വിശ്വാസങ്ങളിൽക്കുടിയായിരുന്നു.ഹിന്ദു മതം കുടിയേറിയെന്ന് പറയുമ്പോൾ ആർക്കും അധികമങ്ങ് ദഹിക്കില്ലന്നറിയാം എങ്കിലും ചരിത്രം മറ്റൊന്നല്ല. അനാധിയായ ഹിന്ദുമതത്തിൽ ജനിച്ച ശേഷമേ മറ്റൊരു മതസ്ഥനാകാനാകൂ എന്നൊരു വിശ്വാസം ഇന്ത്യയിൽ ൾഇതരമതസ്ഥരും വച്ചു പുലർത്തുന്നുണ്ട്. ഐതിഹ്യം വിട്ടു ചരിത്രവീഥിയിലൂടെ പിന്നോട്ട് പോകുമ്പോൾ ഇത് തെറ്റാണന്ന് ബോദ്ധ്യപ്പെടും. എ. ഡി. നാലാം നൂറ്റാണ്ടിൽ കദംബരാജ്യം വാണ മയൂരവർമ്മനാണ്  ബ്രാഹ്മണരെ ആദ്യമായി ഇവിടെയെത്തിക്കുന്നത്. എന്നാൽ പിന്നെ യും രണ്ട് നൂറ്റാണ്ട് വേണ്ടി വന്നു ഒരു മതമെന്ന നിലയിൽ വളരാൻ. തദ്ദേശിയവിശ്വാസങ്ങൾക്കൂ മേൽ കഥമെനയാൻ പിന്നെയും സമയമെടുത്തു. അന്നത്തെ ഓണത്തിന്മേൽ ദശാവതാരകഥ വിദഗ്ധമായി വിളക്കിച്ചേർത്തു. ഓണാധിപനായ ബലിയെ ദശാവതാരകഥയില വിഷ്ണുവിൻറെ വില്ലനായി മാറ്റി. എഴുത്തും വായനയും സജീവമല്ലാതിരുന്ന കാലത്ത് മൂർച്ചയുള്ള നാക്കുകൾ പണിയെടുത്തു. എങ്കിലും ചോദ്യങ്ങൾ ബാക്കി നിന്നു. കഥയ്ക്കും വിശ്വാസത്തിനും ചോദ്യമില്ലാത്തത്കൊണ്ട് അത് ചരിത്രത്തിലേക്ക് കവിഞ്ഞൊഴുകി.പുരാണ പുരുഷന്മാരെ ചരിത്ര പുരഷന്മാരെന്നപോലെ പരിഗണിച്ച് ചരിത്ര രചന നടത്തിയവരാണ് പല ചരിത്രകാരന്മാരും. നിർഭാഗ്യവശാൽ ഇതിനുള്ള പ്രതിനിർമ്മിതിയാണ് ദലിത് പക്ഷത്തുനിന്നുണ്ടാകുന്നത്. ഈ പക്ഷത്തും ചരിത്രം കാര്യമായി പരിഗണിക്കപ്പെടുന്നില്ല. ഇവരും ഐതിഹ്യത്തെ ചരിത്രവുമായി കൂട്ടിക്കുഴച്ചു. ആര്യാധിനിവേശത്തിൽ വീണു പോയ പള്ളി ബാണപെരുമാളിൽ ബലിയെ കണ്ടെത്തിയവർ; ചരിത്രത്തിന് സ്ഥലവും കാലവും അനുബന്ധ വിശേഷങ്ങളും പ്രധാനമാണന്ന കാര്യം മറന്നു. ഒൻപതാം ശതകത്തോടെ നിലവിൽ വന്ന രണ്ടാം ചേരരാജ്യത്തെ ഭരണാധികാരിയായി പള്ളി ബാണപ്പെരുമാൾ ശരിക്കും കെട്ട് കഥകളിൽ കുരുങ്ങി ക്കിടക്കുകയാണ്. ഇനി ഈ പെരുമാളാണ് മഹാബലിയെങ്കിൽ സംഘകാലത്ത് നടന്ന ഓണാഘോഷത്തിൻറെ നാഥൻ ആരായിരിക്കും? മധുരൈ കാഞ്ചിയിൽ ഇതിനേക്കുറിച്ചുള്ള പരാമർശമുണ്ട്.
        മഹാവിഷ്ണുവിനേയും മഹാബലിയേയും നേർക്ക് നേർന്നു നിർത്തി രണ്ട് തരം മനുഷ്യരുടെ പ്രതീകങ്ങളാക്കുന്നതുകൊണ്ട് ദളിതരുടെ പരികല്‍പ്പനക്ക് വണ്ണം വെക്കുമെന്നല്ലാതെ    എന്ത് നേട്ടമാനുള്ളതെന്നു നോക്കാം .
        ഹിന്ദുക്കള്‍ കൊണ്ടുവന്ന ദശാവതാര കഥയിലെ മഹാബലിയെ ഇവിടുത്തെ ഓണാധിപനായ ബലിയിലേക്ക് സന്നിവേശിപ്പിച്ചു.ഈ കഥയും വിശ്വാസവും രൂഡമൂലമായ സമൂഹത്തില്‍ ദശാവതാര കഥയിലെ ബലിയെ അതില്‍നിന്നും പറിച്ചെടുത്ത്  പ്രതിനിര്‍മ്മിതി നടത്തുമ്പോള്‍ മറന്നുപോകുന്ന യാഥാര്‍ത്യങ്ങള്‍ വളരെ പ്രധാനമാണ് . വടക്കര്‍ തയ്യാറാക്കിയ വ്യാജകഥയ്ക്ക് ചരിത്രത്തിന്റെ പദവി നല്‍കുകയാണ് ചെയ്യുന്നത് . ആ കഥകളില്‍ നിന്നും ഊതിതെളിച്ച് എടുക്കുന്ന  മഹാബലിയെ ചരിത്രത്തിലേക്ക് പ്രതിഷ്ടിക്കുമ്പോള്‍ അതെ കഥയില്‍ എതിര്‍ ദിശയില്‍ നില്‍ക്കുന്ന വാമനനും ഒപ്പം ചരിത്ര പുരുഷനാകുന്നു.ഇതുവരെ ദളിതര്‍ നടത്തിയ പ്രതി നിര്‍മ്മിതികള്‍ എല്ലാംതന്നെ ഇത്തരത്തിലുള്ള ബുമാരാങ്ങുകള്‍ തന്നെയാണ് .വ്യവസ്ഥാപിത കീഴ്വഴക്കങ്ങളെ മറികടക്കാന്‍ കാണിക്കുന്ന ഈ പ്രവണതകള്‍ പിന്നീടു അപകടമാകുന്നത് സാധാരണമാണ്.ഇത്തരം പ്രതി നിര്‍മ്മികളിലൂടെയാണോ നാം ചരിത്രം വീണ്ടെടുക്കെണ്ടതെന്നു സ്വയം ചോദി ക്കേണ്ടിയിരിക്കുന്നു .ജാതി ഹിന്ദുവിനെ പ്രധിരോധിക്കാന്‍ തങ്ങളാണ് യഥാര്‍ത്ഥ ഹിന്ദുവെന്നു പ്രഖ്യാപിച്ചു വെല്ലുവിളിച്ച വരുടെ പുതിയ തലമുറ ഇന്നു ചെന്നു നില്‍ക്കുന്നിടമെവിടെയാണ്?
       ചരിത്രം എപ്പോഴും എവിടെയും ആവശ്യപ്പെടുന്ന ചില സംഗതികളുണ്ട്‌ .സ്ഥലം,കാലം,അനുബന്ധ വിശേഷങ്ങള്‍ എന്നിങ്ങനെ.ഇവ ബാധകമല്ലാത്ത ഏതു നിര്‍മ്മിതികളും അപനിര്‍മ്മിതികളായെ പരിഗണിക്കപ്പെടൂ.ആ നിലക്ക് പരിശോധിക്കുമ്പോള്‍ ദളിതര്‍ കണ്ടെടുക്കുന്ന മഹാബലിക്കു എന്ത് നിലനില്പ്പാനു ള്ളത്?പള്ളിബാണപ്പെരുമാളിന്റെ കാലഘട്ടം ഇന്ന് ചരിത്രകരന്മാര്‍ക്കറിയാം.അതിനും എത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഓണം ആഘോഷിച്ചു വന്നിരുന്നുവെന്നും .അതിനുമുമ്പിലേക്ക് ഊതിവീര്‍പ്പിച്ച കഥയുമായി വന്നുച്ചടിയിട്ടെന്തു ചെയ്യാന്‍?കൂറ കടിക്കുമ്പോള്‍ ഓലയെഴുതി കെട്ടിയപോലൊരു ഗുണം!ഇവിടെ വേണ്ടതെന്താണ്?ഈ   കഥകള്‍ക്കപ്പുര്‍ത്തുള്ള ചരിത്രത്തില്‍ നിന്നും മഹാബലിയെ കണ്ടെടുക്കണം .ചരിത്രത്തെ മൂടിവെക്കാമെങ്കിലും,ഉരുക്കിക്കളയാനോ,മായ്ച്ചു കളയാനോ സാദ്യമല്ല .അവിടെ നിന്നാണ് മഹാബലിയെ വീണ്ടെടുക്കേണ്ടത് .ദുര്‍ മേദസ്സില്ലാത്ത കരുത്തുള്ള മഹാബലിയെ.ഉത്തരേന്ത്യ ക്കാരന്റെ മഹാബലിക്കും നമ്മുടെ ബലിക്കും തമ്മിലുള്ള ബന്ധം വട്ടപ്പൂജ്യമാണ്.നമ്മളാണ് തീരുമാനിക്കേണ്ടത്,ഗോസ്സായിയുടെ ബലിയെ പുണര്‍ന്നു അടിമയാകണോ,നമ്മുടെ ബലിയെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി അഭിമാനിയാകണോയെന്നു .

1 comment:

  1. എങ്കിലും ചരിത്രത്തിലേക്ക് പ്രവേശിച്ചു കാണുന്നില്ല. ഒരു വിശദമായ പ0നം എഴുതു.

    ReplyDelete

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...